കൊച്ചികായലിലൂടെയുള്ള ജലയാത്ര...... കുറെ ഓർമ്മകൾ
ഇന്ന് fb തുറന്നപ്പോൾ 8 വർഷം മുൻപ് ഇതേ ദിവസം 2014 മെയ് 22 ലെ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ വന്ന ഒരു വാർത്ത പോസ്റ്റ് ചെയ്തതാണ് മുന്നിൽ തെളിഞ്ഞു വന്നത്.
കൊച്ചി കായലിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടുകളിൽ ഭൂരിഭാഗത്തിനും ഫിറ്റ്നസ് ഉണ്ടായിരുന്നില്ലയെന്ന വസ്തുത dc ലേഖകൻ കണ്ടുപിടിച്ചതിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അത് . ഏറെക്കുറെ അത് ശരിയുമായിരുന്നു. ഇത്തരം ബോട്ടുകളിലായിരുന്നു ടൂറിസ്റ്റുകളെയും മറ്റും കയറ്റിക്കൊണ്ടു അഴിമുഖത്തേക്കും മറ്റും ഓടികൊണ്ടിരുന്നത്.എറണാകുളത്തു നിന്ന് അഴിമുഖം കാണുവാനും അസ്തമയം കാണുവാനും ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകൾ സെർവീസ് നടത്തിയിരുന്നു.
ജൂൺ ജൂലൈ യിലെ മൺസൂണിനു മുൻപ് എല്ലാ ബോട്ടുകളും വിശദപരിശോധനയ്ക്ക് വിധേയമാക്കി ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് അന്ന് ഞാൻ ആവശ്യപ്പെട്ടു.
വൈപ്പിൻ ഫോട്കൊച്ചി ജലപാതയിലെ 1983 മുതലുള്ള ഒരു സ്ഥിരം യാത്രക്കാരനുമായിരുന്ന ഞാൻ പാസഞ്ചേഴ്‌സ് അസ്സോസിയേഷൻ്റെ പ്രെസിഡണ്ടുമായിരുന്നതിനാലാണ് എന്നെ ലേഖകൻ വിളിച്ചു വിവരങ്ങൾ തിരക്കിയത്.
സ്വകാര്യ കരാറുകാർ നടത്തിയിരുന്ന രണ്ട് ബോട്ടുകളാണ് വൈപ്പിനിൽനിന്നും ഫോട്കൊച്ചിയിലേക്ക് സർവീസ് നടത്തിയിരുന്നത് അതിൻറെയൊക്കെ ഉറപ്പു ഭയാനകമാം വണ്ണം വളരെ മോശമായിരുന്നു.
അതിനെക്കുറിച്ചു നിരന്തരം പരാതികൾ കൊച്ചി നഗരസഭാ മേധാവികളെ പലവട്ടം അറിയിച്ചിരുന്നു .
എന്നാൽ ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല .പതിനൊന്നുപേരുടെ ജീവനാണ് അടുത്തവർഷം കായലിൽ പൊലിഞ്ഞത് .
അതിനെക്കുറിച്ചു അടുത്ത ദിവസം ....(തുടരും)
കായൽ യാത്ര സുരക്ഷിതമാക്കുവാൻ അധികൃതർ അമാന്തം കാണിക്കുന്നുണ്ടോ ?