2020, മാർച്ച് 29, ഞായറാഴ്‌ച

യതീഷ് ചന്ദ്രയുടെ നടപടി പ്രാകൃതവും ലജ്ജാകരവും

കണ്ണൂരിൽ ഇന്നലെ( 28 / 03 / 2020 )ലോക് ഡൗണിൽ ഒരു കടയുടെ മുന്നിൽ നിന്നിരുന്ന  മൂന്നു പേരെക്കൊണ്ട് ഏത്തമിടീച്ച യതീഷ് ചന്ദ്രയുടെ നടപടി വിവാദമായിരിക്കുകയാണല്ലോ .
 മൂന്നുപേരെയും  ക്രിമിനൽ കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ പരസ്യമായി ഏത്തമിടീച്ചു ശിക്ഷ നടപ്പാക്കിയ രീതി പ്രാകൃതവും ലജ്ജാകരവുമാണ്.
യതീഷ് ചന്ദ്ര എറണാകുളത്തായിരുന്നപ്പോളാണ് പുതുവൈപ്പിൽ സമാധാനമായി സമരം ചെയ്ത സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിനാളുകളെ ലാത്തിച്ചാർജ് ചെയ്ത്ചോരപ്പുഴയൊഴുക്കിയത്. യാതൊരു പ്രകോപനവുമില്ലാതെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധം നടത്തിയിരുന്നവരുടെ ഇടയിലേക്ക് പോലീസിനെവിട്ട് അടിനടത്തിയത്.
കൊറോണഭീതിയിൽ നാട് വിറങ്ങലിച്ചു നിൽക്കുന്ന ഒരവസരത്തിൽ ,സ്തുത്യർഹമായി സേവനം ചെയ്യുന്നവരാണ്‌  പോലീസ് സേനയിലെ മുഴുവൻ പേരും.എന്നാൽ അത്തരക്കാർക്ക് അപമാനമാണ് യതീഷ്ചന്ദ്ര.
പുറത്തിറങ്ങരുതെന്ന് പറഞ്ഞ സമയത്ത് അവർ പുറത്തിറങ്ങിയത് തെറ്റാണ്.അതിനുള്ള  ശിക്ഷ നടപ്പാക്കേണ്ടത് പോലീസ് ആണോ?
സംഗതി വിവാദമായപ്പോൾ അദ്ദേഹം പറയുന്നു,വ്യായാമം ചെയ്യിച്ചതാണെന്ന്‌.എന്തായാലും കടുപ്പമായിപ്പോയി.
ആളുകളെക്കൊണ്ട് വ്യായാമം ചെയ്യിക്കലാണ് പോലീസി ൻറെ പണിയെങ്കിൽ സംഗതി ജോർ ..... 

1980 കാലഘട്ടത്തിൽ വൈപ്പിന്കരയിലെ ഞാറക്കൽ എസ് ഐ ഇത്തരം രാത്രി റോഡിലൂടെ നടന്നു വരുന്നവരെ ചോദ്യം ചെയ്യുകയും തെക്കോട്ട് പോകേണ്ടവരെ ജീപ്പിൽ കയറ്റി വടക്കോട്ടും വടക്കോട്ടു  പോകേണ്ടവരെ തെക്കോട്ടും കൊണ്ടുപോയി ഇറക്കിവിട്ടിരുന്നു.,പൊതുടാപ്പിൽനിന്നു വെള്ളമെടുത്തു കുളിച്ചുകൊണ്ടിരുന്നവരെ അതെ വേഷത്തിൽമറ്റുസ്ഥലത്തു കൊണ്ടിറക്കുകയും മറ്റും ചെയ്ത് അദ്ദേഹം ആസ്വദിച്ചിരുന്നു.
 ശിക്ഷാരീതികൾ നടപ്പാക്കിയിരുന്നത് ഓർക്കുന്നു.
അക്കാലത്തു കുളച്ചൽ സ്വദേശികളായ മീൻപിടിത്തക്കാർ ധാരാളം ഇവിടെ താമസിച്ചിരുന്നു.
അദ്ദേഹത്തിൻറെ ചെയ്തികൾക്ക് ഇരയായത് കൂടുതലും കുളച്ചലുകാരായ ഇവരായിരുന്നു.
ഇദ്ദേഹത്തിനെ പേടിച്ചു സെക്കൻഡ് ഷോ സിനിമയ്ക്ക് പോകാൻ  വയ്യാത്ത അവസ്ഥയായി. ജനങ്ങളിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ ഈ നടപടികളിലെ മുറുമുറുപ്പ്   82 ലെ വൈപ്പിൻ മദ്യദുരന്തത്തിലെ  നിസ്വാർത്ഥ സേവനം ജനങ്ങളുടെയിടയിൽഅദ്ദേഹത്തെ സ്വീകാര്യനാക്കി.
എന്നാൽ ഇവിടെ യതീഷ് ചന്ദ്ര ചെയ്തത് കേരളത്തിലെ ഗവണ്മെന്റിനും പോലീസു സേനയ്ക്കും അപമാനമായിപ്പോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ