വൈപ്പിൻ ഫോർട്ടുകൊച്ചി ഫെറി പാസഞ്ചേഴ്സ് യൂണിയൻ എന്ന പേരിലാണ് ഞങ്ങൾ ആദ്യം പ്രവർത്തിച്ചിരുന്നത്.
ഫെറി സർവ്വീസിലെ യാത്രാ ക്ലേശങ്ങൾ ഓരോന്നും ഞങ്ങൾ യഥാസമയം കോർപ്പറേഷൻ മേയർക്കും ബന്ധപ്പെട്ടവർക്കും നിവേദനത്തിലൂടെ നൽകിയിരുന്നു.
അക്കാലത്ത് ഫെറിസർവ്വീസ് കോർപ്പറേഷൻ നേരിട്ടാണ് നടത്തിയിരുന്നത്.
ഓരോ മേയർക്കും ഓരോ വർഷമായിരുന്നു.1995 ൽ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നപ്പോഴാണ് മേയറുടെ കാലാവധി 5 വർഷമായത്. കെ ജെ. സോഹൻ മേ മേയറായിരുന്ന സമയത്താണ് ഫെറി ചാർജ്ജ് 25 പൈസയിൽ നിന്ന് 40 പൈസയായി വർദ്ധിപ്പിക്കാനുള്ള നീക്കം നടത്തിയത്. കൗൺസിലിൽ അങ്ങനെ ഒരു തീരുമാനം വന്നപ്പോൾ തന്നെ വിവരം ഞങ്ങൾ അറിഞ്ഞു. തുടർന്ന് അതിനെതിരെ നിവേദനം കൊടുത്തു. എന്നാൽ തീരുമാനം തെളിയിക്കാമെന്ന് ഉറപ്പ് ലഭിച്ചില്ല.
തുടർന്ന് ഞങ്ങൾ കൊച്ചി മേയർക്ക് 1001 കത്തുകൾ അയയ്ക്കുവൻ തീരുമാനച്ചു. വൈപ്പിൻ ജട്ടിയിൽ ഒരു ദിവസം രാവിലെ മുതൽ വൈകന്നേരംവരെ ഞങ്ങൾ പ്രചരണം നടത്തുകയും യാത്രക്കാരെക്കൊണ്ട് കത്തുകളെഴുതിക്കുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ ഫോർട്ടു കൊച്ചി ജെട്ടിയിലുള്ള പോസ്റ്റ് ബോക്സിൽ കത്തുകളിൽ കുറച്ച് പോസ്റ്റ് ചെയ്തു. ആദ്യ കത്ത് പോസ്റ്റ് ചെയ്തതു് അഡ്വ.സാജൻ മണ്ണാളിയായിരുന്നു. തുടർന്ന് ഒന്നിടവിട്ട് 100 ഉം 150 ഉം വീതം കത്തുകൾ വിവിധ പോസ്റ്റ് ഓഫീസുകളിൽ നിന്ന് പോസ്റ്റ് ചെയ്തു. കത്തുകൾ എല്ലാം ഒരു ദിവസം Post ചെയ്താൽ എല്ലാം കൂടി ഒറ്റക്കെട്ടായി അവിടെ എത്തുമ്പോൾ ഒരു ദിവസം തന്നെ എല്ലാം എത്തും. അതൊഴിവാക്കാനാവാനാണ് പലപ്പോഴായി കുറെശ്ശേ കത്തുകൾ അയയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചതു്.
1001-ാമത്തെ കത്ത് എഴുതി തന്നത് ശ്രീ സർവ്വോദയം കുര്യൻ ചേട്ടനായിരുന്നു. വലിയൊരു പൊതുജനാഭിപ്രായം ഈ വിഷയത്തിൽ ഉയർന്നതിനാൽ അവസാനം ചാർജ്ജ് വർദ്ധനവ് തീരുമാനം കൊച്ചി കോർപ്പറേഷൻ പിൻവലിച്ചു.
ഫ്രാൻസീസ് ചമ്മണി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ