കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ ധനസമാഹരണം നടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായമാണ് കെട്ടുതെങ്ങും പിടിയരി ശേഖരണവും.പഴയകാലത്തു ലത്തീൻ ക്രിസ്ത്യാനികളുടെ ദേവാലയങ്ങങ്ങളും സ്കൂളുകളും നിർമ്മിക്കുന്നതിനും മറ്റും സാധാരണക്കാരിൽനിന്നും പണം സ്വരൂപിക്കുന്നതിനുള്ള എളുപ്പ വഴിയായിരുന്നു കേട്ട് തെങ്ങ്എടുക്കലും പിടിയരി ശേഖരിക്കലും.
ലത്തീൻ കാത്തോലിക്കാരിൽ ഭൂരിഭാഗവും തീരപ്രദേശവാസികളായിരുന്നതിനാലും അക്കാലത്തു തെങ്ങ് ഒരു പ്രധാന വരുമാനോപാധി ആയിരുന്നതിനാലും ആകെയുള്ള തെങ്ങ്‌കളിൽനിന്നും ഒന്നോ രണ്ടോ തെങ്ങിൽനിന്നുള്ള വരുമാനം നിശ്ചിതകാലത്തേക്കു അതിൻ്റെ ആദായം എടുക്കുവാനുള്ള അധികാരം നൽകികൊണ്ട് ഒരു കരാർ എഴുതിനൽകുന്നു.
പിന്നീട് കരാർ കാലവുധി കഴിയുന്നതുവരെ അതിൻ്റെ അനുഭവമെടുക്കുവാൻ കരാർ എഴുതിവാങ്ങിയവരാണ് വന്നിരുന്നത്.
തങ്ങളുടെ പുരയിടത്തിലെ ഏറ്റവും കൂടുതൽ കായ്ഫലമുള്ള തെങ്ങിനെയാണ് ഇങ്ങനെ കെട്ടുതെങ്ങായിനൽകിയിരുന്നത്.
സംഭാവനയായിട്ടല്ലാതെയും കെട്ടുതെങ്ങുകൊടുക്കൽസമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നു. പണത്തിനു ആവശ്യം വരുമ്പോഴും പഴയകാലത്ത് ഈ രീതിയിൽ പണം വായ്പ വാങ്ങിയിരുന്നു.
ഓരോ ദിവസവും അരിവേവിക്കുന്നതിനുവേണ്ടി അളന്നു മാറ്റുന്നുന്നതിൽനിന്ന് രണ്ട് കയ്യും കൊണ്ട് അല്പം അരിവാരിയെടുത്ത് പ്രെത്യേകംമാറ്റിവച്ചിരിക്കുന്ന കാലത്തിലേക്ക് പ്രാർത്‌ഥനയോടെ മാറ്റുന്നു.ഏതു ആവശ്യത്തിനുവേണ്ടിയാണോ അരി ശേഖരിക്കുന്നത് അതിൻ്റെ വിജയത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് മുഴുവൻ വീട്ടമ്മമാരും ഇങ്ങനെ ചെയ്യുന്നത്.മാസത്തിലൊരിക്കലോ നിശ്ചിത കാലയളവിലോ ബന്ധപ്പെട്ടവർ ഇത് ശേഖരിച്ചു പള്ളിയിൽ കൊണ്ടുവരുകയും ഞായറാഴ്ചകളിൽ ദിവ്യബലിക്ക് ശേഷം ലേലം ചെയ്യുകയും ചെയ്യുന്നു.അതിൽനിന്നുകിട്ടുന്ന പണം ദേവാലയ നിർമ്മാണത്തിന് വേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നു.
കർമ്മലീത്ത വൈദീകരായിരുന്നു പിടിയരിയും കെട്ടുതെങ്ങു സമ്പ്രദായവും ആവിഷ്‌ക്കരിച്ചതെന്നാണ് പറയപ്പെടുന്നത്.
ലത്തീൻ കാത്തോലിക്കാരിൽ ഭൂരിഭാഗവും തീരപ്രദേശവാസികളായിരുന്നതിനാലും അക്കാലത്തു തെങ്ങ് ഒരു പ്രധാന വരുമാനോപാധി ആയിരുന്നതിനാലും ആകെയുള്ള തെങ്ങ്‌കളിൽനിന്നും ഒന്നോ രണ്ടോ തെങ്ങിൽനിന്നുള്ള വരുമാനം നിശ്ചിതകാലത്തേക്കു അതിൻ്റെ ആദായം എടുക്കുവാനുള്ള അധികാരം നൽകികൊണ്ട് ഒരു കരാർ എഴുതിനൽകുന്നു.
പിന്നീട് കരാർ കാലവുധി കഴിയുന്നതുവരെ അതിൻ്റെ അനുഭവമെടുക്കുവാൻ കരാർ എഴുതിവാങ്ങിയവരാണ് വന്നിരുന്നത്.
തങ്ങളുടെ പുരയിടത്തിലെ ഏറ്റവും കൂടുതൽ കായ്ഫലമുള്ള തെങ്ങിനെയാണ് ഇങ്ങനെ കെട്ടുതെങ്ങായിനൽകിയിരുന്നത്.
സംഭാവനയായിട്ടല്ലാതെയും കെട്ടുതെങ്ങുകൊടുക്കൽസമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നു. പണത്തിനു ആവശ്യം വരുമ്പോഴും പഴയകാലത്ത് ഈ രീതിയിൽ പണം വായ്പ വാങ്ങിയിരുന്നു.
ഓരോ ദിവസവും അരിവേവിക്കുന്നതിനുവേണ്ടി അളന്നു മാറ്റുന്നുന്നതിൽനിന്ന് രണ്ട് കയ്യും കൊണ്ട് അല്പം അരിവാരിയെടുത്ത് പ്രെത്യേകംമാറ്റിവച്ചിരിക്കുന്ന കാലത്തിലേക്ക് പ്രാർത്‌ഥനയോടെ മാറ്റുന്നു.ഏതു ആവശ്യത്തിനുവേണ്ടിയാണോ അരി ശേഖരിക്കുന്നത് അതിൻ്റെ വിജയത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് മുഴുവൻ വീട്ടമ്മമാരും ഇങ്ങനെ ചെയ്യുന്നത്.മാസത്തിലൊരിക്കലോ നിശ്ചിത കാലയളവിലോ ബന്ധപ്പെട്ടവർ ഇത് ശേഖരിച്ചു പള്ളിയിൽ കൊണ്ടുവരുകയും ഞായറാഴ്ചകളിൽ ദിവ്യബലിക്ക് ശേഷം ലേലം ചെയ്യുകയും ചെയ്യുന്നു.അതിൽനിന്നുകിട്ടുന്ന പണം ദേവാലയ നിർമ്മാണത്തിന് വേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നു.
കർമ്മലീത്ത വൈദീകരായിരുന്നു പിടിയരിയും കെട്ടുതെങ്ങു സമ്പ്രദായവും ആവിഷ്‌ക്കരിച്ചതെന്നാണ് പറയപ്പെടുന്നത്.