2020, ജൂലൈ 2, വ്യാഴാഴ്‌ച

അഴിമുഖ കവാടത്തിലെ മണ്ണ് നീക്കം ചെയ്യുവാൻ പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

അഴിമുഖ കവാടത്തിലെ മണ്ണ് നീക്കം ചെയ്യുവാൻ വൈപ്പിൻ എം എൽ എ എസ് ശർമ്മയുടെ  നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ച് പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചത് സ്വാഗതാർഹമാണ്.


"അഴിമുഖ കവാടം മണ്ണുവീണു അടഞ്ഞിരിക്കുന്നതിനാൽ പുതുവൈപ്പിലെ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന്" വ്യക്തമാക്കിക്കൊണ്ട് ചരിത്രവും വർത്തമാനവും  പോസ്റ്റ് ഇട്ടിരുന്നു.

വീണ്ടും മണ്ണുവീണ് കവാടം അടയാതിരിക്കണമെങ്കിൽ പുതുവൈപ്പ് കേന്ദ്രീകരിച്ചു ഒരു ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കണം.അതിനായി ഒരു ദിവസത്തെ വിനോദസഞ്ചാരത്തിനുള്ള  പാക്കേജ് തയ്യാറാക്കണം.
വൈപ്പിനിൽ നിന്ന് മാലിപ്പുറം വരെ കായൽ സവാരി.
മാലിപ്പുറം ഫിഷ്‌ഫാം സന്ദർശനവും ഉച്ച ഭക്ഷണവും.
ഉച്ചയ്ക്കുശേഷം പുതുവൈപ്പ് ലൈറ്റ് ഹൗസ് സന്ദർശനവും ബീച്ചിലെ വിശ്രമവും തുടർന്ന് കായലിലൂടെ തിരിച്ചു വൈപ്പിനിൽ യാത്ര തുടങ്ങിയടത്ത് അവസാനിപ്പിക്കുന്നു.
സഞ്ചാരികൾക്കു വളര ആകർഷകമായിരിക്കും  ഈ പാക്കേജ്.


കഴിഞ്ഞ ദിവസത്തെ ചരിത്രവും വർത്തമാനവും പോസ്റ്റ്
പുതുവൈപ്പ് പൊഴിയിലൂടെ ജലയാത്രയ്ക് ഔട്ട് ബോഡ് എഞ്ചിൻ ബോട്ടുകൾ ഏർപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുക.
മഴക്കാലമാകുമ്പോൾ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് പ്രദേശം നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് വെള്ളക്കെട്ടിൽ വീടുകൾ മുങ്ങിപ്പോകുകയെന്നത്.മഴക്കാലത്ത് വീഴുന്ന പെയ്ത്തുവെള്ളം മുഴുവനും വന്നുചേരുന്നത് പുതുവൈപ്പ് പൊഴിയിലാണ്.വൈപ്പിൻ അഴിമുഖത്തു നിന്നാണ് പൊഴിയുടെ തുടക്കം .ആരംഭ ഭാഗത്ത് തിരമാലകൾ ശക്തമായതിനാൽ മണ്ണുവീണ് ആഴം കുറഞ്ഞുപോകുന്നതിനാൽ പൊഴിയിലേക്കെത്തുന്ന പെയ്‌തുവെള്ളം കടലിലേക്ക് ഒഴുകിപ്പോകുവാൻ തടസ്സം നേരിടുന്നു.ഇടയ്ക്കിടയ്ക്കു തുടക്കഭാഗത്ത് കോച്ചിൻപോർട്ടിന്റെ സഹായത്തോടെ ഡ്രെഡ്ജിങ് നടത്തുമെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല.വേലിയേറ്റസമയത്താണ് മഴയെങ്കിൽ വെള്ളക്കെട്ട് അതിരൂക്ഷമാകും.
ഏതാണ്ട് ഏഴു കിലോമീറ്ററോളം നീളത്തിലുള്ള ഈ പൊഴിയ്ക്ക് മാലിപ്പുറം ബന്ദർ കനാൽ വന്നുചേരുന്നിടത്ത് അല്പം വീതിക്കുറവുണ്ടെങ്കിലും ബന്ദർ കനാൽ വഴി കിഴക്ക് കായൽവരെ ജലമാർഗം യാത്ര ചെയ്യുവാൻ കഴിയും.നേരത്തെ അതുവഴി ജലയാനങ്ങൾ പോയിരുന്നതുമാണ്.
പഴയ ആ ജലപാത വികസിപ്പിച്ചെടുത്ത് ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾ പൊഴിയിലൂടെ ഓടിക്കുകയാണെങ്കിൽ ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയും.വൈപ്പിനിൽനിന്നു വളപ്പ് പാലം വരെ അഞ്ചു കി മി നിലവിലെ സ്ഥിതിയിൽതന്നെ ചെറിയ ജലയാനങ്ങൾ ഓടിക്കുവാൻ നിഷ്പ്രയാസം കഴിയും. നീരൊഴുക്കും ശക്തിപ്പെടും. വിദേശ വിനോദസഞ്ചാരികൾക്കു മാത്രമല്ല ആഭ്യന്തര വിനോദ സഞ്ചാരികൾക്കും ഈ യാത്ര ഏറെ ഇഷ്ടപ്പെടും.ഓച്ചന്തുരുത്ത് കമ്പനിപ്പീടിക ബസ്റ്റോപ്പുവരെയുള്ള തോടിലേക്കും ഈ പൊഴിയിൽനിന്ന് സുഗമമായി എത്തിച്ചേരാം.
വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ പുതുവൈപ്പിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ