2020, ഏപ്രിൽ 24, വെള്ളിയാഴ്‌ച

ചരിത്രവും പിന്നെ അല്പം വർത്തമാനവും 6 അപ്രത്യക്ഷമാകുന്ന വിറകടുപ്പുകൾ

അപ്രത്യക്ഷമാകുന്ന വിറകടുപ്പുകൾ

തൊണ്ണൂറുകൾ വരെ ഓരോ ഭവനത്തിൻറെയും അടുക്കളയുടെ അവിഭാജ്യഘടകമായിരുന്നു  വിറകടുപ്പുകൾ.വീടുപണിയുമ്പോൾ അടുപ്പിൻറെ സ്ഥാനം വളരെ കൃത്യമായി കണക്കാക്കുകയും അതനുസരിച്ച് സ്ഥാപിക്കുകയും ചെയ്തിരുന്നു.
വാസ്തുവിദ്യപ്രകാരം കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞുനിന്നു തീ കത്തിക്കണമെന്ന രീതിയിലായിരുന്നുഅടുപ്പ്സ്ഥാപിച്ചിരുന്നത്. അതനുസരിച്ചായിരുന്നു അടുക്കളയിലെ ചിമ്മിനിയുടെസ്ഥാനം.കാലംമാറി,  ഇപ്പോൾ പുതിയ തലമുറ അതൊന്നും മുഴുവനായി ഗൗനിക്കുന്നുണ്ടെന്നു തോന്നുന്നില്ല.
എൽ പി ജി യുടെ ഉപയോഗം വ്യാപകമായതോടെ ഗ്യാസ് സ്ററൗവിലേക്കുള്ള പ്രയാണമായി.അതുപോലെതന്നെ വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന പാചകോപകരണങ്ങളും ഉപയോഗിക്കുവാൻ തുടങ്ങി.
വിറകടുപ്പിന്റെ കാലത്തുതന്നെ പ്രചാരത്തിലുണ്ടായിരുന്ന മറ്റൊരടുപ്പാണ് അറക്കപ്പൊടിയുപയോഗിച്ചുള്ള കുറ്റിയടുപ്പ്.അതും വിസ്മൃതിയിലാണ്ടു.
മണ്ണെണ്ണ പമ്പ് ചെയ്തു ഹൈ പ്രെഷറിലുള്ള മണ്ണെണ്ണ ഗ്യാസ് സ്റ്റവും ഇക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.പിന്നീട് നൂതൻ തിരി സ്റ്റവും .ഇത് രണ്ടും പോർട്ടബിൾ സ്റ്റവുകളായിരുന്നു.
എൽ പി ജി എല്ലാത്തിനെയും കടത്തിവെട്ടി.ഇപ്പോൾ എൽ എൻ ജി പൈപ്പിലൂടെ വീടുകളിൽ എത്തിക്കുവാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു. 

പഴയകാലങ്ങളിൽ ഓരോ വീട്ടിലും നടക്കുന്ന വിവിധ ചടങ്ങുകൾക്കു ഭക്ഷണം പാകം ചെയ്യുവാൻ വിറകടപ്പുകളായിരുന്നു.ഇത്  പ്രത്യേകം സജ്ജമാക്കുന്നത് തന്നെ ഒരു വലിയ പ്രശ്നമായിരുന്നു.വർഷകാലത്ത് ഒരടുപ്പുകൂട്ടുകയെന്നത് ഏറേ ക്ലേശകരമായിരുന്നു.
അക്കാലത്തു കാറ്ററിങ് സ്ഥാപനങ്ങളും മറ്റും ഇല്ലെന്നുതന്നെ പറയാം.
കാമേഴ്ഷ്യൽ ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ വീടുകളിൽനിന്ന് വിറകടുപ്പുകൾ മാറിക്കൊടുത്തതുപോലെ സാമൂഹ്യാവശ്യത്തിനും ഉപയോഗിച്ചിരുന്ന വലിയ വിറകടുപ്പുകളും വഴിമാറിക്കൊടുത്തു.ഇന്നൊരലങ്കാരമായിട്ടു ഒരലങ്കാരമായിട്ട് പുകയില്ലാത്ത അടുപ്പുകളും അടുക്കളയെ അലങ്കരിക്കുന്നു 
ഇന്നിപ്പോൾ പൊങ്കാലയ്ക്കുവേണ്ടി താൽക്കാലികമായിട്ടു തയ്യാറാക്കുന്ന വിറകടുപ്പുകളാണ് ഒരുകാലത്ത് ധനികൻറെയും  ദരിദ്രൻറെയും അടുക്കളയുടെ അലങ്കാരമായിരുന്ന വിറകടുപ്പുകളുടെ  ഓർമ്മ  നിലനിർത്തുന്നത്‌.                                   












2020, ഏപ്രിൽ 22, ബുധനാഴ്‌ച

ചരിത്രവും പിന്നെ അല്പം വർത്തമാനവും 5 ഒരു കണ്ണുകെട്ടലിൻറെ കഥ ..



ഞങ്ങളുടെ വീടിനു പടിഞ്ഞാറുഭാഗത്തായി ഒരു കല്ലു കെട്ടിമാവുണ്ടായിരുന്നു.ഇന്നത്തെപ്പോലെ മുട്ടിനുമുട്ടിനു വീടുകളൊന്നും അന്നുണ്ടായിരുന്നില്ല.വിശാലമായ ഒരു പറമ്പായിരുന്നു അത്.  പകൽ സമയങ്ങളിൽ മാവിൻറെ  താഴെ തണലത്ത് ആളുകൾ വന്നിരുന്ന് കാറ്റുകൊള്ളുക പതിവായിരുന്നു.റോഡ് എന്നുപറയുവാവാനായി ഒന്നുമില്ല.വളഞ്ഞുപുളഞ്ഞുപോകുന്ന മണ്ണുവഴിയായിരുന്നു ആകെയുണ്ടായിരുന്നത്. തോടുകളും കൈത്തോടുകളും നീന്തിയായിരുന്നു ആളുകൾ പോയിരുന്നത്.
ഉപ്പുവെള്ളത്തിലൂടെ രാത്രിസമയങ്ങളിൽ നീന്തിപ്പോകുംപോൾ വെള്ളം അനങ്ങുന്നഭാഗം  സ്വർണ്ണ നിറത്തിൽ തിളങ്ങുന്നത് കാണുവാൻ കഴിയുമായിരുന്നു.
കുമ്പളങ്ങി നൈറ്റ്സിൽ പറയുന്ന കവരുപോലുള്ള ഒരവസ്ഥ.

ആളുകളെല്ലാംതന്നെ സാധാരണ തൊഴിലാളികൾ.മത്സ്യത്തൊഴിലാളികളും കൂലിവേലക്കാരും.
വലിയമാവായിരുന്നതിനാൽ പകൽസമയങ്ങളിൽ ഇപ്പോഴും നല്ല തണലുണ്ടായിരുന്നു
വീശുവലത്തൊഴിലാളിയായ ഒരു വല്യപ്പൻ എല്ലാ ദിവസവും  മാവിൻറെ താഴെ വന്നിരുന്നു വലയുടെ അറ്റകുറ്റപ്പണികൾ ചെയ്യാറുണ്ടായിരുന്നു.പഴയകാലത്തു കോട്ടൺ നൂലുകളായിരുന്നു വലയുണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്നത്.അതിനാൽ കടയിൽനിന്ന് വാങ്ങുന്ന നൂൽ വീണ്ടും പിരിച്ചു മുറുക്കം വരുത്തുകയും വണ്ണം കൂട്ടുകയും ചെയ്തിരുന്നത് ഈ മാവിന്ചുവട്ടിൽ വച്ചായിരുന്നു.

മാവിൻചുവട്ടിൽ വന്നിരിക്കുന്ന കുട്ടികളോട് വലവീശുവാൻപോകുമ്പോളുണ്ടാകുന്ന അനുഭവങ്ങളും മറ്റും പറയാറുണ്ട്.അങ്ങനെയൊരുദിവസം ......
വല്യപ്പാ ....വല്യപ്പാ ....ഇന്നെന്തു കഥയാണ് പറയുവാൻപോകുന്നത് ....
കഥയല്ല,   നടന്നസംഭവമാണത്......
ഒരു കണ്ണുകെട്ടലിൻറെ കഥ ......വല്യപ്പൻ
കണ്ണുകെട്ടാലോ ....അതെന്താണ് .....കുട്ടികൾ ഒരേ സ്വരത്തിൽ .
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടന്നുപോകുന്നവരെ പിശാച് വഴിതെറ്റിച്ച് ഊടുവഴിയിൽക്കൂടി നടത്തിക്കൊണ്ട് അപകടത്തിൽപ്പെടുത്തും.
ഇങ്ങനെ പോകുമ്പോൾ ഇടയ്ക്കുവച്ചു എന്തെങ്കിലും വെളിപാടുണ്ടായില്ലെങ്കിൽ മരണം നിശ്ചയം.അതെന്താ ,ആകാംക്ഷയോടെ കുട്ടികൾ
ഇന്നത്തെപ്പോലെ വൈദ്യുതിയൊന്നും നാട്ടിൻപുറത്ത് എത്തിയിട്ടില്ല.വ്യക്തമായ വഴികളുമില്ല.
എവിടെയെങ്കിലുംപഞ്ചായത്തു വഴികളുണ്ടെങ്കിൽ അവിടവിടെയായി ഓരോ വഴിവിളക്കുണ്ടാകും,അത് മണ്ണെണ്ണവിളക്കുകൾ.മണ്ണെണ്ണതീരുമ്പോൾ അത് അണഞ്ഞുപോകും.
പ്രദേശം മുഴുവനും സർവത്ര അന്ധകാരമായിരിക്കും.
എട്ടു എട്ടര മണിയാകുമ്പോൾ തന്നെ എല്ലാവരും വിളക്കണച്ച് കിടന്നിട്ടുണ്ടാകും.
പുഴയിലെ തക്കം അനുസരിച്ചാണ് ഞാൻ വീശുവാൻപോയിരുന്നത് .

അന്നൊരു കറുത്തവാവുദിവസം ,  പതിവുപോലെ ഞാൻ വലയുമെടുത്ത് കയ്യിലൊരു റാന്തൽ വിളക്കും മീൻ പെറുക്കിയെടുക്കുവാൻ ഒരു സഞ്ചിയുമെടുത്ത് യാത്രയായി.
പുഴവാരത്ത് എത്തിയപ്പോൾ ശക്തിയായ കാറ്റുവീശി,റാന്തൽ വിളക്ക് അണഞ്ഞു,നാലുവശത്തോട്ടും നോക്കിയെങ്കിലും ഒന്നും കാണുവാൻ കഴിയുന്നില്ല.തിരിച്ചുപോരുവാൻവേണ്ടി ഞാൻ നടന്നു.ദിക്കറിയാതെയാണ് നടക്കുന്നത്.നടന്നിട്ടും നടന്നിട്ടും വീടെത്തുന്നില്ല,
അതെന്താ വല്യപ്പാ ......അങ്ങനെ ,........ജിജ്ഞാസയോടെ കുട്ടികൾ.
നടക്കുന്ന വഴിയൊന്നും നിശ്ചയമില്ല.വഴിതെറ്റിയായിരുന്നു നടന്നിരുന്നത് ...അങ്ങിനെ  നടന്നു നടന്നു നേരം വെളുക്കാറായി,അവസാനം ഒരു വേലിയുടെ അരികിലെത്തിയപ്പോൾ അവിടെ പിടിച്ചു നിന്നു. മുന്നോട്ടുപോകുവാൻ  പറ്റാതെ വന്നപ്പോൾ ഞാൻ  വേലിപൊളിക്കുവാൻ തുടങ്ങി.മുള്ളുവേലിയായിരുന്നതിനാൽ പൊളിക്കുന്തോറും കൈമുറിയുവാൻ തുടങ്ങി.
വേലിക്കരികിലെ ആൾപെരുമാറ്റവും അനക്കവും കൊണ്ട് വീട്ടുകാർ കള്ളനാണെന്നു തെറ്റിദ്ധരിച്ചു ഒച്ചവെച്ചു ആളെക്കൂട്ടി.
കള്ളൻ............. കള്ളൻ .........
 ഒരാൾ ദേഹമാസകലം ചെളിയിൽക്കുളിച്ച് വേലിയിൽ പിടിച്ചുനിൽക്കുന്നു...
ആരെടാ ,,,,,,ഒരാൾ ആക്രോശിച്ചു.
ഇത് നമ്മുടെ ദേവസ്സിച്ചചേട്ടനല്ലേ ....വീശുകാരൻ ......ആൾക്കൂട്ടത്തിൽ നിന്നൊരാൾ.
ഇത്  എന്തോ പന്തികേടാണ് .....കണ്ണുകെട്ടിയതാണെന്നു തോന്നുന്നു ..കൂട്ടത്തിലെ കാരണവരായ ഒരാൾ പറഞ്ഞു.
ഒരു കുടം  വെള്ളം കൊണ്ടുവന്നേ......തലയിലോട്ടോഴിക്കു............................ ബോധം തെളിയട്ടെ.......

വെള്ളം തലയിൽ വീണപ്പോഴാണ് ഓർമ്മ ശരിയായത് .
നടന്നകാര്യങ്ങളൊക്കെ പറഞ്ഞു ..
അവിടെ തേരോട്ടവും മറ്റുമുള്ള സ്ഥലമല്ലേ ,അവിടെക്കൂടി വല്ലവരും രാത്രി പോകുമോ ?
പഴയ കാലങ്ങളിലെ കാരണവന്മാർപലരും പറഞ്ഞു കേട്ടിട്ടുണ്ട് .കണ്ണുകെട്ടലിനെപ്പറ്റിയും ആകാശത്തുകൂടി ദേവന്മാരുടെയും അപ്സരസുകളുടെയും തേരോട്ടവും മറ്റും ഉണ്ടായിരുന്നുവെന്ന്....ഇതിൽ
എന്തെങ്കിലും വാസ്തവമുണ്ടായിരുന്നോ ?ഇരുട്ടിൻറെയും വിജനതയുടെയും പ്രേരണയാലുണ്ടാകുന്ന ഭയത്തിൽനിന്നുള്ള   തോന്നലായിരുന്നോ ?
.
ജനസംഖ്യ വർധനവും വൈദ്യുതിയുടെ വരവും വന്നപ്പോൾ ഇരുട്ട് ഇല്ലാതായി,ഭയമില്ലാതായി,രാത്രിതന്നെയില്ലാതായിയെന്നുപറയാം.പിശാചുക്കൾക്കു ഒളിച്ചിരിക്കുവാൻ സ്ഥലമെവിടെ





































2020, ഏപ്രിൽ 21, ചൊവ്വാഴ്ച

മലമ്പാമ്പ് അണലി പാമ്പായ കഥ



മലമ്പാമ്പ് അണലി പാമ്പായ കഥ


കൃത്യമായ തിയ്യതിയും വർഷവും ഓർക്കുന്നില്ല,ഏതായാലും 1990 കളിലാണെന്നാണ് എന്റെ ഓർമ്മ.
ഫോട്കൊച്ചി ഐ എൻ എസ് ദ്രോണാചാര്യ എം ഇ എസ് പവർ ഹൗസിൽ ജോലി ചെയ്യുന്ന കാലം.
ദ്രോണാചാര്യയിലെ ഒരു സ്വീവേജ് പമ്പ് ഹൌസ് വെൽ കരാർ തൊഴിലാളികൾ  ക്ലീൻ ചെയ്യുകയാണ്. ദ്രോണാചാര്യയിലെ കാനയിലൂടെഒഴുകി  വരുന്ന അഴുക്കുവെള്ളം 
വളരെ ആഴമുള്ള ഈ  കിണറിലേക്കാണ് എത്തുന്നത്.വര്ഷങ്ങളായിട്ടു ക്ലീൻ ചെയ്യാതെ കിടന്നിരുന്ന കിണറാണ് ഇപ്പോൾ ക്ലീനിങ്ങിനു വിധേയമാക്കുന്നത്.
 വെള്ളം പറ്റിച്ചുകൊണ്ടിരുന്നപ്പോൾ കിണറിൻറെ അടിഭാഗത്തായി  ഒരു തടിയൻ പാമ്പ് തലയുയർത്തി നിൽക്കുന്നു.തൊഴിലാളികൾ പണി നിറുത്തി പവർ  ഹൗസിൽ വിവരമറിയിച്ചു.
ഞങ്ങൾ പമ്പ് ഹൗസിലെത്തിയപ്പോൾ,,,,
സംഭവം ശരിയാണ്, നല്ല നീളവും വണ്ണവുമുള്ള ഒരു പാമ്പ്,
കിണറിന്റെ അടിഭാഗത്തു തലയുടെ കുറച്ച് ഭാഗം ഉയർത്തി നിൽക്കുന്നു.
ക്ലീനിങ് തൊഴിലാളികൾ ഇലക്ട്രിക്ക് ഷോക്ക് കൊടുത്ത്  കൊല്ലാൻ  നോക്കി യെന്നു പറഞ്ഞു.
പക്ഷേ,പാമ്പിന് ഒരു  കുലുക്കവുമില്ല.

ഇത് മലമ്പാമ്പാണ്,തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.
ഏയ്,അത് വല്ല വിഷപ്പാമ്പായിരിക്കും ,മറ്റൊരാൾ .
ഞങ്ങൾക്കാണെങ്കിൽ വിഷപ്പാമ്പിനെയും മറ്റും കണ്ട് പരിചയമില്ല.                       നമ്മുടെ നാട്ടിലൊക്കെ ആകെയുള്ളത് നീർക്കോലിയും കുട്ടപ്പാമ്പുമാണ്,
മലമ്പാമ്പിൻറെ പോലുള്ള വണ്ണവും വലിപ്പവും.മലമ്പാമ്പായിരിക്കാം.
വിഷപ്പാമ്പ് വെള്ളത്തിൽ കിടക്കാറില്ല, മറ്റൊരാൾ.
അവസാനം ഒരു നിഗമനത്തിലെത്തി.
ഇത് മലമ്പാമ്പുതന്നെ.
വലിയൊരു മുളയുടെ അറ്റത്ത് ചെമ്പുകമ്പികൊണ്ട് ഒരു കുടുക്കുണ്ടാക്കി മുള കിണറ്റിലേക്കിറക്കി പാമ്പിനെ കുടുക്കിൽ കയറ്റുവാൻ ശ്രമം തുടങ്ങി.
വളരെയധികം സമയം കൊണ്ടാണ് പാമ്പിനെ കുടുക്കിൽ കയറ്റിയത്.
കുടുക്ക് ഏതാണ്ട് പാമ്പിന്റെ നടുഭാഗത്തായിട്ടാണ് കിടക്കുന്നത്.
വലിച്ചുപൊക്കിയപ്പോൾ കുടുക്ക്കമ്പിയിൽ മൊത്തം ചുറ്റി ഒരു ഫുട്ബോളിനേക്കാളും വലുപ്പത്തിലുള്ള ഒരു ഉണ്ടപോലെ ചുരുണ്ട് കൂടിക്കിടക്കുന്നു.
നീളത്തിലുള്ള ഒരു മുളയുംകൂടി കെട്ടിവച്ച് രണ്ട് പേർ മുളയുടെ അറ്റം തോളിൽ വച്ച് ഒരുകിലോ മീറ്ററോളം അകലെയുള്ള പവർ ഹൗസിലേക്ക് ,

ഫോറസ്ററ് വകുപ്പിനെയറിയിക്കണം,അവർ വന്നുകൊണ്ടുപോകും.
പവ്വർഹൗസിലുള്ള ചിലരുടെ പ്രതികരണം .അവര് വരുമോ ,,,വേറെ ചിലർ

മലയാറ്റൂരും പാലാരിവട്ടത്തുള്ള ഓഫീസുകളിൽ  വിളിച്ചുപറഞ്ഞു ,
ആരും വന്നില്ല.
വൈകുന്നേരമായപ്പോൾ കരാർ തൊഴിലാളികളിലൊരാൾ പറഞ്ഞു ,ഇതിനെ ഞാൻ കൊണ്ടുപോയേക്കാം.
മലമ്പാമ്പിനെ കൊന്നു തിന്നുന്നവർ ചില സ്ഥലങ്ങളിലുണ്ടെന്നു വാർത്തകേട്ടിട്ടുണ്ടായിരുന്നു.
അതിനായിരിക്കാം അയാൾ ചോദിച്ചത് ...
എങ്ങിനെ കൊണ്ടുപോകും ...അതിനൊക്കെ വഴിയുണ്ട് .
ഒരു അരിച്ചാക്ക് കൊണ്ടുവന്നു പാമ്പിനെ ചാക്കിലാക്കി അയാളുടെ സൈക്കിൾ കാരിയറിൽ വച്ചുകെട്ടികൊടുത്തു.
പാണ്ടിക്കുടിയിലുള്ള മാന്ത്ര പാലത്തിനടുത്തുള്ള ഒരു വാടകവീട്ടിലാണ് അയാൾ താമസിച്ചിരുന്നത്.
ചാക്കുകെട്ട് വരാന്തയിലുണ്ടായിരുന്ന ബെഞ്ചിനടിയിൽ വച്ച് ഉറങ്ങാൻ കിടന്നു.പിറ്റേന്ന് .......
അതിരാവിലെ തൊട്ടടുത്തവീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി മുറ്റമടിക്കുവാൻ പുറത്തിറങ്ങിയപ്പോൾ നടുക്കൊരു കമ്പിക്കെട്ടുള്ള പാമ്പ് മുറ്റത്ത് വിലസുന്നു.
അമ്മേ .........പാമ്പ് .....പെൺകുട്ടിയുടെ അലർച്ച .        എന്താ ....സംഭവം ... എന്താ ,,
.............നാട്ടുകാർ ഓടിക്കൂടി
ആൾകൂട്ടം വന്നപ്പോൾ പാമ്പ് തോട്ടിലേക്ക് ചാടി ..
ആരോ പോലീസിൽ വിളിച്ചുപറഞ്ഞു ...,
ഫോട്കൊച്ചി പോലീസും ഫയർ ഫോഴ്‌സും എത്തി ,,
പിന്നെ അവരുടെ ഊഴം ......
ഭഗീരഥപ്രയത്നത്തിനൊടുവിൽ പാമ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിന്നെ യാത്ര പോലീസ് ജീപ്പിൽ ,,,ഫോറെസ്റ് ഓഫിസിലേക്കു ..പോലീസ് തിരിച്ചുവന്നപ്പോളാണ്,പൊരുൾ പിടികിട്ടിയത്.

ഇത് മലമ്പാമ്പ് ആയിരുന്നില്ല ,,,,,,,,പിന്നെ ,,,,,,,,,,,,,
ഉഗ്രവിഷമുള്ള അണലിപ്പാമ്പ്

കുറച്ചു ദിവസം കുറച്ചുപേരുടെ ഉറക്കം പോയ് ..........















2020, ഏപ്രിൽ 20, തിങ്കളാഴ്‌ച

ചരിത്രവും പിന്നെ അല്പം വർത്തമാനവും -3 നരകയാതന സമ്മാനിക്കുന്ന ചില സ്വകാര്യ ബസ് യാത്ര



വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ ബസ് ഡബിൾ ബെൽ അടിച്ചു ഇരട്ടി വേഗതയിൽ പാഞ്ഞുപോകുന്നതും പലരീതിയിലുള്ള അപകടങ്ങളുണ്ടാക്കുന്നതും അധ്യയനവർഷം ആരംഭിച്ചുകഴിയുമ്പോൾത്തന്നെയുള്ള ഒരു പതിവ് വാർത്തയാണ്. ഇതിനൊക്കെ ഇരകളായി മരണപ്പെടുന്നവരും ജീവിതം തന്നെ നരകതുല്യമാകുന്നതും നിരവധിയാണ്.
ഇത്തരം ഒരു സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് വിധേയനായ ഒരു ഹതഭാഗ്യന്റെ കഥയാണ് ഇന്ന് പറയുന്നത്.
1976 ൽ (44വര്ഷം മുൻപ് ) കളമശ്ശേരി എച് എം ടി ജംഗ്ഷനിലാണ് ഇതിനാസ്പദമായ സംഭവം നടക്കുന്നത് .
 ഇന്നത്തെപ്പോലെയുള്ള ഒരു വിശാലമായ സ്റ്റോപ്പല്ല എച് എം ടി ജംഗ്ഷൻ.
സ്റ്റോപ്പിൽനിന്ന്  കിഴക്കോട്ടുള്ള റോഡ് ചേരുന്നിടത്ത് ഒരു വലിയ സർക്കിൾ കെട്ടി ഉയർത്തിയിട്ടുണ്ട്.ബസ് കാത്തുനിൽക്കുന്നവർ സർക്കിളിന് മുൻപിലും സർക്കിളിലുമായിട്ട്  കയറിനിൽക്കുകയും ബസ് വരുമ്പോൾ ബസ്സിൽ കയറുകയുമാണ് ചെയ്യുന്നത്.
 വൈകുന്നേരം നാലര മണിക്ക്ഗവ.പോളിടെക്‌നിക്കിലെയും അഞ്ചുമണിക്ക് ഗവ ഐ ടി ഐ ലെയും വിദ്യാർത്ഥികൾ ക്‌ളാസ്സുകഴിഞ്ഞു ജംഗ്ഷനിൽ എത്തുമ്പോൾ വിദ്യാർത്ഥികളുടെ തിരക്ക് അല്പം കൂടുതലായിരിക്കും. ഞാനും വൈപ്പിനിൽത്തന്നെയുള്ള ഒരു സോമനും  വല്ലാർപാടത്തുള്ള ഒരു ബാലനും ഒരുമിച്ചാണ് സാധാരണ യാത്രചെയ്യാറുള്ളത്.തിരക്ക് കൂടുതലുള്ളപ്പോൾ അൽപനേരം നിന്നതിനുശേഷമാണ് ഞങ്ങൾ ബസ്സിൽ കയറാറുള്ളത്.
ഒട്ടുമിക്ക ബസ്സുകളും സ്റ്റോപ്പിൽ നിറുത്തി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകാറുണ്ട്.എന്നാൽ ചിലബസ്സുകൾ മാത്രം എന്നും മുഷ്ക്കു കാണിച്ചുനിറുത്താതെ വേഗതയിൽ പോകാറുണ്ടായിരുന്നു.
ആലുവയിൽ നിന്ന് തേവരയ്ക്കു പോകുന്ന ബിന്ദു എന്ന ബസ്സ്  ഒരിക്കലും സ്റ്റോപ്പിൽ നിറുത്തി വിദ്യാർത്ഥികളെ കയറ്റാറില്ല.

ഞങ്ങൾ ജംഗ്ഷനിലെത്തിയപ്പോൾ ആകെയൊരു പന്തികേട് പോലെ തോന്നി.
വിദ്യാർത്ഥികൾ ബിന്ദു ബസ്സിനെ തടയാൻ പോകുകയാണ്
,കൂട്ടത്തിൽ നിന്നൊരുവൻ വിളിച്ചുപറഞ്ഞു.
അതപകടമാണ്....
ഈ ഡ്രൈവർ ചവിട്ടിവിടുന്നയാളാണ്.വിദ്യാർത്ഥികളിൽ ചിലർ.

ഞങ്ങൾ മൂന്നുപേരും സർക്കിളിൽ കയറി നിന്നു.
 ബസ്സ് വരുന്നുണ്ട് ,കുട്ടികൾ ഏതാനുംപേർ  റോഡിലേക്ക് കയറിനിന്നു.
ഡ്രൈവർ ഒരു കൂസലും കൂടാതെ വിദ്യാർത്ഥികളുടെ നേർക്കു ഓടിച്ചുകൊണ്ടുവന്നു......
.ഡ്രൈവർ നേരെ ബസ്സ് കൊണ്ടുവരുമെന്നു ആരും പ്രതീക്ഷിച്ചില്ല.
പരിഭ്രമിച്ച വിദ്യാർത്ഥികൾ നാലുപാടും ഓടി.
 ഇടത്തോട്ടു ബസ് വെട്ടിച്ചതോടെ സിർക്കിളിൽനിന്നിരുന്ന ഞങ്ങളും ഓടി .
പെട്ടെന്നൊരു സ്വരംകേട്ടു ......ആരെയോ ബസ്സിടിച്ചിട്ടുണ്ടെന്നു മനസ്സിലായി.
സോമാ ...ബാലാ......ഞാൻ ഉറക്കെ വിളിച്ചു.
സോമൻ വിളികേട്ടു,   
എന്നാൽ ബാലൻ വിളികേട്ടില്ല....
ബാലനെയായിരുന്നു ബസ്സ് ഇടിച്ചുവീഴ്ത്തിയത്......

 ബസ്സ് കുറേക്കൂടി മുൻപോട്ടു മാറ്റിനിറുത്തി,,,,,
വിദ്യാർത്ഥികൾ ഓടിവരുന്നതിനുമുന്പ് ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

അപകടത്തിൽപ്പെട്ടയാളെ തൊട്ടുപിന്നിൽ വന്ന ഒരു വാഹനത്തിലാണ് എറണാകുളം ആശുപത്രിയിലേക്ക് കൊണ്ടുപോയത് .

സംഭവത്തിനുശേഷം വിദ്യാർത്ഥികൾ ഹൈവേ ബ്ളോക് ചെയ്തു.
കുറച്ചുനേരം സംഘർഷാവസ്ഥയായിരുന്നു.മണിക്കൂറുകളോളം  ഗതാഗതം സ്തംഭിച്ചു.
 കളമശ്ശേരി പോലീസ് ലാത്തിവീശി വിദ്യാർത്ഥികളെ ഓടിച്ചതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ഞങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചെന്നപ്പോൾ അബോധാവസ്ഥയിലായ ബാലനെയാണ് കാണുന്നത് .
പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുകയും തലയ്ക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു .
 മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം തിരിച്ചുവന്നെങ്കിലും പഴയരീതിയിലുള്ള ഓർമ്മ നിലനിറുത്തുവാനായില്ല.
പഠനം ഉപേക്ഷിക്കേണ്ടതായും വന്നു.

ഒരു നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബാലൻ.
വിദ്യാര്ഥികൾക്കും  സാധാരണ ജനങ്ങൾക്കും സ്ത്രീകൾക്കും ഇത്തരത്തിലോ മറ്റോ അനുഭവങ്ങൾ ഉണ്ടാകുക സാധാരണമാണ് .
സ്വകാര്യബസ്സുകളിലെ ഏതാനും ചില  ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് ഒട്ടേറെ കുടുംബങ്ങളെയാണ്  നരകയാതനയിലേക്ക് തള്ളിവിടുന്നത്.
ഇത് ബസ് സർവീസ് ആരംഭിച്ചകാലം മുതലുണ്ട്,,,,ഇന്നും അത് തുടരുകയാണ്.....ഇതിനൊരു  പരിഹാരമില്ലേ ......
ആരെയാണ് ....ചികിൽസിക്കേണ്ടത് .....















2020, ഏപ്രിൽ 18, ശനിയാഴ്‌ച

ചരിത്രവും പിന്നെ അല്പം വർത്തമാനവും -2 എനിക്കും കിട്ടി ഒരു യമണ്ടൻ പേരക്ക ___ചമ്മണി

           



 ചരിത്രവും പിന്നെ അല്പം വർത്തമാനവും -2    എനിക്കും കിട്ടി ഒരു യമണ്ടൻ പേരക്ക ---------ചമ്മണി

ആയിരത്തിത്തൊള്ളായിരത്തി എൺപതിലാണ് ഈ സംഭവം.
അല്പസ്വല്പം സാമൂഹ്യപ്രവർത്തനങ്ങളുമായി നടക്കുന്ന കാലം.ഞാനും എൻറെ ഒരു സുഹൃത്തും (പേര് പറയുന്നില്ല) കൂടി ഞങ്ങളുടെ സംഘടന പ്രസിഡൻറ് മാത്യു സാറിനെ കാണുവാൻ അദ്ദേഹത്തിൻറെ വീട്ടിലേക്ക് പോകുകയാണ്. കോമ്പൗണ്ടിൽ പ്രവേശിച്ചപ്പോൾ
നീ ആ  പേരമരത്തിലോട്ട് നോക്കിയേ ,മരം നിറയെ പേരയ്ക്കയാണല്ലോ.. ഞാൻ കൂട്ടുകാരനോട് പറഞ്ഞു.
ഒരു പൊതിച്ച തേങ്ങയുടെ വലിപ്പമുണ്ട് ഓരോ പേരയ്ക്കക്കും.ആരും കൊതിച്ചുപോകും.
ഒരെണ്ണം പറിച്ചാലോ... കൂട്ടുകാരൻ .പ്രതിവചിച്ചു.
മാത്യൂസാറും ഭാര്യയും മാത്രമേയുള്ളു ആവീട്ടിൽ.                         
ഭാര്യ വിരമിച്ച ഒരു പ്രൈമറി സ്കൂൾ ടീച്ചറായിരുന്നു,ഞങ്ങളെയൊക്കെ  പഠിപ്പിച്ചിട്ടുമുണ്ട്,ഒരു പേരയ്ക്ക ചോദിച്ചാൽ തരാതിരിക്കുകയുമില്ല.
പക്ഷെ ,അതിനൊന്നും ഞങ്ങൾ  മുതിർന്നില്ല.പേരയ്ക്ക പൊട്ടിക്കുവാൻതന്നെ തീരുമാനിച്ചു.
.മഴക്കാലമായതിനാൽ എൻറെ കയ്യിലൊരു കാലൻ കുടയുണ്ടായിരുന്നു,
കുടയുടെ കാലുകൊണ്ട്‌ ഞാൻ കൊമ്പ് ചായ്ച്ചുകൊടുത്തു.
ക്ഷണനേരം കൊണ്ട് പേരയ്ക്ക ഞങ്ങളുടെ കൈവശമായി.ഒരു യമണ്ടൻ പേരക്ക .
അല്ലാ ,,ഇതിപ്പൊ നമ്മളെവിടെ വയ്ക്കും,കൂട്ടുകാരൻ .
സംഗതി കുഴപ്പമായല്ലോ.ചോദിക്കാതെ പറിച്ചുംപോയി....എൻറെ ആത്മഗതം
പേരയ്ക്ക  വലിയതായിരുന്നതിനാൽ മുണ്ടിൻറെ  മടിക്കുത്തിൽ വയ്ക്കുവാൻപറ്റില്ല.
നീയാ കുടയുടെ ഉള്ളിൽ വയ്ക്കാൻ നോക്ക്,കുട നമുക്ക് വരാന്തയുടെ അറ്റ ത്തോട്ടു കൊണ്ടുപോയി വയ്ക്കാം.....       .
 ഇവരല്ലാതെ വേറെ ആരും വീട്ടിലില്ലാത്തതിനാൽ കുടയുടെയുള്ളിൽ പേരയ്ക്കയുള്ളത് ആരും കാണുകയില്ലല്ലോ,,  കൂട്ടുകാരൻറെ ആശയം കൊള്ളാം,
കുടയും വരാന്തയിൽ വച്ചുകൊണ്ട് ഞങ്ങൾ അകത്തോട്ടു കയറി മാത്യൂസാറുമായി സംസാരിച്ചു.
അല്പസമയം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ ചെറിയരീതിയിൽ മഴപെയ്യുന്നുണ്ടായിരുന്നു.
പേരയ്ക്ക കുടയിൽനിന്നു പുറത്തെടുത്താൽ മാത്രമേ   കുടനിവർത്തി പോകുവാൻ പറ്റുകയുള്ളൂ.
ടീച്ചർ വരാന്തയിലുണ്ടായിരുന്നതിനാൽ  അതേതായാലും നടക്കുമെന്നു തോന്നുന്നില്ല.  ആകെ ധർമ്മസങ്കടത്തിലായിഞങ്ങൾ......
ടീച്ചറെങ്ങാനും ഇത് കണ്ടുപിടിച്ചാലുള്ള അവസ്ഥ.
ആകെ നാണക്കേടാകും....
 ശ്ശ്ശോ....പേരയ്ക്കാ പറിക്കുവാൻതോന്നിയ ആ നിമിഷത്തെ ശപിച്ചു
ഒരു നിമിഷത്തെ ബലഹീനത ......മഴ കുറയുന്നുണ്ടെങ്കിലും തീർത്ത് മാറുന്നുമില്ല...ടീച്ചറാണെങ്കിൽ അകത്തോട്ടു പോകുന്നുമില്ല.
കുട്ടയുണ്ടായിട്ടും പോകുവാൻ പറ്റുന്നില്ല.
അവസാനം പോകുവാൻ  തീരുമാനിച്ചു.എങ്ങിനെ ,,,
കുടയുടെ മൂട്ടിലത്തെ കമ്പി അഴിഞ്ഞതുകാരണം ശരിയായി നിവർത്തുവാൻ ശ്രമിച്ചുകൊണ്ട് പോകുന്നതുപോലെ ഗേറ്റ് വരെ പോകാമെന്നു ഞാൻ പറഞ്ഞു...ഒരുവിധത്തിൽ രക്ഷപെട്ടെന്നുപറയാം
കുടയുണ്ടായിട്ടും മഴ നനഞ്ഞുകൊണ്ട് .......

                                                             





2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

എനിക്കും കിട്ടി ഒരു യമണ്ടൻ പേരക്ക-1

ലോക് ഡൌൺ ആണെങ്കിലും അത്യാവശ്യം പച്ചക്കറികളും പഴങ്ങളും വാങ്ങുവാൻ ഒരു തുണി സഞ്ചിയുമായികടയിലേക്കിറങ്ങി.ഒരു രണ്ട് മിനിറ്റ് നടന്നാൽകടയിലെത്താം.മെയിൻ റോഡിലെത്തിയപ്പോൾ ഇടത്തോട്ടും വലത്തോട്ടും നോക്കി,പോലീസ് വരുന്നുണ്ടോയെന്നാണ്  നോക്കിയത്.

എല്ലാവരും മാസ്ക് വച്ചാണ് നടക്കുന്നത്,ചിലർ തൂവാല കൊണ്ട് വായും മൂക്കും മറച്ചിരിക്കുന്നു.ഞാനും ഒരു മാസ്ക് വച്ചാണ് പോയത്.കടയിൽ ചെന്നപ്പോൾ കടയുടെ മുന്നിൽ ഒരു വടം വലിച്ചു കെട്ടിയിരിക്കുന്നു.
കോവിഡ് കാലമല്ലേ നമ്മൾ തമ്മിൽ ഒരു മീറ്റർ അകലം വേണ്ടേ,കടക്കാരൻ നൗഷാദ് .
ശരി ,ശരി എന്ന് ഞാൻ ,,,
ഓറഞ്ചും ആപ്പിളും അനാറും ഒക്കെയുണ്ട് ,ഏതെടുക്കണമെന്നു ഞാൻ അങ്ങിനെ ആലോചിച്ച് നിൽക്കുമ്പോളാണ് ,മറ്റൊരു പഴം ശ്രദ്ധയിൽപ്പെട്ടത്.
അത് മറ്റൊന്നുമായിരുന്നില്ല, തനി നാടൻ പേരക്ക.
അപ്പൊ ചോദിക്കും ഈ പേരക്കയെന്താ ആദ്യമായിട്ട് കാണുകയാണോയെന്ന്.
അതല്ല,,
 പണ്ട് ഒരു പേരക്ക പറിച്ച കഥയുണ്ട്.........                                                                   അതേ,,  ഒരു  യമണ്ടൻപേരക്കയുടെ കഥ ..........
.
.
.
അങ് ഹാ,അത് നാളെ പറയാം !!!!!!!!!!!!!!!! 


കൊച്ചി തുറമുഖവും കൊച്ചിയും പഴയ താളുകൾ മറിക്കുമ്പോൾ മട്ടാഞ്ചേരി പാലസ് / ഡച്ച് പാലസ്

Add മട്ടാഞ്ചേരി പാലസ് caption
മട്ടാഞ്ചേരി പാലസ് / ഡച്ച് പാലസ് 

കൊച്ചിയിലെ വിദേശാധിപത്യത്തിൻറെ ഓർമ്മയുണർത്തുന്ന അനവധി സ്മാരകങ്ങൾ ഫോട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമായിട്ടുണ്ട്.അതിലൊന്നായ  ഡച്ച് കൊട്ടാരത്തിലേക്കാണ് ഇന്ന് നമ്മൾ പോകുന്നത്.
പശ്ചിമകൊച്ചിയിലെ ഈ കൊട്ടാരത്തിലേക്കു എത്തുവാൻ
എറണാകുളത്തുനിന്ന് ഐലൻഡ്,തോപ്പുംപടി വഴി മട്ടാഞ്ചേരിയിലെത്താം

പ്രവേശന കവാടം 
ഫോട്കൊച്ചിയിൽനിന്നു ബസാർവഴിയും അമരാവതിവഴിയും പാലസിലെത്താം.

 ഡച്ച് കൊട്ടാരമെന്നാണ് മട്ടാഞ്ചേരി കൊട്ടാരം അറിയപ്പെടുന്നതെങ്കിലും   അത് പണികഴിപ്പിച്ചത് പോര്ടുഗീസുകാരായിരുന്ന.

ഇൻഡോ യൂറൊപ്യൻ വാസ്തു ശില്പകലയുടെ ഒരു സമ്മേളനമാണ് കൊട്ടാരത്തിൻറെ നിർമ്മിതിയിൽ നമ്മൾ കാണുന്നത്.
ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം
1498 ൽ കോഴിക്കോട് കാപ്പാട് തീരത്ത് വാസ്കോ ഡി ഗാമയുടെ നേതൃത്വത്തിൽ കപ്പലിറങ്ങിയ  പോർട്ടുഗീസ് നാവികർ കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
ഗാമയുടെ പിൻഗാമിയായി വന്ന പെട്രോ അൽവാറീസ് കബ്രാൾ  കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യവുമായി നിരന്തരമുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് പോർട്ടുഗീസുകാർകോഴിക്കോട് വിട്ട്  കൊച്ചിയിലെത്തുന്നത്.

കൊച്ചിയിലെത്തിയ കബ്രാൾ കൊച്ചിരാജാവുമായി വ്യാപാരം ചെയ്യുവാൻ സന്ധിയാകുന്നു.
1549 ൽ പോർട്ടുഗീസ് സൈന്യം കൊച്ചിരാജ്യത്തെ ഒരു ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.ഏ ഡി 1537 മുതൽ 65 വരെ കൊച്ചി രാജ്യം ഭരിച്ച വീര കേരളവർമ്മയുടെ കാലത്തതായിരുന്നു പോര്ടുഗീസുകാരുടെ ഈ ആക്രമണം. ക്ഷുഭിതനായ മഹാരാജാവ്    വൈസ്രോയിയുടെ അടുത്ത് ശക്തമായപ്രതിഷേധം അറിയിച്ചു.    പോര്ടുഗീസുകാർക്കു കൊച്ചിയിൽ നിലനിൽക്കുവാൻ രാജാവിന്റെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ വൈസ്രോയി അതിനു പരിഹാരമായി ഒരു പുതിയ രാജകൊട്ടാരം പണിതുകൊടുക്കാമെന്ന്  വാഗ്ദാനം ചെയ്തു. അങ്ങിനെയാണ് മട്ടാഞ്ചേരി പാലസ് പണിആരംഭിക്കുന്നത്.
1555 ൽ മട്ടാഞ്ചേരി പാലസ് പണിതീർത്ത് മഹാരാജാവിനു കൈമാറി.

1565 ൽ മൂറിഷ് സൈനികരാൽ  വീരകേരള വർമ്മ  ക്രൂരമായി കൊല്ലപ്പെട്ടു. തുടർന്ന് കേശവരാമവർമ്മയാണ് (1565 -1601 )കൊച്ചി രാജാവായത്.അദ്ദേഹം വളരെ വിശാലമനസ്കനായിരുന്നു.

കൊടുങ്ങല്ലൂരിൽനിന്നും കൊച്ചിയിലെത്തിയ യഹൂദന്മാർക്കു സിനഗോഗ് പണിയുവാനും കച്ചവടത്തിനായി യൂദത്തെരുവുകൾ പണിയുവാനും സ്ഥലവും സൗകര്യവും അദ്ദേഹമാണ് നൽകിയത്.
കൊങ്കണികൾക്കു (സാരസ്വതബ്രാഹ്മണർക്കു) തിരുമലദേവൻറെ ക്ഷേത്രം പണിയുവാനും സ്ഥലം നൽകിയെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
110 കൊല്ലങ്ങൾക്കു ശേഷം 1665 ൽ ഡച്ചുകാർ കൊട്ടാരം പൂർണ്ണതോതിലുള്ള അറ്റകുറ്റപ്പണികൾക്ക് വിധേയമാക്കി. അതിനുശേഷം  ഈ കൊട്ടാരം  ഡച്ച് കൊട്ടാരം എന്ന്  അറിയപ്പെട്ടു.

വിശാലമായ നടുമുറ്റത്തോടുകൂടിയ ഈകൊട്ടാരത്തിനു ഇരുവശവും ശിവന്റെയും,കൃഷ്ണന്റേയുംക്ഷേത്രങ്ങളുണ്ട്.കൊട്ടാരത്തിനുള്ളിലേക്കു സ്റ്റെയർ കേസ്നു താഴെയുള്ള വാതിലിലൂടെ കടക്കുമ്പോൾ ഭഗവതി ക്ഷേത്രവും കാണാം.
മുകളിലെ നിലയിൽ രാജാക്കന്മാരുടെ കിരീടധാരണത്തിനുള്ള വിശാലമായ ഒരു ഹാൾ,ഡയനിംഗ് ഹാൾ ,അസ്സെംബ്ലി ഹാൾ രാമായണ വായനക്കുള്ള മുറി സ്റ്റെയർ കേസ് മുറി,രാജാവിന് പ്രകൃതി ഭംഗി  ആസ്വദിക്കുവാനുള്ള ഒരു കിളിവാതിൽ  എന്നിവയുണ്ട്.
ഒന്നാം നില ഇപ്പോൾ മ്യൂസിയം ആയിട്ടാണ് ഉപയോഗിക്കുന്നത്.താഴത്തെ
 

നില സ്ത്രീകൾക്കുവേണ്ടിയുള്ളതായിരുന്നു.
കൊച്ചിരാജാക്കന്മാരുപയോഗിച്ചിരുന്ന പല്ലക്കുകളും മറ്റു സാധന സാമഗ്രികളുംഅടങ്ങിയ മ്യൂസിയത്തിൽ മ്യുറൽ ചിത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ മ്യൂസിയം കാണുവാൻ വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ സന്ദർശനാനുമതിയുണ്ട്.

2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

കൊച്ചി തുറമുഖവും കൊച്ചിയും :പഴയതാളുകൾ മറിക്കുമ്പോൾ ഗുണ്ട് ഐലൻഡ്

ഗുണ്ടു ഐലൻഡ് Add caption



കൊച്ചിക്കായലിൽ വൈപ്പിൻദ്വീപിൻറെ തൊട്ടുകിഴക്കുഭാഗത്തതായിട്ട് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് ഗുണ്ട് ഐലൻഡ്.
അറക്കത്തുരുത്ത് എന്നാണു പഴയകാലങ്ങളിൽ വിളിച്ചിരുന്നത്.
വലിയ തടികൾകൊണ്ടുവന്നു അറുത്ത് പലകകളും ഉരുപ്പടികളുമായി  മാറ്റുന്നതിനുള്ള അറുക്കപ്പണി ചെയ്തിരുന്നതിനാലാണ് അറക്കത്തുരുത് എന്ന പേരുണ്ടായത്.
ആസ്പിൻവാൾ കമ്പനിയുടെ രാമൻതുരുത്തിൽ പ്രവർത്തിച്ചിരുന്ന തടുക്കുഫാക്ടറി അറക്കത്തുരുത്തിലേക്കു മാറ്റിയതോടെ 200 ലധികം തൊഴിലാളികളുടെ ജീവിതമാർഗമായി മാറി  ഈദ്വീപ്.

1960 ൽ കമ്പനി നഷ്ടത്തിലാണെന്നുപറഞ്ഞു തൊഴിലാളികൾക്ക് ആനുകൂല്യം നൽകി പണി നിറുത്തിവച്ചു.
തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഐ എൻ ടി യു സി നേതാക്കളായ രാമൻകുട്ടിയച്ചൻ, ടി. എം .മൃത്യുജ്ഞയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കയർ സൊസൈറ്റി രൂപീകരിക്കുകയും അന്നത്തെ ആനുകൂല്യത്തുക ഷെയർ ആയി മാറ്റിക്കൊണ്ട് തൊഴിലാളികൾ കമ്പനി ഏറ്റെടുത്തു പ്രവർത്തനം വീണ്ടും ആരംഭിച്ചു.
1991ൽ ഫാക്ടറി കെട്ടിടം പൂർണ്ണമായി തകർന്നുവീണതോടെ വീണ്ടും  പ്രവർത്തനം നിലച്ചു, തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെട്ടു.
 ഇരുപതു വര്ഷം മുൻപ്  താജ് ഗ്രൂപ്പ് ഹോട്ടലിന്റെ മാതൃ സ്ഥാപനമായ മുംബൈയിലെ  ഇന്ത്യൻ ഹോട്ടൽ കമ്പനി, ഗുണ്ട് ഐലൻഡ്
കയർ സൊസൈറ്റിയിൽനിന്നു 306 ലക്ഷം രൂപയ്ക്കു വിലയ്ക്ക് വാങ്ങി.
5 ഏക്കർ കരഭൂമിയും 14 ഏക്കർ ചതുപ്പുമാണ് ഗുണ്ട് ഐലൻഡ് കയർ സൊസൈറ്റി താജ് ഗ്രൂപ്പിന് കൈമാറിയത്.

വല്ലാർപാടം കണ്ടൈനർ ടെർമിനലിൻറെ പ്രവർത്തനത്തോടനുബന്ധിച്ച്  വലിയകപ്പലുകൾ അടുക്കുന്നതിനുവേണ്ടി ആഴം കൂട്ടുവാൻ ഡ്രഡ്‌ജിങ് നടത്തുമ്പോൾ ഗുണ്ട് ദ്വീപ് ഒരു തടസ്സമായേക്കുമെന്നു ദുബായ് പോർട്ട് അധികൃതർ തുറമുഖ വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് ദ്വീപുതന്നെ ഇല്ലാതാകുമോയെന്ന ഒരു സംശയം ബലപ്പെട്ടു .അത്തരമൊരു സാഹചര്യമുണ്ടായാൽ ഡ്രഡ്ജ് ചെയ്യുമ്പോൾ ലഭിക്കുന്ന മണ്ണ് കാളമുക്കിന് തെക്കുവശം വൈപ്പിൻ ദ്വീപിനോട് ചേർന്ന് നിക്ഷേപിക്കുവാൻ കേരള തുറമുഖ വകുപ്പ് രൂപരേഖയും തയ്യാറാക്കി.എന്നാൽ താജ് ഗ്രൂപ്പിൻറെ  ശക്തമായ ഇടപെടലിനെത്തുടർന്നു ആ നീക്കം ഉപേക്ഷിച്ചു.
ഇപ്പോൾ  താജ്  ഹോട്ടലിലെ  ടൂറിസ്റ്റ്കൾ ക്കു വേണ്ടിയുള്ള സ്വകാര്യ ചടങ്ങുകളാണ്  ഇവിടെ നടക്കുന്നത്.















പ്രാചീന കേരളത്തിലെ കലാരൂപങ്ങൾ :1 ഓട്ടൻ തുള്ളൽ


പ്രാചീനകേരളത്തിലെ ഒരു കലാരൂപമാണ് ഓട്ടൻ തുള്ളൽ.
പറയൻ, ശീതങ്കൻ, ഓട്ടൻഎന്ന മൂന്നുതരം തുള്ളലുകളാണുള്ളത്.

അനുഷ്ഠാനകലയായ പടയണിയിലും തുള്ളലിനോട് സാമ്യമുള്ള നൃത്തമുണ്ട്.തുള്ളൽക്കാരൻറെ വേഷവും പാട്ടിൻറെ വൃത്തവിശേഷണങ്ങളും ആസ്പദമാക്കിയാണ്  തുള്ളൽ ഓട്ടനാണോ ശീതങ്കനാണോയെന്നു നിർണ്ണയിക്കുന്നത്.
ഓട്ടൻ തുള്ളലിൻറെ  ഗാനങ്ങൾക്ക് ശീതങ്കനെയും പറയനേയും അപേക്ഷിച്ചു അല്പം വേഗത കൂടുതലാണ്.അതിനാലാണ്  വേഗം എന്ന അർത്ഥമുള്ള ഓട്ടം എന്ന പദം വന്നതെന്നും പറയുന്നുണ്ട്.


കൂത്തിൽ മിഴാവ് കൊട്ടിക്കൊണ്ടിരുന്ന കുഞ്ചൻ നമ്പ്യാർ ഉറങ്ങിപ്പോയതു മനസ്സിലാക്കിയ ചാക്യാർ,നമ്പ്യാരെ പരിഹസിച്ചെന്നും പ്രതികാരമായി അതേ രാത്രിതന്നെ ഓട്ടൻ തുള്ളൽ രചിച്ച് അവതരിപ്പിച്ചെന്നും ഐതിഹ്യമുണ്ട്.
രണ്ട് കലാരൂപങ്ങളും പരിഹാസ രൂപത്തിലുള്ള അവതരണമാണ് നടത്തുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ അമ്പലപ്പുഴ ദേവനാരായണൻ  രാജാവിൻറെ  പ്രോത്സാഹനത്തിൽ ജീവിച്ചിരുന്ന നമ്പ്യാർക്ക്  കഥകളി,പടയണി,ചാക്യാർകൂത്ത് എന്നീ കലകളുമായുള്ള ബന്ധം തുള്ളൽ പ്രസ്ഥാനത്തിൻറെ നവീകരണത്തിന് സഹായകമായിട്ടുണ്ടെന്നു അനുമാനിക്കാം .
തുള്ളൽ കലാരൂപത്തിൽ കൂത്തിൻറെയും  കൂടിയാട്ടത്തിൻറെയും സ്വാധീനം നല്ലരീതിയിലുണ്ടെന്നു ആർക്കും മനസ്സിലാകും.

കൂത്തമ്പലത്തിലെ കൂത്തും കൂടിയാട്ടവും കാണുവാനോ ആസ്വദിക്കുവാനോ അനുവാദമില്ലാത്ത താഴ്ന്ന ജാതിക്കാർക്ക് ആസ്വദിക്കുവാൻവേണ്ടിയുള്ള ഒരു കലയായി വളരെ മുൻപുതന്നെ ഓട്ടൻ തുള്ളൽ കലയുണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്.


ബാധ ഒഴിപ്പിക്കുവാൻ വേണ്ടിയുള്ള കോലം തുള്ളലിൽനിന്നാണ് ഓട്ടൻ തുള്ളലുണ്ടായതെന്നും ഓട്ടൻ എന്നവാക്കിനു ബാധയൊഴിപ്പിക്കുന്നവൻ എന്ന അർത്ഥമാണുള്ളതെന്നും മറ്റൊരഭിപ്രായവുമുണ്ട്.
അങ്ങനെയാണെങ്കിൽ കുഞ്ചൻ നമ്പ്യാർക്കുമുമ്പേതന്നെ ഓട്ടൻതുള്ളലുണ്ടായിരുന്നിരിക്കണം.

ഏതായാലും ആധുനികരീതിയിലുള്ള ഓട്ടന്തുള്ളലിന്റെ ഉപജ്ഞാതാവാണ്‌ കുഞ്ചൻ നമ്പ്യാർ എന്നത് നിസ്സംശയം പറയാം.







2020, ഏപ്രിൽ 11, ശനിയാഴ്‌ച

കൊച്ചിതുറമുഖം പഴയതാളുകൾ മറിക്കുമ്പോൾ -1 ജെ എച്ച് ആസ്പിൻവാൾ

A D 1341 ലെ പെരിയാറിലുണ്ടായ ഒരു മഹാപ്രളയത്തിനുശേഷമാണ് കൊച്ചിതുറമുഖം രൂപപ്പെടുന്നതും വിദേശവ്യാപാരങ്ങൾ കൊച്ചി തുറമുഖം കേന്ദ്രീകരിക്കുന്നതും.
വെള്ളപ്പൊക്കത്തെ തുടർന്ന് കൊടുങ്ങല്ലൂരിനും കൊച്ചിക്കുമിടയിൽ വൈപ്പിൻ ദ്വീപ് രൂപപ്പെട്ടതോടെ ദ്വീപിൻറെ തെക്കേ അറ്റത്ത് ഒരു അഴിമുഖം രൂപപ്പെട്ടു.  'കൊച്ചഴി'യെന്നു  വിളിച്ച കൊച്ചി അഴിമുഖം കാലക്രമേണെ കൊച്ചിയെന്നു മാറിയെന്നാണ് പറയപ്പെടുന്നത്.
 കൊടുങ്ങല്ലൂർ വിട്ട വിദേശ വ്യാപാരികൾക്ക് കൊച്ചിയെ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം ഏതു കാലാവസ്ഥയിലും തങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി നങ്കൂരമിടുന്നതിനുള്ള കായൽപരപ്പു ലഭ്യമായെന്നതാണ്.
കടലിൽനിന്ന് വീതികുറഞ്ഞ അഴിമുഖം കടന്നാൽ അതിവിശാലമായൊരു കായൽപരപ്പ്.കപ്പലുകൾക്കും പത്തേമാരികൾക്കും  നങ്കൂരമിടുവാൻ
പ്രകൃതിദത്തമായ ഒരു സുരക്ഷിത  തുറമുഖം.
 ഇന്നത്തെ കൊച്ചി തുറമുഖമായ വില്ലിങ്ങ്ടൺ ഐലൻഡ്,വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ എന്നിവയൊന്നുമില്ലാത്ത കായൽപ്പരപ്പ്‌.
ചൈനക്കാരും പോര്ടുഗീസുകാരും ഡച്ചുകാരും അതിനുശേഷം ബ്രിട്ടീഷുകാരും കൊച്ചിയിൽ വ്യാപാരം നടത്തി.
കൊച്ചിതുറമുഖത്തിന് വലിയൊരു വികസന സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിച്ചത് കൊച്ചിൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്  ജെ എച് ആസ്പിൻവാൾ ആയിരുന്നു.
1867 ൽ ജോൺ എച്ച് ആസ്പിൻവാൾ ഒരു ഷിപ്പിംഗ് കമ്പനി രജിസ്റ്റർ ചെയ്ത് മലഞ്ചരക്കുൽപ്പന്നങ്ങളും കയറും കയറ്റുമതി ചെയ്യുന്ന ഒരു കമ്പനി നടത്തുകയായിരുന്നു .ഇംഗ്ലണ്ടിലേക്കുള്ള കൽക്കരിക്കപ്പലുകൾക്കു കൽക്കരി സ്റ്റോക്‌ചെയ്യുവാൻ കൊച്ചിയിൽ ഒരു തുറമുഖം നിർമ്മിച്ചാൽ വളരെ പ്രയോജനപ്രദമാകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
1870 ൽ അദ്ദേഹം വച്ച നിർദ്ദേശം മദ്രാസ് പ്രസിഡൻസി വിശദമായി ചർച്ചചെയ്‌തെങ്കിലും അനുകൂലമായ തീരുമാനങ്ങളുണ്ടായില്ല1884 അദ്ദേഹം നിര്യാതനായി .
വർഷങ്ങൾ അനവധി കടന്നുപോയി.
അവസാനം കൊച്ചിയുടെ തലവര മാറ്റുവാൻ ഒരു യുവ എഞ്ചിനീയർ ബ്രിട്ടനിൽനിന്ന് കൊച്ചിയിലെത്തി.സർ റോബർട്ട് ബ്രിസ്റ്റോ.

അതിനെക്കുറിച്ചു അടുത്തഭാഗത്തിൽ















2020, ഏപ്രിൽ 8, ബുധനാഴ്‌ച

തഞ്ചാവൂർ സംഗീതോത്സവത്തിൽ കച്ചേരി നട കത്തോലിക്കാ


ദിവ്യകാരുണ്യ  ഭജൻ.    --    ഫാദർ ജോസഫ് തട്ടാരശ്ശേരി                         caption



മാനസിക സംഘർഷങ്ങളെ അകറ്റി മനസ്സിൽ സന്തോഷവും സമാധാനവും നിറയ്ക്കാൻ കർണ്ണാടക ഹിന്ദുസ്ഥാനി രാഗങ്ങളിലൂടെ കത്തോലിക്കാ പുരോഹിതൻ നടത്തുന്ന ഭജൻ.   ഫാദർ ജോസഫ് തട്ടാരശ്ശേരിയച്ചനാണു ദിവ്യകാരുണ്യ ഭജനിലൂടെ  കർത്താവിന്റെ കൃപ വിശ്വാസികളിലേക്കു പകരുന്നത് .
പ്രഭാത രാഗത്തിൽ യേശുവേ അങ്ങയെ കണികാണണം
എന്നാരംഭിക്കുന്ന പ്രാര്ഥനയോടെയാണ് തുടക്കം.
വിശുദ്ധ ഗ്രന്ഥത്തിലെ വചനസൂക്തങ്ങൾക്കൊപ്പം കർണ്ണാടക സംഗീതത്തിലെ ആരോഹണാവരോഹണങ്ങളും ഈ വൈദീകന് ഹൃദിസ്ഥം.
ദൈവോപാസനയ്ക്കൊപ്പം നാദോപാസനയ്ക്ക്  സമയം കണ്ടെത്തുന്ന തട്ടാരശ്ശേരിയച്ചൻ ഇപ്പോൾ ഇടവകയ്ക്ക് മാത്രമല്ല വരാപ്പുഴ അതിരൂപതയ്ക്കും ഏറ്റം പ്രിയങ്കരനാണ്.
ഇടവകയുടെ വേദിയിൽ നിന്ന് രൂപതയിലും കേരളത്തിനുപുറത്തും ദിവ്യകാരുണ്യ ഭജൻ നടത്തിക്കൊണ്ട്  ആയിരങ്ങൾക്ക് മനഃശാന്തിയേകുന്നു .
മാസാദ്യ വെള്ളിയാകഴകളിലാണ് അച്ചൻ്റെ ദിവ്യകാരുണ്യ ഭജൻ
ബ്രഹ്മ മുഹൂർത്തത്തിൽ പുലർച്ചെ നാലര മുതൽ ആറു മണിവരെ നീളുന്ന ഭജനയ്‌ക്കൊടുവിൽ വിശ്വാസികൾ പുഷ്പ്പങ്ങൾ അർപ്പിക്കും.
കർണ്ണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളുടെ പ്രതീകമായി 72 ചെരാതുകളിൽ ദീപം തെളിയിച്ചാണ് ഭജൻ ആരംഭിക്കുന്നത്.
രേവഗുപ്തി,വാലാച്ചി,മോഹനം,ദേശ്,കല്യാണി,ഹംസധ്വനി,പന്തുവരാളി,ശങ്കരാഭരണം,മധ്യമാവതി,ശിവരഞ്ജിനി,സിന്ധുഭൈരവി,തുടങ്ങിയ രാഗങ്ങളിലൂടെ ഭജന നീളുമ്പോൾ മനസ്സും ശരീരവും കർത്താവിലർപ്പിച്ച് വിശ്വാസികൾ ആത്മസായൂജ്യമടയും.
ഭജനയ്ക്കിടയിൽ ആത്മീയ ദർശനങ്ങൾ ഹൃദയസ്പർശിയായ് അവതരിപ്പിക്കും.
ക്രൂശിതനായ് സ്നേഹസ്വരൂപനായ് മനസ്സിൽ നീ വരണം എന്ന ഭജൻ രാഗഭാവമുൾക്കൊണ്ട് അച്ചൻ പാടിക്കഴിയുന്നതോടെ രണ്ട് മണിക്കൂർ നീളുന്ന ദിവ്യകാരുണ്യ ഭജൻ പൂർണ്ണമാവും.
"അല്ലിയാമ്പൽക്കടവി "ലൂടെ സിനിമാ ഗാനാസ്വാദകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ജോബ് മാഷാണ് കർണ്ണാടക സംഗീതത്തിൻ്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത്.
പിന്നീട്  പി.ഡി. സൈഗാൾ ആശാൻ്റെ ശിക്ഷണം.   
കർണ്ണാടക സംഗീതജ്ഞനും ആകാശവാണി എ ടോപ് ആർട്ടിസ്റ്റുമായ മട്ടാഞ്ചേരി എൻ.പി. രാമസ്വാമിയുടെ കീഴിലും സംഗീത പഠനം.
Adകർണ്ണാടക സംഗീതജ്ഞനും ആകാശവാണി എ ടോപ് ആർട്ടിസ്റ്റുമായ മട്ടാഞ്ചേരി എൻ.പി.                                          രാമസ്വാമിയ്ക്ക്   ഓച്ചന്തുരുത്തു നൽകിയ   സ്വീകരണം                                                                

തൃപ്പൂണിത്തുറ വടക്കേ കോട്ടവാതിൽ സെൻറ് ജോസഫ് ദേവാലയത്തിലെ വികാരിയച്ചനായി ചുമതലയേറ്റതോടെയാണ് അച്ചൻ്റെ
 ഹൃദയത്തിൽ കർണ്ണാടക സംഗീതം പൂർണ്ണ അർത്ഥത്തിൽ നിറയുന്നത്. രജനഗരിയായ തൃപ്പൂണിത്തുറയിലെ
തഞ്ചാവൂർ സംഗീതോത്സവത്തിൽ കച്ചേരി നടത്തുവാൻ അവസരം ലഭിച്ച ഏക കത്തോലിക്കാ പുരോഹിതനാണ് തട്ടാരശ്ശേരിയച്ചൻ.
വരാപ്പുഴ ചെട്ടിഭാഗം തട്ടാരശ്ശേരി വിൻസെൻ്റെ പാപ്പച്ചൻ്റെയും റോസക്കുട്ടിയുടെയും പത്തു മക്കളിൽ ഇളയവനാണ് തട്ടാരശ്ശേരിയച്ചൻ.  https://youtu.be/xyea0zobUaE






2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ചവിട്ടുനാടകം



എറണാകുളത്ത് അമ്മമരം വേദിയിൽ അവതരിപ്പിച്ച ചവിട്ടുനാടകം


AAdd ca വി  എൽ  സെബാസ്റ്യൻ ആശാൻ ption
പുരാതന കേരളത്തിലെ ക്രിസ്ത്യാനികളുടെ തനത് കലാരൂപമാണ്ചവിട്ടുനാടകം.16 ആം നൂറ്റാണ്ടിൽ പോർട്ടുഗീസ് മിഷനറിമാർ കേരളത്തിലെത്തിയതോടെയാണ് ഈ കല ഉടലെടുത്തത്.
അതിനാലായിരിക്കണം പോർച്ചുഗീസ് സ്വാധീനമുണ്ടായിരുന്ന തീരപ്രദേശങ്ങളായ കൊടുങ്ങല്ലൂർ ,കൊച്ചി ,ആലപ്പുഴ തുടങ്ങിയപ്രദേശങ്ങളിൽമാത്രമായി ചവിട്ടുനാടകം ഒതുങ്ങിയത്
പുരാതനകൃസ്ത്യാനികൾക്കിടയിൽ ഒട്ടേറെ അനാചാരങ്ങൾ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് പോർട്ടുഗീസുകാർ കേരളത്തിൽ കുടിയേറുന്നത്.
അത്തരം അനാചാരങ്ങളൊക്കെയും അതുപോലെതന്നെ ക്ഷേത്രകലകളായ കൂത്തും കൂടിയാട്ടവും മറ്റും ക്രിസ്ത്യൻ ദേവാലയങ്ങളിൽ അവതരിപ്പിക്കുന്നത് ഉദയംപേരൂർ സുന്നഹദോസ് വഴി  നിരോധിക്കുകയും ചെയ്തപ്പോൾ ക്രൈസ്തവരുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയതാണ് ചവിട്ടുനാടകമെന്നാണ് പൊതുവെ വിശ്വസിക്കുന്നത്.
Aഅമ്മമരംdd caption
 .ബൈബിൾ കഥകളാണ് നാടകത്തിന് പ്രമേയമായി തെരഞ്ഞെടുത്തിരുന്നത്. കേരള ക്രൈസ്തവർക്കിടയിൽ മതപരവും സാമൂഹ്യപരവുമായ ഒരു പുണ്യ കർമ്മമെന്ന നിലയിലാണ് ഇത് അവതരിപ്പിച്ചിരുന്നത്.
നാടകാഅവതരണം നടത്തുന്നദിവസം നടീനടന്മാർ രാവിലെ ദേവാലയത്തിൽ പോയി കുമ്പസ്സാരിച്ച് കുർബാന കൈക്കൊള്ളുന്നു.
അന്നേദിവസം ബന്ധുമിത്രാധികളെ ക്ഷണിച്ച് വരുത്തി സദ്യ നൽകുന്ന പതിവും പുരാതന കാലത്തുണ്ടായിരുന്നു.
സിൽക്കും വെൽവെറ്റും പണവട്ടവും തുടങ്ങിയ വിലയേറിയ അലങ്കാരസാമഗ്രികൾകൊണ്ട്  അലങ്കരിച്ച വസ്ത്രങ്ങളാണ് നടീനടന്മാർ ധരിച്ചിരുന്നത്.
Add കൊച്ചുതോബിയാസ് cചവിട്ടുനാടകംaption
കഥാപാത്രങ്ങൾ പാടുന്നപാട്ട് ഗായകസംഗം ഏറ്റുപാടുകയും താളമേളങ്ങളുടെ പശ്ചാത്തലത്തിൽ നടന്മാർ അവതരിപ്പിക്കുകയും ചെയ്യുന്നു.
നാടകം ആരംഭിക്കുന്നതിനു മുൻപ് ഗായകസംഘം പാടുന്ന പാട്ടിനെ വിരുത്തം മൂളൽ എന്ന് പറയുന്നു.
മൂന്നു ആവർത്തി നടത്തുന്ന കേളി പെരുക്കിനുശേഷം സ്തുതിയോർ അഥവാ ബാലപ്പാർട്ടുകാർ രംഗത്തുവരുന്നു.നാടകത്തിന്റെ സൂത്രധാരന്മാരായ ഇവരെ ബാലനടന്മാരാണ് അവതരിപ്പിക്കുന്നത്.
നാടകത്തിൻറെ കഥയുടെ രത്നച്ചുരുക്കം ബാലാപ്പാർട്ടുകാർ അവതരിപ്പിച്ചതിന് ശേഷമാണ് നാടകാവതരണം തുടങ്ങുന്നത് .
ഓരോ രംഗം കഴിഞ്ഞതിനുശേഷം അടുത്തരംഗത്തിനുള്ള സജീകരണങ്ങൾ ഒരുക്കുന്ന ഇടവേളകളിലാണ് കാട്ടിയാക്കാരൻ എന്ന് വിളിക്കുന്ന വിദൂഷകൻ വരുന്നതും ഇടവേളകളിലെ വിരസത ഒഴിവാക്കുന്നതും.
തമിഴ് കലർന്ന മലയാളം ഭാഷയിലാണ് നാടകം എഴുതപ്പെട്ടിട്ടുള്ളത്.രാത്രി മുഴുവൻ അഭിനയം നടത്തുന്ന നടന്മാർ കിഴക്കു വെള്ളകീറുമ്പോൾ വിടചൊല്ലുന്നു.ഒന്നിടവിട്ടുള്ള ദിവസങ്ങളിലായിട്ടാണ് നാടകാവതരണം നടത്തുന്നത്.മൂന്നുദിവസം മുതൽ  അഞ്ചുദിവസം വരെ വേണ്ടിവരും ഒരു നാടകം രംഗത്ത് അവതരിപ്പിക്കുവാൻ.
പഴയകാലത്തു ഇന്നത്തെപ്പോലെയുള്ള മാധ്യമ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ ചവിട്ടുനാടകം കാണുവാൻ ധാരാളം ആളുകൾ
 കുടുംബസമേതമായി എത്താറുണ്ടായിരുന്നു.
വളരെയധികം പണച്ചെലവുകളുണ്ടായിരുന്നതും ഒട്ടേറെ കലാകാരന്മാർ ആവശ്യമുണ്ടായിരുന്നതിനാലും ഇതിൻറെ അവതരണം നിന്നുപോയി.
കെ സി ബി സി ഈ കലാപ്രസ്ഥാനത്തെ പുനർജനിപ്പിക്കുന്നതിനുവേണ്ടി അഖിലകേരളാടിസ്ഥാനത്തിൽ ചവിട്ടുനാടക മത്സരം സംഘടിപ്പിച്ചു പ്രോത്സാഹനം കൊടുത്തുവെങ്കിലും അതും  ഉദ്ദേശിച്ച വിജയം കണ്ടില്ല.
ഗോതുരുത്തിലും വൈപ്പിന്കരയിൽ പള്ളിപ്പുറത്തും ഓച്ചന്തുരുത്തും കൊച്ചിയിൽ ഫോട്കൊച്ചി വെളിയിലും സൗദിയിലും ആലപ്പുഴ കരുമാന്തുരുത്തിലുമായി നാടകസമിതികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സജീവമായിട്ടുള്ളത് എറണാകുളം ജില്ലയിലെ ഗോതുരുത്തിൽ മാത്രമാണ്.
 കൊച്ചുതോബിയാസ് cചവിട്ടുനാടകംa
ഓച്ചന്തുരുത്തിൽ ഫാദർ ജോസഫ് തട്ടാരശ്ശേരി നിത്യസഹായമാതാ ഇടവക വികാരിയായിരുന്നപ്പോൾ ബൈബിൾ കഥകളിൽനിന്നു വ്യത്യസ്തമായി ആനുകാലിക സംഭവങ്ങൾ ഇതിവൃത്തമാക്കി ഒരു നാടകം നിത്യസഹായമാതാ കലാസമിതി   രചിച്ചവതരിപ്പിക്കുകയുണ്ടായി.വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ സമിതിയുടെ കലാജാഥയ്ക്കുവേണ്ടി അവതരിപ്പിച്ച ഇരുപതു മിനിട്ടു ദൈർഖ്യമുള്ള ഈ നാടകം രൂപതയുടെ ഒട്ടുമിക്ക ദേവാലയപരിസരത്തും പ്രധാന കവലകളിലും അവതരിപ്പിച്ചു പ്രശംസപിടിച്ചു പറ്റുകയുണ്ടായി.ഇപ്പോൾ കേരള സ്കൂൾ യുവജനോത്സവത്തിലെ ഒരിനമായി അവതരിപ്പിക്കുന്നതിനാൽ ഈ പ്രാചീന കലാരൂപം വിസ്മൃതിയിലായിപ്പോകുന്നില്ല  

2020, ഏപ്രിൽ 1, ബുധനാഴ്‌ച

പാച്ച് വഞ്ചിയിലെ മീൻപിടുത്തം.

ഗോശ്രീ ദ്വീപുകളിലെ ഒരു പഴയകാല മത്സ്യബന്ധന രീതിയായിരുന്നു പാച്ച്  വഞ്ചിയിലെ മീൻപിടുത്തം.ചൂണ്ടയൊ വലയോ ഒന്നുമില്ലാതെ ഒരു പ്രത്യേക രീതിയിലുള്ള മീൻ പിടുത്തമായിരുന്നു ഇത്.
രണ്ട് ചെറു വഞ്ചികൾ 45 ഡിഗ്രിയിൽ  മുഖാമുഖം ചരിച്ച് ഒരു മീറ്റർ അകലത്തിൽ രണ്ട് മരക്കഷണങ്ങൾകൊണ്ട് ബന്ധിച്ചു കെട്ടുന്നു.ഈരണ്ട് മരക്കഷണങ്ങളുടേയും നടുവിലൂടെ മറ്റൊരു കഷണംകൊണ്ട് ബന്ധിക്കുന്നു.നടുവിലുള്ള ഈ മരക്കഷണത്തിന് ഒരാളിന്  നടക്കുവാൻ പറ്റുന്നരീതിയിലുള്ള വീതി ഉണ്ടായിരിക്കണം.ഇതിലൂടെ നടന്നാണ് വഞ്ചിക്കാരൻ കഴുക്കോൽ കുത്തി വഞ്ചി പുഴയിലൂടെ ഓടിക്കുന്നത്. രണ്ട് വഞ്ചികളെയും തമ്മിൽ മുൻവശത്ത് ബന്ധിപ്പിച്ചിട്ടുള്ള മരക്കഷണത്തിൽനിന്ന് അഞ്ചുമീറ്ററോളം നീളമുള്ള ഒരു ഇരുമ്പു ചങ്ങല വെള്ളത്തിലേക്ക് നീട്ടിയിടുന്നു.ഒരു റാന്തൽ വിളക്കും മുൻവശത്ത് വെള്ളത്തിന് തൊട്ടുമുകളിൽ വരുന്നരീതിയിൽ തൂക്കിയിട്ടിരിക്കും.ചരിച്ചു വച്ചിരിക്കുന്ന വഞ്ചികളുടെ ഉൾവശത്ത് കുലഞ്ഞിൻ (തേങ്ങാക്കുലയിലെ തേങ്ങ എടുത്തതിനുശേഷമുള്ള കുല ) നിറച്ചു വച്ചിട്ടുണ്ടാകും.
വഞ്ചിക്കാരൻ കഴുക്കോൽ ഉപയോഗിച്ച് നടുഭാഗത്തുള്ള തടിക്കഷണത്തിനു മുകളിലൂടെ നടന്നു വഞ്ചി തുഴയുന്നു.
മുൻവശത്തെ റാന്തൽ വെളിച്ചം കണ്ട് ഓടിയെത്തുന്ന ചെമ്മീനുകളും മീനുകളും വെള്ളത്തിലെ ചങ്ങലയുടെ അനക്കം മൂലം മേൽപ്പോട്ടു ചാടുന്നു.ഇങ്ങനെ ചാടിവീഴുന്ന ചെമ്മീനും മീനുകളും വഞ്ചികളിലേക്കായിരിക്കും വീഴുക. വഞ്ചികൾക്കകത്തു കുലഞ്ഞിൻ വച്ചിരിക്കുന്നതിനാൽ അകത്തു വീഴുന്ന ചെമ്മീനുകൾക്കു പുറത്തേക്കു ഈ രീതിയിൽ മത്സ്യബന്ധനം നടത്തുമ്പോൾ  ചെമ്മീനുകളെയാണ് പ്രധാനമായും കിട്ടിയിരുന്നത്. കരിമീനും കണമ്പും പൂമീനുകളും പാച്ചു വഞ്ചിയിൽ വീഴാറുണ്ട്. പാച്ചു വഞ്ചിക്കാർ കൂട്ടമായിട്ടാണ് മീൻപിടിക്കുവാൻ പോയിരുന്നത്. പുഴയിലെ മത്സ്യ സമ്പത്ത് ശോഷിച്ചതിനെത്തുടർന്നു ഈ രീതിയിലുള്ള മീൻപിടുത്തവും അവസാനിച്ചു.
ചാടിപ്പോകുവാൻ കഴിയില്ല.പുഴയിൽ ധാരാളം മത്സ്യ സമ്പത്ത് ഉണ്ടായിരുന്നതിനാൽ രണ്ടുമൂന്നു മണിക്കൂറുകൾ കൊണ്ടുതന്നെ വഞ്ചിനിറയെ ചെമ്മീൻ കിട്ടുമായിരുന്നു.