2020, ജൂലൈ 20, തിങ്കളാഴ്‌ച

തീരദേശം കടലാക്രമണ ഭീതിയിൽ

തീരദേശം കടലാക്രമണ ഭീതിയിൽ 
കോവിഡ് രോഗ ഭീതിയിൽ പകച്ചുനിൽക്കുന്ന കേരളത്തിൻറെ തീരപ്രദേശം ഇപ്പോൾ കടലാക്രമണഭീഷണിയും നേരിടുന്നു.എറണാകുളം ജില്ലയിൽ ചെല്ലാനം ഭാഗത്തും  വൈപ്പിൻകരയിലും കടൽ ക്ഷോഭം അതിരൂക്ഷമാണ്. വൈപ്പിൻകരയിൽ എടവനക്കാടും നായരമ്പലത്തുമായി  അറുപതിലധികം വീടുകളിൽ കടൽ വെള്ളം അടിച്ചുകയറി വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. നായരമ്പലം പുത്തൻകടപ്പുറം സെൻറ് ആന്റണീസ് പള്ളി മുതൽ വടക്കോട്ടുള്ള വീടുകളിലും എടവനക്കാട് അണിയിൽ കടപ്പുറത്തുമാണ്  കടൽ ക്ഷോഭം ശക്തമായത്.
ചെല്ലാനം ഭാഗത്ത്  പതിനഞ്ചിലധികം കിലോമീറ്റർ  തീരപ്രദേശമാണ് കടൽ വെള്ളത്തിനടിയിലായത്.തീരമേഖല കടുത്ത ആശങ്കയിലാണ്.കോവിഡ് രോഗ സമൂഹവ്യാപന ഭീഷണിയുള്ളതിനാൽ ക്യാമ്പുകളിൽ പോകുവാനും ജനങ്ങൾക്ക്   ഭീതിയുണ്ട്.  
 
ചെല്ലാനം കടൽത്തീരത്ത് കടൽ കരയിലേക്ക് അടിച്ചുകയറുന്നു Add caption

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ