2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

  

   ഒരാഴ്ച മുൻപ് റോറോ കൌണ്ട് ഡൌൺ ബോർഡിൽ അക്കങ്ങൾ മാ
റ്റിയൊട്ടിക്കുവാൻ വേണ്ടി വൈപ്പിൻ ബസ് സ്റ്റാൻഡിൽ

 

എത്തിയപ്പോഴാണ്  വാഹനങ്ങൾക്ക്‌ പാർക്കിങ്ങ് ഫീസ് ഏർപ്പെടുത്തിയത് അറിയുന്നത് .   സൗമിനിജയിൻ മേയർ ആയിരുന്നപ്പോൾ വൈപ്പിനിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയെങ്കിലും പാസ്സാഞ്ചേഴ്സ്  അസോസിയേഷന്റെയും യാത്രക്കാരുടെയും എതിർപ്പുമൂലം അന്നത് ഒഴിവാക്കിയിരുന്നു.   .ടൂ വീലറിന് 10 രൂപയും കാറിന് 20 രൂപയുമാണ്ഈ ടാക്കിയിരുന്നത് .   . ഇപ്പോൾ   
റോറോ ഒരെണ്ണം മാത്രം ഓടുന്നതുകാരണം ടൂവീലറുകളും കാറുകളും വൈപ്പിനിൽ പാർക്ക്‌ ചെയ്ത് അക്കരെ കടക്കുന്നവർ ഒട്ടനവധിയുണ്ട്. വൈപ്പിനിലെ ചീനവല കാണുന്നതിനും മറ്റും എത്തുന്നവർക്കും പാർക്കിംഗ് ഫീസ് പിരിവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മതിയായ യാത്രസൗകര്യം ഏർപ്പെടുത്താതെ യാത്രക്കാരിൽനിന്നും അന്യായമായ പാർക്കിംഗ് ഫീസ് പിരിവ് അവസാനിപ്പിക്കണമെന്ന് വൈപ്പിൻ ഫോർട്ട്കൊച്ചി പാസ്സഞ്ചേഴ്സ് അസോസിയേഷൻ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചിരുന്നു.  എന്നാൽ ഒരാഴ്ചയായിട്ടും നടപടികൾ ഒന്നും ആകാതിരുന്നതുകാരണം കോൺട്രാക്ട റോട്  വിളിച്ചു സംസാരിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു.അതനുസരിച്ചു വിളിച്ചപ്പോൾ  അദ്ദേഹത്തിൽനിന്നു മാന്യമായ പ്രതികരണമാണുണ്ടായത്.  .അദ്ദേഹം പാർട്ടണർമാറോട് ആലോചിക്കുകയും സേതുസഗർ 2 അറ്റകുറ്റപ്പണി കഴിഞ്ഞുവരുന്നതുവരെ  സ്റ്റാൻഡിൽ ടൂ വീലർ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുകയില്ലെന്നു തീരുമാനിച്ചെന്നു ഞങ്ങളെ അറിയിക്കുകയുണ്ടായി. റോറോ രണ്ടും ഒടുവാൻതുടങ്ങുമ്പോൾ ടൂ വീലറിന് ഇപ്പോൾ വാങ്ങുന്ന നിരക്കായ 10 രൂപ 5 രൂപയായി കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു .കോൺട്രാക്ടര്മാർക്ക് യാത്രക്കാരുടെ നന്ദി.  


 

ഇത്രയും പറഞ്ഞപ്പോഴും വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ എങ്ങിനെയാണ് രൂപം കൊണ്ടത് എന്ന് പറഞ്ഞില്ല .1983  മുതലാണ് ഞാൻ സ്ഥിരമായിട്ട് കൊച്ചിയിലേക്ക് യാത്ര തുടങ്ങുന്നത് .ഫോർട്ട് കൊച്ചി ഐ എൻ എസ ദ്രോണാചാര്യയിലെ എം ഇ എസ് ഓഫീസിലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടെ വൈപ്പിൻകരക്കാരും വൈപ്പിൻ ഫെറിയിലൂടെ വരുന്ന മറ്റുസ്ഥലങ്ങളിലുമായിട്ടുള്ള നിരവധി പേര് അവിടെയുണ്ടായിരുന്നു.രാവിലെ എല്ലാവരും വൈപ്പിൻ ജെട്ടിയിൽ വന്ന് ഒത്തുകൂടിയതിനുശേഷമാണ് ഓഫീസിലേക്ക് പോകാറുള്ളൂ .അങ്ങിനെയുള്ള യാത്രയിൽ മറ്റുവിഷയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ഫെറി വിഷയങ്ങളും കടന്നുവരാറുണ്ട് .ഒരുമിക്കദിവസവും ബോട്ട് യാത്രയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് .അപ്പോഴൊക്കെ അതിൽ ഞങ്ങൾ കുറച്ചുപേർ അതിൽ ഇടപെടാറുണ്ട്. വൈപ്പിൻ എറണാകുളം ഫെറി ഉപയോഗിച്ചിരുന്നവർക്ക്  നേരത്തെതന്നെ കൂട്ടായ്മകളും അസ്സോസിയേഷനുകളുമുണ്ട്.എന്നാൽ ഇവിടത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇവരാരും വരാറില്ല.ജേക്കബ് വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളത്തേക്കുള്ള ഫെറി വിഷയങ്ങൾ ശക്തമായി കയ്കാര്യം ചെയ്യാറുണ്ട്.പിന്നീട് വി യു ഹസ്സനും അവിടത്തെ പ്രശ്നങ്ങളിൽ ഇടപെടാറുണ്ടായിരുന്നു.ഇവരുടെയൊക്കെ കൂടെ ജനകീയവേദി പ്രവർത്തകരും  കൂടാറുണ്ടായിരുന്നു.അഡ്വ മജ്‌നുകോമത്ത് പാലം ആക്ഷൻ കൗൺസിലിൻറെ പ്രവർത്തനങ്ങളുമായിട്ടാണ് കൂടുതലും ഇടപെട്ടിരുന്നത്.എന്നാൽ കൊച്ചി കോര്പറേഷൻ നടത്തുന്ന ഈ ഫെറിയിലെ വിഷയങ്ങളിൽ  ആരും ഇടപെട്ടിരുന്നില്ല.  അതിനൊക്കെ രാഷ്ട്രീയമായ  പലകാരണങ്ങളുണ്ടായിരുന്നു.

എന്നാൽ ഞങ്ങൾക്ക് ഈ ഫെറി ഒരത്യാവശ്യമായിരുന്നു ,എറണാകുളത്തേക്ക് എന്നെങ്കിലും പാലങ്ങൾ വന്നാലും കൊച്ചിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ അഴിമുഖം കടക്കാതെ നിവൃത്തിയില്ല.അപ്പോൾ ഇവിടെ യാത്രക്കാർക്കുവേണ്ടി ഒരു അസോസിയേഷൻ രൂപം കൊടുത്തു് ന്യാമായ കാര്യങ്ങളിൽ  ഇടപെടാമെന്നു ഞങ്ങൾ ധാരണയിലായി.അതനുസരിച്ചു ഞങ്ങൾ 1984 ൽ  യാത്രക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു."വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് യൂണിയൻ "എന്ന് പേരും കൊടുത്തു.പ്രെസിഡൻറ് ആയി കെ സി പൗലോസ്  ,സെക്രെട്ടറി ഫ്രാൻസിസ് ചമ്മണി ,ആർ പി രാധാകൃഷ്ണൻ ,ജെയിംസ് തറമ്മേൽ എന്നിവർ എന്നിവർ യഥാക്രമം വൈസ് പ്രെസെഡന്റും ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചു.കെ ബി രാഘവൻ രക്ഷാധികാരിയുമായി. .

പിന്നീട് കോര്പറേഷൻ ഓഫീസുകളും ആർ ഡി ഓ ഓഫീസുകളും ഞങ്ങൾ കയറിയിറങ്ങി .ചിലപ്പോഴൊക്കെ ജില്ലാ കളക്ടറേയും ഞങ്ങൾ കണ്ട് വിവിധ വിഷയങ്ങൾ  ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് .പാസഞ്ചേഴ്‌സ് യൂണിയന് നേതൃത്വം കൊടുത്തിരുന്നവർ എല്ലാവരും തന്നെ ഒരേ ഓഫീസിലുള്ളവരായതിനാൽ ഞങ്ങൾക്ക് കൂടിയാലോചിക്കുന്നതിനും മറ്റും വളരെ എളുപ്പമായിരുന്നു.25 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്ക് അത് 40 പൈസയായി വർധിപ്പിക്കുവാൻ നഗരസഭ തീരുമാനിച്ചു.അതിനെതിരെ യാത്രക്കാർ പ്രേതിഷേധിച്ചു. അന്നത്തെ മേയർക്ക് യാത്രക്കാരുടെ  പ്രെതിഷേധമായി 1001 കത്തുകൾ അയച്ചു.അതിനെക്കുറിച്ചു അടുത്തതിൽ .

ഫ്രാൻസിസ് ചമ്മണി                                                              ( തുടരും )





 

2022, മേയ് 22, ഞായറാഴ്‌ച

കൊച്ചികായലിലൂടെയുള്ള ജലയാത്ര...... കുറെ ഓർമ്മകൾ


 ഇന്ന് fb തുറന്നപ്പോൾ 8 വർഷം മുൻപ് ഇതേ ദിവസം 2014 മെയ് 22 ലെ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ വന്ന ഒരു വാർത്ത പോസ്റ്റ് ചെയ്തതാണ് മുന്നിൽ തെളിഞ്ഞു വന്നത്.

കൊച്ചി കായലിൽ  സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടുകളിൽ ഭൂരിഭാഗത്തിനും ഫിറ്റ്നസ് ഉണ്ടായിരുന്നില്ലയെന്ന വസ്തുത dc ലേഖകൻ കണ്ടുപിടിച്ചതിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അത് . ഏറെക്കുറെ അത് ശരിയുമായിരുന്നു. ഇത്തരം ബോട്ടുകളിലായിരുന്നു ടൂറിസ്റ്റുകളെയും മറ്റും കയറ്റിക്കൊണ്ടു അഴിമുഖത്തേക്കും മറ്റും ഓടികൊണ്ടിരുന്നത്.എറണാകുളത്തു നിന്ന് അഴിമുഖം കാണുവാനും അസ്തമയം കാണുവാനും ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകൾ സെർവീസ് നടത്തിയിരുന്നു.

ജൂൺ ജൂലൈ യിലെ മൺസൂണിനു മുൻപ് എല്ലാ ബോട്ടുകളും വിശദപരിശോധനയ്ക്ക് വിധേയമാക്കി ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് അന്ന് ഞാൻ  ആവശ്യപ്പെട്ടു.

വൈപ്പിൻ ഫോട്കൊച്ചി ജലപാതയിലെ 1983 മുതലുള്ള ഒരു സ്ഥിരം യാത്രക്കാരനുമായിരുന്ന ഞാൻ പാസഞ്ചേഴ്‌സ് അസ്സോസിയേഷൻ്റെ പ്രെസിഡണ്ടുമായിരുന്നതിനാലാണ് എന്നെ ലേഖകൻ വിളിച്ചു വിവരങ്ങൾ തിരക്കിയത്.

സ്വകാര്യ കരാറുകാർ നടത്തിയിരുന്ന രണ്ട് ബോട്ടുകളാണ് വൈപ്പിനിൽനിന്നും ഫോട്കൊച്ചിയിലേക്ക് സർവീസ് നടത്തിയിരുന്നത് അതിൻറെയൊക്കെ ഉറപ്പു ഭയാനകമാം വണ്ണം വളരെ മോശമായിരുന്നു.

അതിനെക്കുറിച്ചു നിരന്തരം പരാതികൾ കൊച്ചി നഗരസഭാ മേധാവികളെ പലവട്ടം അറിയിച്ചിരുന്നു .

എന്നാൽ ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല .പതിനൊന്നുപേരുടെ ജീവനാണ് അടുത്തവർഷം കായലിൽ പൊലിഞ്ഞത് .

അതിനെക്കുറിച്ചു അടുത്ത ദിവസം ....(തുടരും) 


 കായൽ യാത്ര സുരക്ഷിതമാക്കുവാൻ അധികൃതർ അമാന്തം കാണിക്കുന്നുണ്ടോ ?

2022, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

പൊന്മുട്ടയിടുന്ന താറാവുണ്ടായിട്ടും കൊടുംപട്ടിണി -ഫ്രാൻസിസ് ചമ്മണി

പൊന്മുട്ടയിടുന്ന താറാവുണ്ടായിട്ടും കൊടുംപട്ടിണി - 
 
വൈപ്പിൻ ഫോർട്കൊച്ചി റോ റോ (റോൾ ഓൺ റോൾ ഓഫ് ) ഫെറിയിലെ ഒരു ജങ്കാർ, 
സേതു സാഗർ 2
2022 ജനുവരി 31 മുതൽ   ഫിറ്റ്നെസ്സ് കാലാവധി  അവസാനിച്ചതുമൂല൦ സർവ്വീസ് നിർത്തി
വച്ചിരിക്കുകയാണ് . 
നിലവിൽ 2 റോ റോ സർവ്വീസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ ഒരെണ്ണ൦ മാത്രം സർവ്വീസ് നടത്തുന്നതുമൂല൦ വാഹനങ്ങളുടെ വലിയൊരു തിരക്കാണ് അനുഭവപ്പെടുന്നത്.
ഏതെങ്കിലും കാരണവശാൽ ഈ റോ റോ യ്ക്ക് എന്തെങ്കിലും തകരാർ സ൦ഭവിച്ചാൽ ഫോർട്ടുകൊച്ചി-വൈപ്പിൻ ജല യാത്രമാർഗ്ഗം ഇല്ലാതാകും. അരകിലോമീറ്റർ മാത്രം ദൂരമുള്ള 
ഈ യാത്രമാർഗ്ഗം അടഞ്ഞുപോയാൽ 12 ലധികം കി മി ദൂരം എറണാകുളം നഗരത്തിലൂടെ യാത്ര ചെയ്താലേ നോക്കിയാൽ കാണുന്ന ഫോർട്ട്‌ കൊച്ചിയിൽ എത്തുവാൻകഴിയുകയുള്ളു.

വളരെ പുരാതനമായ ഒരു ഫെറി സർവീസ് ആണ് വൈപ്പിൻ ഫോർട്കൊച്ചി ഫെറി
സർവീസ്.
ആദ്യകാലങ്ങളിൽ കൊച്ചിയിലെ ജൂതപ്രമുഖനും വ്യവസായിയുമായിരുന്ന  എസ്  എസ് കോഡറാണ് ഇവിടെ ഒരു കടത്തുബോട്ട് സർവീസ് ആരംഭിച്ചത്.മട്ടാഞ്ചേരിയിലും കൊച്ചിയിലുമുള്ള കോഡർ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ വൈപ്പിൻ പ്രദേശത്തുള്ള തൊഴിലാളികൾക്ക് കൊച്ചിയിൽ വന്നുപോകുന്നതിനുവേണ്ടിയാണ് ഫെറി സർവീസ് കോഡർ  ആരംഭിച്ചത് . അന്നിത്  സൗജന്യ കടത്ത് സർവീസ് ആയിരുന്നു. ഫോട്കൊച്ചിയും മട്ടാഞ്ചേരിയുംകൂടി  മുനിസിപ്പാലിറ്റിയായി വന്നപ്പോൾ ഫെറി സർവീസ് മുനിസിപ്പാലിറ്റി ഏറ്റെടുത്തു.അങ്ങനെ കേരളത്തിൽത്തന്നെ ആദ്യ ദേശസാൽകൃത ജലഗതാഗതമാർഗ്ഗമായി വൈപ്പിൻ ഫോർട്കൊച്ചി ഫെറി.
പിന്നീട് കൊച്ചി കോർപറേഷൻ രൂപീകരിച്ചപ്പോൾ കോർപറേഷന്റെ അധീനതയിലായി.ഫെറി സർവീസ്.
കോര്പറേഷൻ  നേരിട്ട് നടത്തിയിരുന്ന ഈ ബോട്ട് സർവീ സിനു പുറമെ  പില്കാലത്ത് ജങ്കാർ സർവീസ് ആരംഭിച്ചു.അതോടെ വാഹനങ്ങളും മറ്റും കൊച്ചിയിലേക്ക് കയറിപ്പോകുവാനുള്ള പുതിയ  ഒരു ഗതാഗതമാർഗ്ഗം നിലവിൽ വന്നു.അതും നഗരസഭ തന്നെയായിരുന്നു  നടത്തിയിരുന്നത് വൈപ്പിൻ കരക്കാർക്കു ഏറെപ്രയോജനപ്രദമായിരുന്നു ഈ ജങ്കാർ സർവീസ്.എറണാകുളത്തേക്കും കൊച്ചിയിലേക്കും ദ്വീപു നിവാസികൾക്ക്‌ ബന്ധപ്പെടണമെങ്കിൽ മറ്റൊരു മാർഗ്ഗമില്ലാതെ വിഷമിക്കുന്ന ഒരവസ്ഥയിലാണ് ഇവിടെ ജങ്കാർ സർവീസ് ആരംഭിക്കുന്നത്.
കുറേക്കാലം കഴിഞ്ഞപ്പോൾ ജങ്കാർ സർവീസ് നഗരസഭ സ്വകാര്യ വ്യക്തികൾക്ക് കരാർ കൊടുത്തു.അതോടെ പലപല സ്വകാര്യകരാറുകാർ അവരുടെ താല്പര്യമനുസരിച്ചു സർവീസ് നടത്തുവാൻ തുടങ്ങി .അതോടെ നിരവധി പരാതികളും മറ്റും യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായി.എങ്കിലും യാത്ര തുടർന്നു.
കൊച്ചി നഗരസഭയുടെ വെസ്സലുകളാണ് ഇക്കാലമത്രയും ഇവിടെ കരാറുകാർ ഉപയോഗിച്ചിരുന്നത്.പലവിധ കാരണങ്ങളാൽ കരാർ തുക നഗരസഭയ്ക്ക് മുഴുവനും കോൺട്രാക്ടർമാർ നല്കിയിരുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോളാണ് വെസ്സൽ കൊണ്ടുവരുന്ന കരാറുകാരെ സർവീസ്‌ ഏൽപ്പിക്കുന്നത്.
അതിലും പരാതികളും ആക്ഷേപങ്ങളും ഒട്ടേറെയുണ്ടായിരുന്നു.രണ്ട് ജങ്കാർ സ്ഥിരമായി ഓടുവാൻ തുടങ്ങിയപ്പോൾ വാഹനങ്ങളുടെ നീണ്ട നിരതന്നെ പലപ്പോഴും കാണാമായിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് കുറേക്കൂടി വലിയതും ഒരുവശത്തുകൂടി ഓടിച്ചു കയറ്റുന്ന വാഹനങ്ങളെ അതുപോലെതന്നെ മറുവശത്തുകൂടെ ഇറക്കികൊണ്ടുപോകുന്നതിന് കഴിയാവുന്ന ഒരു ടു ഫേസ് ജങ്കാറുകൾ ഇവിടെ വേണമെന്ന ആശയം ഉയരുന്നത്.നേരത്തെ ഇവിടെയോടിയിരുന്ന ജങ്കാറുകൾ മറുകരയെത്തുമ്പോൾ തിരിച്ചെടുത്താൽമാത്രമേ വാഹനങ്ങൾ ഇറക്കുവാൻ കഴിയുമായിരുന്നുള്ളൂ.അതുപോലെതന്നെ ജങ്കാറിൽ വാഹനങ്ങൾ കയറ്റുമ്പോൾ റിവേഴ്സിൽ ഓടിച്ചാണ് കയറ്റിയിരുന്നത്.ഇതൊക്കെ ഒട്ടേറെ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു.റോ റോ ജങ്കാറുകൾ ഇതിനെല്ലാം ഒരു പരിഹാരമായിരുന്നു .
ടു ഫേസ് ജങ്കാറുകളെന്ന ആശയം ആദ്യം ഇവിടെ ഉന്നയിക്കുന്നയത്‌ ദീർഘകാലം കോർപറേഷൻ  കൗൺസിലറും മേയറും ആയിരുന്ന ശ്രീ കെ ജെ സോഹൻ അവർകളാണ്.കൊച്ചിയെക്കുറിച്ചു ഏറെ അറിവും പരിജ്ഞാവുമുള്ള അദ്ദേഹം വൈപ്പിൻകരക്കാരെ ആരെക്കണ്ടാലും ആദ്യം പറയുന്നത് നിങ്ങൾക്ക് വേണ്ടത് ടു ഫേസ് ഉള്ള റോ റോ സർവീസ് ആണെന്നും അതിന്റെ ഗുണഗണങ്ങളെക്കുറിച്ചുമാണ് .പിന്നീട് യാത്രക്കാർ അതേറ്റെടുക്കുകയും നിരവധി നിവേദനങ്ങളും മറ്റും നൽകിയതിൻറെ അടിസ്ഥാനത്തിൽ ഇപ്പോൾ യാഥാർഥ്യമാകുകയും ചെയ്തു.
എന്നാൽ അത് നല്ലരീതിയിൽ ഓപ്പറേറ്റ് ചെയ്യുവാൻ നഗരസഭയ്ക്ക് കഴിഞ്ഞോയെന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
റോ റോ യുടെ പണിയാരംഭിക്കുന്നതിനുമുമ്പ് കൊച്ചിയിലെ അബാദ് ഹോട്ടലിൽവച്ച് ഒരു യോഗം നഗരസഭ വിളിച്ചു ചേർക്കുകയുണ്ടായി എറണാകുളത്തേയും കൊച്ചിയിലെയും മാധ്യമ പ്രവർത്തകരെയും പാസഞ്ചേഴ്‌സ് അസോസിയേഷനേയും  മറ്റു പ്രമുഖരെയുമൊക്കെ വിളിച്ച ഈ യോഗത്തിൽ റോറോ യെക്കുറിച്ചുള്ള ഒരു ഡോക്യൂമെൻററി പ്രദര്ശനവും ഉണ്ടായി.കോർപറേഷന്റെ ഉത്തരവാദിത്വത്തിലായിരിക്കണം റോ റോ സർവീസ് നടത്തിപ്പെന്ന്  യാത്രക്കാർക്കുവേണ്ടി പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു .എന്നാൽ വ്യക്തമായ മറുപടിയുണ്ടായില്ല 
പിന്നീട് കമ്പനി രൂപികരിച്ചു സർവീസ് നടത്തുമെന്ന് നഗരസഭാ പത്രക്കുറിപ്പ് ഇറക്കി .എന്നാൽ ഒന്നും നടന്നില്ല.
അവസാനം റോ റോ വന്നപ്പോൾസെർവീസ് കെ എസ് ഐ എൻ സി യെ ഏൽപ്പിച്ചു .ഒരു പൊതുമേഖലാസ്ഥാപനമല്ലേ ക്ര്യത്യമായ സർവീസ് ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു..
അതെല്ലാം തകിടം മറിച്ചു കിട്ടിയ പണം മുഴുവനും ഒറ്റയ്ക്ക് ഒതുക്കി നഗരസഭയെ വഞ്ചിക്കുകയാണുണ്ടായത്.കോടികൾ മുടക്കിയ നഗരസഭ വെറും കാഴ്ചക്കാരായ് മാറി .ഇപ്പോൾ റോറോയുടെ അറ്റകുറ്റപ്പണികൾക്ക് മുടക്കുവാൻ കാശില്ലാതെ മേയറും കൂട്ടരും ഒളിച്ചും പാത്തും കളിക്കുന്നു.
ഡ്രൈഡോക്കിൽകയറ്റി അറ്റകുറ്റപ്പണിനടത്തേണ്ട സേതുസാഗർ 2 ഇപ്പോൾ വൈപ്പിൻ ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്  
ലക്ഷങ്ങളുടെ വരുമാനമാണ് ഈ സെർവീസിൽനിന്നു ഓരോ ദിവസവും ലഭിക്കുന്നത്. എന്നാൽ അതെത്രയുണ്ടെന്നു നഗരസഭയ്ക്കറിയില്ല.കെ എസ എൻ ഐ സി കൊടുക്കുന്ന കണക്കുമാ വായിച്ചു നെടുവീർപ്പിടുകയാണ് ബന്ധപ്പെട്ടവർ.
കയ്യിലുണ്ടായിരുന്ന പൊന്മുട്ടയിടുന്ന താറാവിനെ മറ്റൊരാളെ ഏൽപ്പിച്ച് പട്ടിണികിടക്കുന്ന അവസ്ഥയിലാണ് നഗരസഭ .