മീനുകളെല്ലാംതന്നെ ഒരണയ്ക്കു ഇത്രയെന്ന നിലയിലായിരുന്നു കച്ചവടം ചെയ്തിരുന്നത്.അണ നിലവിലില്ലായിരുന്നെങ്കിലും 25 പൈസയെ നാലണയെന്നോ 1/4 രൂപയെന്നൊക്കെയാണ് സാധാരണക്കാർ പറഞ്ഞിരുന്നത്.50 പൈസയെ ഏട്ടണയെന്നും 1/2 രൂപയെന്നും.ചന്തയിൽ പോകുന്നവർ ചെറിയ വട്ടിയോ തുണിസഞ്ചിയോ കൊണ്ടുപോയിരുന്നു.
പിൽക്കാലത്ത് ചേമ്പെലയിലും പത്രക്കടലാസിലും, അതിനുശേഷം പ്ലാസ്റ്റിക് ക്യാരീബാഗും വന്നതോടെ പഴയരീതി അപ്രത്യക്ഷമായി.പരിസ്ഥിതിയും താറുമാറായി.
പച്ചീർക്കിലിൽ മീൻ കോർത്ത് വാങ്ങിയിട്ടുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ
അനുഭവം പങ്കുവെക്കുക,പുതുതലമുറയ്ക് ഇങ്ങനെയും ഒരു രീതിയുണ്ടായിരുന്നെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ