2020, ഡിസംബർ 9, ബുധനാഴ്‌ച

ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കോസ്റ്റൽ ഗ്യാസ് ഏജൻസി യെ നിലക്ക് നിറുത്തണം



ഉപഭോക്താക്കളെ കബളിപ്പിക്കുന്ന 

കോസ്റ്റൽ ഗ്യാസ് ഏജൻസി യെ നിലക്ക് നിറുത്തണം 

3:28 PM (21 minutes ago)


Dear -----------, your booking 2-000834186610 has been cancelled due to Returned Thrice  


പാചക വാതകത്തിനു ബുക്ക് ചെയ്തതിനുശേഷം വിതരണക്കാരെയും കാത്തിരിക്കുന്ന വൈപ്പിൻ കരയിലെ കോസ്റ്റൽ ഗ്യാസ് ഏജൻസി ഉപഭോക്താക്കൾക്ക് കിട്ടുന്ന ഒരു സ്ഥിരം സന്ദേശമാണ് മുകളിൽ കാണിച്ചിരിക്കുന്നത്.

എപ്പോഴാണ് നിങ്ങൾ മൂന്നുപ്രാവശ്യം വീട്ടിൽ വന്നതെന്ന് ഗ്യാസ് വിതരണം ചെയ്യുന്നവരോട് ചോദിക്കുമ്പോൾ ഞങ്ങളാരും വന്നിട്ടില്ല,അത് ഓഫിസിലിരിക്കുന്നവരുടെ പണിയാണെന്നാണ് പറയുന്നത്.സത്യാവസ്ഥ അന്വേഷിച്ചപ്പോൾ ....

ഏജൻസിയിൽ ഒരു ദിവസം ബില്ല് അടിക്കുന്നത് മുഴുവനും വിതരണം ചെയ്യുന്നതിനുള്ള വിതരണത്തൊഴിലാളികളില്ലാത്തതിനാൽ അടുത്തദിവസം ബാക്കിയുള്ളത് മുഴുവനും ഡോർ ലോക് ആണെന്നുപറഞ്ഞുകൊണ്ട് ക്യാൻസൽ ചെയ്യുകയാണ് പതിവെന്നാണ് മനസ്സിലായത്.അനുവദിക്കുന്നത് മുഴുവനും വിതരണം ചെയ്തില്ലെങ്കിൽ ഐ ഓ സി യുടെ പിടിവീഴുമെന്നതിനാൽ ഇത്തരം ഒടക്ക്വിദ്യചെയ്ത് ഐ ഓ സി യെയും ഉപഭോക്താക്കളെയും കബളിപ്പിക്കുകയാണ് കോസ്റ്റൽ ഗ്യാസ് ഏജൻസി ചെയ്യുന്നത്.  ഒരിക്കലെങ്കിലും ഇത്തരം   മെസ്സേജ് ലഭിക്കാത്ത കോസ്റ്റൽ ഗ്യാസ് ഏജൻസിയിലെ  ഉപഭോക്താക്കളുണ്ടാകുമെന്നു തോന്നുന്നില്ല.എനിക്ക് തന്നെ പലതവണ ഇങ്ങനെയുള്ള സന്ദേശം ലഭിക്കുവാനിടയായിട്ടുണ്ട്. വീണ്ടും ബുക്ക് ചെയ്‌താൽ മാത്രമേ അടുപ്പിൽ തീ പുകയുകയുള്ളൂ.

ആവശ്യത്തിലേറെ ഉപഭോക്താക്കളുണ്ടെങ്കിൽ പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുകയോ അല്ലെങ്കിൽ  കൂടുതൽ തൊഴിലാളികളെ വച്ച് വിതരണം നല്ലരീതിയിൽ നടത്തുവാൻ കോസ്റ്റൽ ഏജൻസിക്കു ഐ ഓ സി കർശന നിർദേശം നൽകണം 


2020, നവംബർ 18, ബുധനാഴ്‌ച

 ജീവിതത്തിൽനിന്ന് ഒളിച്ചോടിപ്പോകരുത്...........  ചങ്കൂറ്റത്തോടെ ജീവിക്കണം........ഒന്നും ശ്രദ്ധിക്കേണ്ട.......മുന്നോട്ടുപോകണം.എന്തൊക്കെ പ്രതിസന്ധിവന്നാലും,ജീവിതം അവസാനിപ്പിക്കൽ,ഒന്നും ചെയ്യരുത്... ജീവിക്കണം, എല്ലാം നേരിടണം ...ജീവിച്ചുകാണിക്കണം.ഒരു കൈ മാത്രമുള്ളു. 

75 %അംഗവൈകല്യമുള്ള ഫോർട്ട് കൊച്ചി സ്വദേശി മുഹമ്മദ് റെഫീഖിൻറെ വാക്കുകളാണിത്.രണ്ടുവയസ്സിൽ പോളിയോ വന്നു. ഇപ്പോൾ അൻപത്തഞ്ചു വയസ്സായി,ഒരു കൈയ്ക്ക് മാത്രം സ്വാധീനമുള്ള റഫീഖ് ഒരു കഠിനാദ്ധ്വാനിയാണ്.ഭാര്യയും നാല് മക്കളും മൂന്ന് ആണും ഒരു പെണ്ണും 

മട്ടാഞ്ചേരിയിൽ ജനിച്ചുവളർന്ന റഫീഖ് 








2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

 

കോവിഡ് പശ്ചാത്തലത്തിലുള്ള ഒരു ഓണം ആഘോഷമാണല്ലോ ഈ വർഷം നമ്മൾ നടത്തുന്നത്. പൊതുവായ കൂട്ടായ്മകളോ ആഘോഷങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഒരോണഘോഷം.   .കുറേയാളുകൾ e ഓണമായും ആഘോഷിക്കുന്നു.

ഈയവസരത്തിൽ അമ്പതു വർഷം മുൻപുള്ള ഓണാഘോഷത്തെക്കുറിച്ചു ഓർത്തുപോകുകയാണ്.പ്രേത്യേകിച്ചും വൈപ്പിൻകരയിലെ ജനങ്ങളുടെ ഓണാഘോഷം .

1341 ലെ ഒരു മഹാപ്രളയത്തിൽ പെരിയാറിന്റെ ഗതിമാറിയൊള്ളു ഒഴുക്ക് കൊച്ചി തുറമുഖത്തിന്റെ ആവിർഭാവത്തിനു കരണമായതോടോപ്പം കൊച്ചിക്കും കൊടുങ്ങല്ലൂരിനുമിടയിൽ നെടുനീളത്തിലുള ഒരു കരയുണ്ടാവുകയും ചെയ്തു.വയ്പ് ഭൂമിയായതിനാൽ ഈ കരയെ "വയ്പുകര"എന്നു വിളിച്ചു.അതാണ് നമ്മുടെ വൈപ്പിൻകര.നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ഇവിടെ ജീവിച്ചിരുന്നവർ ഭൂരിഭാഗവും കടൽ കായൽ മത്സ്യത്തൊഴിലാളികളായിരുന്നു.അതുപോലെ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളികളുമുൾപ്പെട്ട അടിസ്ഥാന തൊഴിലാളി സമൂഹമായിരുന്നു   ഇവിടത്തുകാർ.ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവിടെ സമാധാനമായി ജീവിച്ചിരുന്നു.

അത്തം മുതൽ പൂക്കളമിടുന്നതിനുള്ള വിവിധയിനം പൂവുകൾ ചുറ്റുപാടുമുള്ള വിശാലമായ പറമ്പുകളിൽനിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു. തുമ്പപ്പൂവ്,കാക്കപ്പൂവ്,കോളാമ്പിപ്പൂവ്,ചെത്തിപ്പൂവ്,ചെമ്പരത്തിപ്പൂവ്എന്നിങ്ങനെ ഒട്ടനവധി പൂക്കൾ നമ്മുടെ പ്രദേശത്തു തന്നെ സമൃദ്ധമായുണ്ടായിരുന്നു.

ഇന്നത്തെ പോലെ എല്ലാ സമുദായങ്ങളും ഓണമാഘോഷിക്കുന്ന പതിവ് അന്നുണ്ടായിരുന്നില്ല.ഹിന്ദു സമൂഹമായിരുന്നു അക്കാലത്തു ഓണം ആഘോഷിച്ചിരുന്നത്.എങ്കിലും മറ്റു സമുദായത്തിലുള്ള കുറേയാളുകൾ വീട്ടുമുറ്റത്തു പൂക്കളമൊരുക്കുകയും ഓണസദ്യ തയ്യാറാക്കുകയും ചെയ്തിരുന്നു.

ഓണക്കോടിയും മറ്റും വാങ്ങിയിരുന്നത് ഹിന്ദുക്കൾ  മാത്രമായിരുന്നു.തുണിക്കടയിൽ നിന്ന് തുണി വാങ്ങി തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിച്ചാണ് ഉടുത്തിരുന്നത്.ഓണത്തിനും വിഷുവിനും ഹിന്ദുക്കളും ക്രിസ്തുമസ്സിനും ഈസ്റ്ററിനുംക്രിസ്ത്യാനികളും  റംസാനും ബക്രീദിനും മുസ്ലീങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും പുതു വസ്ത്രങ്ങൾ വാങ്ങുമായിരുന്നു.ആഘോഷങ്ങൾ വരുമ്പോൾ കുട്ടികൾക്ക് വളരെ സന്തോഷമായിരുന്നു.പുത്തനുടുപ്പും നല്ലഭക്ഷണവും കിട്ടുമല്ലോയെന്ന സന്തോഷം.എന്നാൽ മാതാപിതാക്കൾക്ക് ഉള്ളിൽ തീയും. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന  അന്നത്തെ തലമുറ പണം കണ്ടെത്തുവാൻ നെട്ടോട്ടമോടുന്ന ഒരു സാഹചര്യമാണ് അക്കാലത്തുണ്ടായിരുന്നത്.എങ്കിലും ആഘോഷങ്ങൾ മാന്യമായിത്തന്നെ എല്ലാവരും കൊണ്ടാടിയിരുന്നു.

 ഉത്രാടരാത്രിയിൽ ഉറക്കമൊഴിച്ചു ഉപ്പേരിയും മറ്റു വറപലഹാരങ്ങളും കുടുംബത്തിലെ സ്ത്രീകൾ തയ്യാറാക്കും.തിരുവോണപ്പുലരിയിൽ കുട്ടികളും മുതിർന്നവരുമൊരുമിച്ചു ഓണത്തപ്പനെ "ആർപ്പോ  ർറോ"വിളിച്ചു വരവേൽക്കും.അത്തം മുതൽ എല്ലാദിവസവും സന്ധ്യയോടെ ഏതെങ്കിലും ഒരു വീട്ടിൽ ആളുകൾ ഒരുമിച്ചുകൂടി ഓണക്കളി (കൈകൊട്ടിക്കളി)നടത്താറുണ്ട്. ജാതി മത ഭേദമെന്യേ കൈകൊട്ടിക്കളി കാണുവാൻ സമീപവാസികൾ കാഴ്ചക്കാരായും  എത്താറുണ്ട്.

ഓണക്കാലത്തെ മുതിർന്നവരുടെ മറ്റു വിനോദങ്ങളായിരുന്നു  തലപ്പന്തുകളി, കുടു കുടു കളി,ചൊട്ടക്കേറുകളി. അങ്ങിനെ ഒട്ടനവധി നാടൻ കളികൾ അന്ന് പ്രചാരത്തിലുണ്ടായിരുന്നു.ആൺകുട്ടികളാകട്ടെ കുട്ടിയും കോലും കളി,ഗോലികൊണ്ടുള്ള രാശിക്കളി,അഞ്ഞൂറ് കളി,തുടങ്ങിയവയും പെൺകുട്ടികൾ കല്ലു മുകളിലേക്കിട്ടുകൊണ്ട് കൈപ്പത്തിയുടെ പുറത്തു പതിപ്പിച്ചുകൊണ്ടുള്ള ഒരു തരം കളിയും തൊങ്കിതൊട്ടുകൊണ്ടുള്ള കളിയും അത് പോലെ തന്നെ മറ്റു നാടന്കളികളും നടത്താറുണ്ട്.

ഊഞ്ഞാലാട്ടം ഓണക്കാലത്തെ ഒരു പ്രധാന വിനോദമായിരുന്നു .ഒഴിഞ്ഞ പറമ്പുകളും ധാരാളം വൃക്ഷങ്ങളും അന്ന് സുലഭമായിരുന്നതിനാൽ ഊഞ്ഞാലുകെട്ടുവാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.നാട്ടിന്പുറത്തു പലയിടങ്ങളിലും കൈകൊട്ടിക്കളി മത്സരവും മറ്റും നടത്താറുണ്ടായിരുന്നു.ഓണക്കാലത്തെ ഓണത്തല്ല് വൈപ്പിന്കരയിൽ ഉണ്ടായിരുന്നില്ല.പിന്നെ, അല്പം ലഹരിയുള്ളിൽ ചെല്ലുമ്പോൾ അവസാനം ഓണത്തല്ലായി മാറാറുണ്ടെങ്കിലും "ഓണത്തല്ല്" വിനോദം ഇവിടെ ഉണ്ടായിരുന്നില്ല. 

പാവപ്പെട്ടവരാണെങ്കിലും ഓണാഘോഷം കേമമായിത്തന്നെ അക്കാലത്തു നടത്താറുണ്ടായിരുന്നു.നാലോണം സമൃദ്ധിയായി ഭക്ഷണം കഴിക്കുമെങ്കിലും തൊട്ടടുത്ത ദിവസം പട്ടിണിയെന്ന യാഥാർഥ്യം മുന്നിലുണ്ടായിരുന്നു.

വിശപ്പിൻറെവിളി വയറ്റിൽ നിന്നുയരുമ്പോൾ അക്കാലത്തെ കാരണവന്മാർ പറയുന്ന ഒരു തമാശയുണ്ട് "ഓണമുണ്ട വയറെ ചൂളയും പാടി കിട" ..........

ഓണത്തെ ക്കുറിച്ചുള്ള പഴയ ഓർമ്മകുളുണ്ടെങ്കിൽ പങ്കുവയ്ക്കുവാൻ മടിക്കേണ്ട ....



2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

അച്ഛനുണ്ടോയെന്നു എല്ലാരും ചോദിക്കും എന്നാൽ ഞാനുണ്ടോയെന്നു ആരും ചോദിക്കുകയില്ല

 

കുറച്ചു വർഷങ്ങൾക്കുമുൻപുള്ള ഒരു സ്വാതന്ത്ര്യദിനപ്പുലരി....

സമയം രാവിലെ 10 മണി കഴിഞ്ഞു കാണും. 

 ഉത്തർപ്രദേശിലെ ഒരു റെയിൽവേ  സ്റ്റേഷനിലെ  പ്ലാറ്റ്‌ഫോമിൽ കേരളത്തിൽ നിന്നുള്ള ഒരു ട്രെയിൻ  മെല്ലെ നിറുത്തുന്നു. ആളുകൾഇറങ്ങുന്നതിനിടയിൽകൂടി ട്രെയിനിലെ  എസി കോച്ചിലേക്കു   ഒന്ന് രണ്ട് തെരുവ് കുട്ടികൾ ഇരച്ചുകയറി. 

അവരുടെ ലക്‌ഷ്യം വാഷ്‌ബേസിനു കീഴെയുള്ള വേസ്റ്റ് ബോക്സ് ആയിരുന്നു.ട്രെയിൻ യാത്രികർ പ്രാതൽ കഴിച്ചതിനു ശേഷം അതിൽ കൊണ്ടുകളഞ്ഞിരുന്ന വേസ്റ്റ് പൊതികൾ കുറച്ചു എടുത്തുകൊണ്ട് കുട്ടികൾ ചാടിയിറങ്ങി പ്ലാറ്റഫോമിൽ ഒരിടത്തിരുന്നു.

പൊതികൾ ഓരോന്നായി അഴിച്ച് അതിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ മറ്റുകുട്ടികളോടൊപ്പം കഴിക്കുവാൻ തുടങ്ങി.

വടക്കേ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇത്തരം കാഴ്ചകൾ സർവ്വസാധാരണമായിരുന്നു..ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ ഇന്നും നമ്മുടെ രാജ്യത്തുണ്ടെന്നത് ഒരു യാഥാർഥ്യം തന്നെയാണ്.

ഭാരതത്തിന്റെ എഴുപത്തിനാലാമതു സ്വാതന്ത്ര്യ ദിനാഘോഷം ഇന്നലെ നാം ആചരിച്ചു.കോവിഡിന്റെ പശ്ചാലത്തിൽ ആഘോഷങ്ങൾ പലയിടത്തും പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ വളരെ ലളിതമായാണ് സംഘടിപ്പിച്ചത്.

 ഒരു സ്വാതന്ത്ര്യദിനത്തിലെ  ഡൽഹിയിലേക്കുള്ള എന്റെ ഒരു യാത്രയിൽ കണ്ട അനുഭവമാണ് മുകളിൽ കുറിച്ചിരിക്കുന്നത്.  

ഭാരതത്തിലെ  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്ഥിതി ഒരുപാട് മെച്ചമാണെന്ന്‌ നമുക്കവകാശപ്പെടാം. എന്നാൽ കല്യാണപ്പന്തലിൽ നിന്നുള്ള എച്ചിലിലകൾ പെറുക്കിയെടുത്ത് വിശപ്പടക്കുന്നവർ പഴയകാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.എഴുപതുകൾ വരെ ഇത്തരം   കാഴ്ചകൾ കേരളത്തിലുണ്ടായിരുന്നത് മുതിർന്നവർ ഓർക്കുന്നുണ്ടാവും.കാലം മാറി,നമ്മുടെയൊക്കെ സ്ഥിതി മാറി...വിദ്യാഭ്യാസ നിലവാരവും മാറി.പലകാര്യങ്ങളിലും നമ്മൾ ഒന്നാം സ്ഥാനത്തെത്തി.അതുപോലെ ഇപ്പോൾ   ഭക്ഷണം വേസ്റ്റാക്കുന്നവരിലും നമ്മൾ ഒന്നാം സ്ഥാനത്തായി. 

 കോവിഡ് രോഗ വ്യാപനത്തിന് മുൻപുവരെ നമ്മൾ നടത്തിയിരുന്ന എല്ലാ  ആഘോഷങ്ങളും ചടങ്ങുകളും വളരെ ആർഭാടമായിട്ടായിരുന്നില്ലേ കൊണ്ടാടിയിരുന്നത്‌.ഒരാൾക്ക് കഴിക്കുവാൻ എത്ര വേണം എന്ന രീതിയിലല്ല മറിച്ച്‌ എത്ര ആർഭാടം കാണിക്കുവാൻ കഴിയും എന്ന രീതിയിലായിരുന്നില്ലേ  നമ്മുടെ ഭക്ഷണ മെനു. കോവിഡ് മഹാമാരി നിയന്ത്രണവിധേയമായിക്കഴിയുമ്പോൾ   നമ്മുടെ സമീപനങ്ങളിലും ഒട്ടേറെ മാറ്റം വരണം. സഹജീവികളോടുള്ള നമ്മുടെ കരുണയും വാത്സല്യവും കരുതലും ഒരുപാട് മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്.

കുറെനാൾമുമ്പ് ഒരു ചാരിറ്റി പ്രവർത്തകൻ സംഭാവനയ്ക്കായി വന്നപ്പോൾ  തന്ന  നോട്ടീസിലുള്ള ചിത്രവും വാക്യങ്ങളും ഓർത്തുപോകുകയാണ്,ഒരു തെരുവ്  കുട്ടിയുടെ ചിത്രത്തിന് കീഴിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.


അച്ഛനുണ്ടോയെന്നു എല്ലാരും ചോദിക്കും 

എന്നാൽ ഞാനുണ്ടോയെന്നു ആരും ചോദിക്കുകയില്ല... 



2020, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ഈ കോവിഡ് കാലത്ത് ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?





ഈ കോവിഡ് കാലത്ത് ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?

ഓരോ ദിവസത്തെയും കോവിഡ് രോഗ വാർത്തകൾ ഭയാനകമായാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  ക്ലസ്റ്ററുകളും കണ്ടൈൻമെൻറ് സോണുകളും നിത്യവും വർധിച്ചുകൊണ്ടിരിക്കുകയാണ്.സാമൂഹ്യ വ്യാപനം പലയിടത്തും കൂടിക്കൊണ്ടിരിക്കുകയാണ്.ഇത്തരം ഒരു സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?
കേരളത്തിൽ ഒക്ടോബർ  അവസാനമോ നവംബർ ആദ്യമോ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന രീതിയിലാണ് കമ്മീഷൻറെ പ്രവർത്തനങ്ങൾമുന്നോട്ടു പോകുന്നത് .സാധാരണ പ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന ഒരു തെരഞ്ഞെടുപ്പായതിനാൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടാകുമെന്നത് തദ്ദേശ തെരഞ്ഞെടുപ്പിൻറെ ഒരു പ്രത്യേകതയാണ്.

മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഒരോ വോട്ടുവീതമാണ് സമ്മതിദായകനുള്ളതെങ്കിൽ ഗ്രാമപഞ്ചായത്തുകളിലെ സമ്മതിദായകർക്ക് മൂന്ന് വോട്ടുവീതമുണ്ട്  .മൂന്നു വോട്ടുകളും ചെയ്യുവാൻ ഓരോരുത്തർക്കും കുറഞ്ഞത് അഞ്ചുമിനുട്ടെങ്കിലും  ബൂത്തിൽ ചെലവഴിക്കേണ്ടതായിവരും.തുലാമഴ ശക്തിപ്പെടുന്ന സമയമാണ് ഒക്ടോബർ അവസാനം.കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിയുമോയെന്ന ശക്തമായ  ഭയം നിലനിൽക്കുന്നതോടൊപ്പം വോട്ടർമാർ മുഴുവനും തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുമോയെന്ന ആശങ്കയും പരക്കുന്നു.  കോവിഡ് ഭീതി ഒക്ടോബറിനുമുൻപ് ഒഴിഞ്ഞില്ലെങ്കിൽ (അതിനുള്ള സാധ്യത വിരളം)സാമൂഹ്യവ്യാപനം കൂട്ടുവാനെ ഈ തെരഞ്ഞെടുപ്പ് ഇടയാക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ യോഗം യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ ആരാഞ്ഞ് യുക്തമായ തീരുമാനമെടുക്കുവാൻ ഇനിയും വൈകിക്കൂടാ.കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുകൊള്ളുവാനുള്ള മാനസികാവസ്ഥയിലല്ലെന്ന വസ്തുത കമ്മീഷനെ ബോധ്യപ്പെടുത്തുവാൻ രാഷ്ട്രീയ നേതാക്കൾക്കും ഗവണ്മെന്റിനും കഴിയണം.








2020, ജൂലൈ 20, തിങ്കളാഴ്‌ച

ഹാർബറല്ല പ്രശ്‍നം

ഹാർബറല്ല പ്രശ്‍നം......?
കാളമുക്കിൽ കണ്ടൈൻമെൻറ് സോണിനു തൊട്ടപ്പുറത്ത്  പുതിയ ഹാർബർ തുറക്കുവാനുള്ള നീക്കം ഇന്നുരാവിലെ (16/072020)നാട്ടുകാർ തടഞ്ഞു.സീഫുഡ് കമ്പനിയോട് ചേർന്നാണ് പുതിയ ഹാർബർ തുറക്കുവാൻ നീക്കം നടത്തിയത്.
ഹാർബറല്ല പ്രശ്‍നം,കോവിഡ് വ്യാപിത പ്രദേശങ്ങളിൽ നിന്നുള്ള വള്ളങ്ങളും കച്ചവടക്കാരും എത്തുന്നതാണ് പ്രശ്നമെന്നാണ് നാട്ടുകാർ പറയുന്നത്.

തീരദേശം കടലാക്രമണ ഭീതിയിൽ

തീരദേശം കടലാക്രമണ ഭീതിയിൽ 
കോവിഡ് രോഗ ഭീതിയിൽ പകച്ചുനിൽക്കുന്ന കേരളത്തിൻറെ തീരപ്രദേശം ഇപ്പോൾ കടലാക്രമണഭീഷണിയും നേരിടുന്നു.എറണാകുളം ജില്ലയിൽ ചെല്ലാനം ഭാഗത്തും  വൈപ്പിൻകരയിലും കടൽ ക്ഷോഭം അതിരൂക്ഷമാണ്. വൈപ്പിൻകരയിൽ എടവനക്കാടും നായരമ്പലത്തുമായി  അറുപതിലധികം വീടുകളിൽ കടൽ വെള്ളം അടിച്ചുകയറി വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. നായരമ്പലം പുത്തൻകടപ്പുറം സെൻറ് ആന്റണീസ് പള്ളി മുതൽ വടക്കോട്ടുള്ള വീടുകളിലും എടവനക്കാട് അണിയിൽ കടപ്പുറത്തുമാണ്  കടൽ ക്ഷോഭം ശക്തമായത്.
ചെല്ലാനം ഭാഗത്ത്  പതിനഞ്ചിലധികം കിലോമീറ്റർ  തീരപ്രദേശമാണ് കടൽ വെള്ളത്തിനടിയിലായത്.തീരമേഖല കടുത്ത ആശങ്കയിലാണ്.കോവിഡ് രോഗ സമൂഹവ്യാപന ഭീഷണിയുള്ളതിനാൽ ക്യാമ്പുകളിൽ പോകുവാനും ജനങ്ങൾക്ക്   ഭീതിയുണ്ട്.  
 
ചെല്ലാനം കടൽത്തീരത്ത് കടൽ കരയിലേക്ക് അടിച്ചുകയറുന്നു Add caption

2020, ജൂലൈ 11, ശനിയാഴ്‌ച

വൈപ്പിൻ-ഫോർട്കൊച്ചി യാത്ര അന്നും ഇന്നും നരകതുല്യം.



ഗോശ്രീപാലങ്ങൾ വന്നു,വൈപ്പിൻ-എറണാകുളം യാത്ര സുഗമമായി.
പക്ഷേ,വിളിപ്പാടകലെയുള്ള വൈപ്പിൻ-ഫോർട്കൊച്ചി യാത്ര അന്നും ഇന്നും നരകതുല്യം.
അന്തർദേശീയ കപ്പൽച്ചാലിനു കുറുകെയുള്ള യാത്രയായതിനാൽ പാലം പണിയുകയെന്നത് യുക്തിക്ക് നിരക്കുന്ന ഒന്നല്ല.
കാലങ്ങളായിട്ടുള്ള യാത്രക്കാരുടെ മുറവിളിയെത്തുടർന്നു ഒരു ഇരട്ട എഞ്ചിൻ ബോട്ടും തുടർന്ന് രണ്ട് റോ റോ ജങ്കാറുകളും സർവീസിനിറക്കി.
വൈപ്പിനിൽ റോ റോ ജെട്ടിപണിതത്തിലെ അശാസ്ത്രീയതമൂലം റോ റോ ഓടുമ്പോൾ ബോട്ട് വൈപ്പിൻ ജെട്ടിയിൽ അടുപ്പിക്കുവാൻ പറ്റാത്ത അവസ്ഥ.


റോ റോ ഒരെണ്ണം നിറുത്തുമ്പോൾ ബോട്ട് ഓടിക്കുവാൻ ശ്രമിക്കാമെന്നുവച്ചാൽ കട്ടപ്പുറത്തതായിരിക്കും ബോട്ട്.കോവിഡ് രോഗിയുടെ റൂട്ട് മാപ്പിൽ റോ റോ ഉൾപ്പെട്ടതുകാരണം കഴിഞ്ഞ ഒരാഴ്ചയായി ജങ്കാറും ബോട്ടുമില്ലാതെ യാത്രക്കാർ വലയുകയാണ്.വൈപ്പിൻ-കൊച്ചി ബന്ധം അറ്റുപോയിരിക്കുകയാണിപ്പോൾ. ഏതെങ്കിലുമൊരു കാരണംകൊണ്ട് ഇത്തരം അവസ്ഥ സർവസാധാരണമാണ്.








നഗരസഭയുടെ ഒന്നാം ഡിവിഷൻറെ ഒരു ഭാഗം വൈപ്പിൻകരയിലാണ്.
വൈപ്പിൻകരയുൾപ്പെടുന്ന കൊച്ചിതാലൂക്ക്‌ ഓഫീസ്,ആർ ഡി ഓ ഓഫീസ്,സിവിൽ സപ്ലൈ ഓഫീസ്,കൊച്ചിതാലൂക് ആശുപത്രി തുടങ്ങിയ അത്യാവശ്യമേഖലയിലുള്ള ഒട്ടുമിക്ക ഓഫീസുകളും ഫോർട്കൊച്ചിയിലാണുള്ളത്.ഇവിടെയുള്ളവർക്ക് കൊച്ചിയിലെ താലൂക്ക് ഓഫീസുമായോ ഫോർട്ടുകൊച്ചി നഗരസഭാ ഓഫീസുമായോ ബന്ധപ്പെടുവാൻ 20 കി. മീറ്ററോളം ചുറ്റികറങ്ങേണ്ടതായി വരുകയാണ്.കൊച്ചിതാലൂക്ക് എംപ്ളോയ്മെൻറ് ഓഫീസ് വൈപ്പിനിലായതിനാൽ കൊച്ചിയിലുള്ളവർക്കു എംപ്ളോയ്മെൻറ് ഓഫീസിലെത്തണമെങ്കിലും എറണാകുളം ചുറ്റിക്കറങ്ങേണ്ടതായിട്ടുവരും.
അതിനാൽ വൈപ്പിൻ കൊച്ചി ഫെറി ഒരു അത്യാവശ്യ സർവീസാണെന്ന് പറയേണ്ടതില്ലല്ലോ ഇത്രയും പ്രധാനപ്പെട്ട ഒരു ഫെറി സർവീസ് പൂർണ്ണമായും അടച്ചിടുന്നത് നിരുത്തരവാദപരമാണ്.ഇതിനു ഒരു പരിഹാരം കണ്ടെ തീരൂ.

1 റോ റോ ഫെറി രണ്ടും മുടങ്ങാതെ സർവീസ് നടത്തുക. അടിയന്തിരഘട്ടങ്ങളിൽ ഒരെണ്ണം ഓടാതെ വരുകയാണെങ്കിൽ രണ്ടാമത്തെ ജങ്കാർ സർവീസ് നടത്തുമെന്ന് ഉറപ്പുവരുത്തുക.

2 ഗോശ്രീ പാലത്തിനു താഴെയുള്ള സർവീസ് റോഡിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ബോട്ടു സർവീസ് ആരംഭിക്കുക.റോ റോ രണ്ടും ഓടിയാലും ബോട്ട് വൈപ്പിനിൽ അടുപ്പിക്കുവാൻ പറ്റാതെ വരുന്ന സാഹചര്യം ഒഴിവാക്കുവാനാകും.വൈപ്പിനിൽ പണിയുവാനുദ്ദേശിക്കുന്ന നിർദിഷ്ട വാട്ടർ മെട്രോ ജെട്ടി ഗോശ്രീപാലത്തിന് സമീപത്ത് പണിയുകയാണെങ്കിൽ ജെട്ടി പണിയുവാൻ വേറെ ഫണ്ട് കണ്ടെത്തേണ്ട.
ഗോശ്രീപാലം വന്നതോടുകൂടി ഗോശ്രീ ജംക്‌ഷൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ.



ഈ നിർദേശങ്ങളെക്കുറിച്ചുള്ള അഭിപ്രായം  like /  comment രേഖപ്പെടുത്തുക


ഫ്രാൻസിസ് ചമ്മണി,വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ.mob :9497276897













2020, ജൂലൈ 7, ചൊവ്വാഴ്ച

ക്രാഫ്റ്റ് മ്യൂസിയം ന്യൂ ഡൽഹി

ന്യൂ ഡൽഹി ക്രാഫ്റ്റ് മ്യൂസിയം ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നുമുള്ള പുരാതനവും ചരിത്ര സവിശേഷതകളുമുള്ള ഒട്ടേറെ വസ്തുക്കൾ നമുക്കിവിടെ കാണുവാൻ കഴിയും.ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ക്രാഫ്റ്റ് മ്യൂസിയ സന്ദർശനം ഒരു അനുഭവമായിരിക്കും  


  മഹാരാഷ്ട്രയിൽ പതിനെട്ടാം നൂറ്റാണ്ടിൽ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾക്കുപയോഗിച്ചിരുന്ന രാമരഥം.മരത്തിൽ പണിതത്  



കാളിയമർദ്ദനം മരത്തിൽ തീർത്ത വിഗ്രഹം 
മഹിഷാസുരനെ നിഗ്രഹിച്ച ദുർഗഗാദേവിയുടെ രൗദ്രഭാവത്തിലുള്ള മരത്തിൽ തീർത്ത വിഗ്രഹം.ഇത് കേരളത്തിൽ നിന്നുള്ള ശേഖരമാണ്.








 
പ്രാചീനകാലത്തെ വിവിധതരം നിത്യോപയോഗ വസ്തുക്കളും മറ്റും.
അരുണാചൽ പ്രദേശ് പോലുള്ള ഇന്ത്യയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്നവ






2020, ജൂലൈ 6, തിങ്കളാഴ്‌ച

കല്ലുകുപ്പി സോഡാ കുടിച്ചത് ഓർമ്മയുണ്ടോ ?


കല്ലുകുപ്പി സോഡാ കുടിച്ചത് ഓർമ്മയുണ്ടോ ?
കേരളത്തിൽനിന്ന് ഇത്തരം സോഡാകുപ്പികൾ ഏതാണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്.
കൃത്യമായ അളവിൽ കാർബൺ ഡയോക്സിഡ് കുപ്പികളിൽ കയറിക്കഴിയുമ്പോൾ കുപ്പിക്കുള്ളിലുള്ള ഗോലി മുകളിലേക്ക് ഉയർന്നു ലോക്ക് ആകുന്നു.ഗ്യാസിന്റെ അളവ് അല്പം കൂടിപ്പോയാൽ കുപ്പി പൊട്ടി അപകടമുണ്ടാകും .പഴയകാലങ്ങളിൽ ഇത്തരം സോഡയാണ് നമുക്ക് ലഭ്യമായിരുന്നത്.
ഇപ്പോഴും ചിലയിടങ്ങളിൽ കല്ലുകുപ്പി സോഡ ലഭ്യമാകുന്നുണ്ട്.ആർക്കെങ്കിലും അറിയാമെങ്കിൽ comment ചെയ്യുമല്ലോ 

ചരിത്രം വർത്തമാനം fb പോസ്റ്റുകൾ മുഴുവനും കാണാം








2020, ജൂലൈ 5, ഞായറാഴ്‌ച

മീൻ പച്ചീർക്കിലിൽ കോർത്ത് ചന്തയിൽനിന്നു വാങ്ങി വന്നിരുന്ന കാലമോർമ്മയുണ്ടോ ? .



മീൻ ഇതുപോലെ പച്ചീർക്കിലിൽ കോർത്ത് ചന്തയിൽനിന്നു വാങ്ങി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.ചാള,അയില കണമ്പ് ഏതാണ്ട് ഒട്ടുമിക്ക മീനുകളും ഇങ്ങനെ പച്ചീർക്കിലിൽ കോർത്തായിരുന്നു നൽകിയിരുന്നത്. 35-40 വർഷം മുൻപുവരെ മീഞ്ചന്തയിൽനിന്ന് മീൻ വാങ്ങിവരുന്നവർ മീൻകൊണ്ടുപോയിരുന്നത് ഇങ്ങനെയായിരുന്നു.മീനിൻറെ വലുപ്പവും ഭാരവുമനുസരിച്ച് രണ്ടോ മൂന്നോ ഈർക്കിലുകൾ ഒന്നിച്ചു തുമ്പുകൊണ്ട് കെട്ടുണ്ടാക്കിയതിനുശേഷം ഓരോ ഈർക്കിലിലും വെവ്വേറെയായി മീൻ കോർത്ത് ഭാരം ഒരേപോലെയാക്കിയായിരിക്കും കച്ചവടക്കാരൻ കൊടുക്കുക.ഇവിടെ രണ്ടീർക്കിലിലാണ് മീൻ കോർത്തിരിക്കുന്നത്.
മീനുകളെല്ലാംതന്നെ ഒരണയ്ക്കു ഇത്രയെന്ന നിലയിലായിരുന്നു കച്ചവടം ചെയ്തിരുന്നത്.അണ നിലവിലില്ലായിരുന്നെങ്കിലും 25 പൈസയെ നാലണയെന്നോ 1/4 രൂപയെന്നൊക്കെയാണ് സാധാരണക്കാർ പറഞ്ഞിരുന്നത്.50 പൈസയെ ഏട്ടണയെന്നും 1/2 രൂപയെന്നും.ചന്തയിൽ പോകുന്നവർ ചെറിയ വട്ടിയോ തുണിസഞ്ചിയോ                                                                                         കൊണ്ടുപോയിരുന്നു. 
പിൽക്കാലത്ത്  ചേമ്പെലയിലും പത്രക്കടലാസിലും, അതിനുശേഷം പ്ലാസ്റ്റിക് ക്യാരീബാഗും വന്നതോടെ പഴയരീതി അപ്രത്യക്ഷമായി.പരിസ്ഥിതിയും താറുമാറായി.
പച്ചീർക്കിലിൽ മീൻ കോർത്ത് വാങ്ങിയിട്ടുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ 

അനുഭവം പങ്കുവെക്കുക,പുതുതലമുറയ്ക് ഇങ്ങനെയും ഒരു രീതിയുണ്ടായിരുന്നെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്യുക



2020, ജൂലൈ 2, വ്യാഴാഴ്‌ച

അഴിമുഖ കവാടത്തിലെ മണ്ണ് നീക്കം ചെയ്യുവാൻ പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

അഴിമുഖ കവാടത്തിലെ മണ്ണ് നീക്കം ചെയ്യുവാൻ വൈപ്പിൻ എം എൽ എ എസ് ശർമ്മയുടെ  നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ച് പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചത് സ്വാഗതാർഹമാണ്.


"അഴിമുഖ കവാടം മണ്ണുവീണു അടഞ്ഞിരിക്കുന്നതിനാൽ പുതുവൈപ്പിലെ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന്" വ്യക്തമാക്കിക്കൊണ്ട് ചരിത്രവും വർത്തമാനവും  പോസ്റ്റ് ഇട്ടിരുന്നു.

വീണ്ടും മണ്ണുവീണ് കവാടം അടയാതിരിക്കണമെങ്കിൽ പുതുവൈപ്പ് കേന്ദ്രീകരിച്ചു ഒരു ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കണം.അതിനായി ഒരു ദിവസത്തെ വിനോദസഞ്ചാരത്തിനുള്ള  പാക്കേജ് തയ്യാറാക്കണം.
വൈപ്പിനിൽ നിന്ന് മാലിപ്പുറം വരെ കായൽ സവാരി.
മാലിപ്പുറം ഫിഷ്‌ഫാം സന്ദർശനവും ഉച്ച ഭക്ഷണവും.
ഉച്ചയ്ക്കുശേഷം പുതുവൈപ്പ് ലൈറ്റ് ഹൗസ് സന്ദർശനവും ബീച്ചിലെ വിശ്രമവും തുടർന്ന് കായലിലൂടെ തിരിച്ചു വൈപ്പിനിൽ യാത്ര തുടങ്ങിയടത്ത് അവസാനിപ്പിക്കുന്നു.
സഞ്ചാരികൾക്കു വളര ആകർഷകമായിരിക്കും  ഈ പാക്കേജ്.


കഴിഞ്ഞ ദിവസത്തെ ചരിത്രവും വർത്തമാനവും പോസ്റ്റ്
പുതുവൈപ്പ് പൊഴിയിലൂടെ ജലയാത്രയ്ക് ഔട്ട് ബോഡ് എഞ്ചിൻ ബോട്ടുകൾ ഏർപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുക.
മഴക്കാലമാകുമ്പോൾ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് പ്രദേശം നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് വെള്ളക്കെട്ടിൽ വീടുകൾ മുങ്ങിപ്പോകുകയെന്നത്.മഴക്കാലത്ത് വീഴുന്ന പെയ്ത്തുവെള്ളം മുഴുവനും വന്നുചേരുന്നത് പുതുവൈപ്പ് പൊഴിയിലാണ്.വൈപ്പിൻ അഴിമുഖത്തു നിന്നാണ് പൊഴിയുടെ തുടക്കം .ആരംഭ ഭാഗത്ത് തിരമാലകൾ ശക്തമായതിനാൽ മണ്ണുവീണ് ആഴം കുറഞ്ഞുപോകുന്നതിനാൽ പൊഴിയിലേക്കെത്തുന്ന പെയ്‌തുവെള്ളം കടലിലേക്ക് ഒഴുകിപ്പോകുവാൻ തടസ്സം നേരിടുന്നു.ഇടയ്ക്കിടയ്ക്കു തുടക്കഭാഗത്ത് കോച്ചിൻപോർട്ടിന്റെ സഹായത്തോടെ ഡ്രെഡ്ജിങ് നടത്തുമെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല.വേലിയേറ്റസമയത്താണ് മഴയെങ്കിൽ വെള്ളക്കെട്ട് അതിരൂക്ഷമാകും.
ഏതാണ്ട് ഏഴു കിലോമീറ്ററോളം നീളത്തിലുള്ള ഈ പൊഴിയ്ക്ക് മാലിപ്പുറം ബന്ദർ കനാൽ വന്നുചേരുന്നിടത്ത് അല്പം വീതിക്കുറവുണ്ടെങ്കിലും ബന്ദർ കനാൽ വഴി കിഴക്ക് കായൽവരെ ജലമാർഗം യാത്ര ചെയ്യുവാൻ കഴിയും.നേരത്തെ അതുവഴി ജലയാനങ്ങൾ പോയിരുന്നതുമാണ്.
പഴയ ആ ജലപാത വികസിപ്പിച്ചെടുത്ത് ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾ പൊഴിയിലൂടെ ഓടിക്കുകയാണെങ്കിൽ ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയും.വൈപ്പിനിൽനിന്നു വളപ്പ് പാലം വരെ അഞ്ചു കി മി നിലവിലെ സ്ഥിതിയിൽതന്നെ ചെറിയ ജലയാനങ്ങൾ ഓടിക്കുവാൻ നിഷ്പ്രയാസം കഴിയും. നീരൊഴുക്കും ശക്തിപ്പെടും. വിദേശ വിനോദസഞ്ചാരികൾക്കു മാത്രമല്ല ആഭ്യന്തര വിനോദ സഞ്ചാരികൾക്കും ഈ യാത്ര ഏറെ ഇഷ്ടപ്പെടും.ഓച്ചന്തുരുത്ത് കമ്പനിപ്പീടിക ബസ്റ്റോപ്പുവരെയുള്ള തോടിലേക്കും ഈ പൊഴിയിൽനിന്ന് സുഗമമായി എത്തിച്ചേരാം.
വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ പുതുവൈപ്പിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.

കേരളത്തിലെ ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ് കളി

ചിത്രം :ഹാഷ്‌ന മരിയ

കേരളത്തിലെ ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ്  കളി

"ഉണ്ടെന്ന് അഞ്ച്......  ഇല്ലെന്നു അഞ്ച് "
ഒരുകൂട്ടം ആളുകൾ കൂടിനിന്ന് വിളിച്ചുപറഞ്ഞു  വാതുവെക്കുകയുകയാണ്.

 ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ് കളിയുടെ പഴയ ദൃശ്യമാണിത്.
 ഓണക്കാലത്തെ വിനോദമായ ചൊട്ടക്കേറ്  കളിക്കുവാൻ കൂടുതൽ സാമഗ്രികളൊന്നും വേണ്ട.
ആകെ വേണ്ടത് രണ്ട് ഗോലികൾമാത്രം.
രണ്ടാളുണ്ടെങ്കിലും കളിക്കാം,എത്ര പേരുണ്ടെങ്കിലും കളിക്കാം.
കൂടുതൽ പേരുണ്ടെങ്കിൽ കളി വളരെ രസകരമായിരിക്കും.
കളിയിലുള്ളവർ ഓരോരുത്തരുടെയും ഊഴം എപ്പോഴാണെന്ന് ആദ്യമേതന്നെ നിശ്ചയിച്ചിരിക്കും.
അതനുസരിച്ച് ഒരാൾ കയ്യിലിരിക്കുന്ന ഗോലികളിലൊന്ന് മുന്നോട്ട് നാലു- അഞ്ച് മീറ്ററുകൾ അകലത്തിലേക്കു നീട്ടിയെറിയും.അടുത്ത ഗോലിയെറിയുന്നതിനു മുൻപായിട്ടു രണ്ടാമത്തെ ഗോലിയും ഒന്നാമത്തെ ഗോലിയും തമ്മിലുള്ള അകലം എത്ര ചൊട്ടയായിരിക്കുമെന്ന് ധാരണയിലെത്തും.
ധാരണയായതിനുശേഷം രണ്ടാമൻ  ഒന്നാമതെറിഞ്ഞ ഗോലിയുടെ നേരേയ്ക്കു രണ്ടാമത്തെ ഗോലിയെറിയും. ഗോലികൾ തമ്മിലുള്ള അകലം എത്രയുണ്ടെന്ന് അളക്കുകയാണ് അടുത്ത നടപടി.തള്ളവിരലിൻറെയും നടുവിരലിൻറെയും അറ്റങ്ങൾ തമ്മിലുള്ള ദൂരത്തിനെയാണ് ഒരു  ചൊട്ടെയെന്നു പറയുന്നത്.അളക്കുമ്പോൾ മുടിനാരിഴയുടെ അകലം പോലും വിട്ടുകൊടുക്കാറില്ല.അതിനെച്ചൊല്ലി തർക്കങ്ങളുമുണ്ടാകാറുണ്ട്.
കളിയിലെ ഈ വാശി വളരെ രസകരമാണ്.
ആദ്യം കളിക്കുന്ന രണ്ടുപേരെക്കൂടാതെ പുറത്തുനിൽക്കുന്നവർ തമ്മിലും ധാരണയായ ഗോലിയുടെ അകലം സംബന്ധിച്ച് വാതുവെപ്പ് നടത്തും.
വാതുവെപ്പ് അഞ്ചും പത്തും പൈസക്കായിരിക്കും. അക്കാലത്ത് അത് വലിയ തുക തന്നെയായിരുന്നു.മണ്ണുവഴികളിലായിരുന്നു ചോട്ടക്കേറ് കളികൾ നടന്നിരുന്നത്.ഗോലി ഉരുളുവാൻ മണ്ണുപ്രദേശമാണുത്തമം.വഴിയുടെ ഒരറ്റത്തുനിന്ന് ഇങ്ങനെയെറിഞ്ഞു കുറേ ദൂരം പോയതിനുശേഷം അതുപോലെതന്നെ തിരിച്ച് തുടങ്ങിയ സ്ഥലത്തേക്ക് തന്നെയെത്തും.
കളിക്കുന്നവരും കാളികാണാനുള്ളവരും കൂട്ടമായിട്ട് ഇങ്ങനെ കളിച്ച് കളിച്ച് പോകുന്നത് വളരെ രസകരമാണ്,







പുതുവൈപ്പ് പൊഴിയിലൂടെ ജലയാത്രയ്ക് ഔട്ട് ബോഡ് എഞ്ചിൻ ബോട്ടുകൾ ഏർപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുക വിനോദസഞ്ചാരികൾക്ക്




മഴക്കാലമാകുമ്പോൾ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് പ്രദേശം നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് വെള്ളക്കെട്ടിൽ വീടുകൾ മുങ്ങിപ്പോകുകയെന്നത്.മഴക്കാലത്ത് വീഴുന്ന പെയ്ത്തുവെള്ളം മുഴുവനും വന്നുചേരുന്നത് പുതുവൈപ്പ് പൊഴിയിലാണ്.വൈപ്പിൻ അഴിമുഖത്തു നിന്നാണ് പൊഴിയുടെ തുടക്കം .ആരംഭ ഭാഗത്ത് തിരമാലകൾ ശക്തമായതിനാൽ മണ്ണുവീണ് ആഴം കുറഞ്ഞുപോകുന്നതിനാൽ പൊഴിയിലേക്കെത്തുന്ന പെയ്‌തുവെള്ളം കടലിലേക്ക് ഒഴുകിപ്പോകുവാൻ തടസ്സം നേരിടുന്നു.ഇടയ്ക്കിടയ്ക്കു തുടക്കഭാഗത്ത് കോച്ചിൻപോർട്ടിന്റെ സഹായത്തോടെ ഡ്രെഡ്ജിങ് നടത്തുമെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല.വേലിയേറ്റസമയത്താണ് മഴയെങ്കിൽ വെള്ളക്കെട്ട് അതിരൂക്ഷമാകും.

ഏതാണ്ട് ഏഴു കിലോമീറ്ററോളം നീളത്തിലുള്ള ഈ പൊഴിയ്ക്ക് മാലിപ്പുറം ബന്ദർ കനാൽ വന്നുചേരുന്നിടത്ത് അല്പം വീതിക്കുറവുണ്ടെങ്കിലും ബന്ദർ കനാൽ വഴി കിഴക്ക് കായൽവരെ ജലമാർഗം യാത്ര ചെയ്യുവാൻ കഴിയും.നേരത്തെ അതുവഴി ജലയാനങ്ങൾ പോയിരുന്നതുമാണ്.
പഴയ ആ ജലപാത വികസിപ്പിച്ചെടുത്ത് ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾ പൊഴിയിലൂടെ ഓടിക്കുകയാണെങ്കിൽ ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയും.വൈപ്പിനിൽനിന്നു വളപ്പ് പാലം വരെ അഞ്ചു കി മി നിലവിലെ സ്ഥിതിയിൽതന്നെ ചെറിയ ജലയാനങ്ങൾ ഓടിക്കുവാൻ നിഷ്പ്രയാസം കഴിയും. നീരൊഴുക്കും ശക്തിപ്പെടും.   വിദേശ വിനോദസഞ്ചാരികൾക്കു മാത്രമല്ല ആഭ്യന്തര വിനോദ സഞ്ചാരികൾക്കും ഈ യാത്ര ഏറെ ഇഷ്ടപ്പെടും.ഓച്ചന്തുരുത്ത്  കമ്പനിപ്പീടിക ബസ്റ്റോപ്പുവരെയുള്ള തോടിലേക്കും  ഈ പൊഴിയിൽനിന്ന് സുഗമമായി എത്തിച്ചേരാം.
  .
വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ പുതുവൈപ്പിലെ വെള്ളക്കെട്ടിന് ശാശ്വത  പരിഹാരമാകും.



പുതുവൈപ്പ് പൊഴിയുടെ ആരംഭ ഭാഗമായ വൈപ്പിൻ ഭാഗത്ത് പ്രവേശനകവാടം  തിരമാലയടിച്ച് മണ്ണ്  വീണ നിലയിൽ.വൈപ്പിൻ സ്റ്റാൻഡിൽ നിന്നുള്ള നടപ്പാതയാണ് ടൈൽ വിരിച്ചിരിക്കുന്നത്:വീഡിയോ :ജെയിംസ് തറമ്മേൽ പുതുവൈപ്പ് പൊഴിയെ ടൂറിസ്റ്റ് കേന്ദ്രമാക്കുക




2020, ജൂൺ 30, ചൊവ്വാഴ്ച

പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയ് (63)നിര്യാതനായി




പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയ് (63)നിര്യാതനായി.കലാഭവൻ മണിയുമൊത്ത് 45 സംഗീത കാസ്സറ്റ് പുറത്തിറക്കി.
കലാഭവൻ  മണിക്കുവേണ്ടി സ്വാമി തിന്തകത്തോം എന്ന അയ്യപ്പ ഗാനകാസറ്റാണ് ആദ്യം ചെയ്യുന്നത്.തുടർന്ന് പതിനൊന്നു അയ്യപ്പ ഗാന കാസ്സറ്റുകൾക്ക് സംഗീതം ചെയ്തു.
നാടൻ പാട്ടുകളുടെ പത്തു കാസറ്റ്,ഹാസ്യഗാനങ്ങളുടെ ആൽബങ്ങൾ.അങ്ങിനെ നിരവധി ഗാനങ്ങൾ കലാഭവൻ മണിക്കു വേണ്ടി  സംഗീതം  ചെയ്തു.
കൊച്ചി നെടുങ്ങാട് ചാത്തന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി ജനിച്ച വിജയൻ, നെടുങ്ങാട് വിജയൻ എന്നാണു ആദ്യകാലങ്ങളിൽ  അറിയപ്പെട്ടിരുന്നത്.വിജയന് സംഗീതത്തിൽ ഗുരുക്കന്മാരില്ല.
നെടുങ്ങാട് പൗർണമി ആർട്സ് ക്ലബ്ബിന്റെ ഹാർമോണിയം സ്വയം വായിച്ചു പഠിച്ച് ജില്ലാകലോത്സവത്തിൽ ഉപകരണ സംഗീത വിജയിയാകുന്നതോടെയാണ് വിജയൻ സംഗീതരംഗത്തേക്കു പൂർണ്ണശ്രദ്ധ ചെലുത്തുന്നത് .
നടൻ തിക്കുറിശ്ശിയാണ് വിജയനെ സിദ്ധാർത്ഥ് വിജയനാക്കുന്നത്.ഒരാഴ്ചയായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
1983 ലെ ഓണക്കാലത്തിറക്കിയ അത്തപ്പൂക്കളാണ് ആദ്യ ആൽബം.
മകരപ്പുലരിയാണ് അവസാന കാസറ്റ് .
സ്വാമിതിന്തകത്തോം എന്ന അയ്യപ്പഗാനത്തോടെയാണ് സിദ്ധാർത്ഥ് വിജയ്  കലാഭവൻ മണിയുമായി ഒന്നിക്കുന്നത്.
അതിനുശേഷം 11 അയ്യപ്പഗാന ആൽബം മണിയുമായി പുറത്തിറക്കി.
നാടൻപാട്ടുകളും 10 ആൽബം
ചാലക്കുടിക്കാരൻ ചങ്ങാതി ,'അമ്മ ഉമ്മ മമ്മി ,മണിച്ചേട്ടാ നിമ്മി വിളിക്കുന്നു തുടങ്ങിയ കോമഡി ആൽബങ്ങളും മണിയുമായി പുറത്തിറക്കി.
ഗിരീഷ് പുത്തഞ്ചേരിയുമായും  ഈണം ചിട്ടപ്പെടുത്തി.പ്രസിഡ സംഗീതജ്ഞൻ എം എസ് വിശ്വനാഥനെയും മലയാളത്തിലെ  പ്രമുഖ ഗായകരെയും സിദ്ധാർത്ഥ് വിജയ് പാടിച്ചു.
നാലുപതിറ്റാണ്ടത്തെ സംഗീതജീവിതത്തിൽ 3000 ലധികം ഗാനങ്ങൾക്ക് സംഗീതം നൽകി.
 ഭാര്യ ദേവി,മക്കൾ നിസരി സരിഗ ,












2020, ജൂൺ 29, തിങ്കളാഴ്‌ച

"കടലമ്മ കള്ളി"

ബീച്ചിൽ ഫുട്ബാൾ കളിക്കുന്നവർ,കടലമ്മ ഫുട്‍ബോളേഴ്‌സ് എന്ന കളിക്കാരുടെ ഒരു കൂട്ടായ്മ തന്നെയിവിടെയുണ്ട്.              ഫോട്ടോ :സെബാൻ മൊണാലിസ 

"കടലമ്മ കള്ളി" ഫോർട്ടുകൊച്ചി ബീച്ച്
കുട്ടിക്കാലത്ത് കടപ്പുറത്ത് പോയിട്ടുള്ള ഓരോ കുട്ടികളും  കടൽത്തീരത്ത് എഴുതുന്ന രണ്ട് വാക്കുകളാണ്  "കടലമ്മകള്ളിയെന്ന്".തിരമാല തീരത്ത് എവിടെവരെയെത്തിയോ അതിനു തൊട്ടുമുകളിലാണ് കുട്ടികൾ ഇങ്ങനെയെഴുതുന്നത്.
   അസ്തമയം ആസ്വദിക്കുന്ന സഞ്ചാരികൾ :ഫോട്ടോ :സെബാൻ മൊണാലിസ 


 


തൊട്ടടുത്ത തിര അവിടേയ്ക്ക് അടിച്ചുകയറി അത് മായ്ച്ചുകളയും.കടലമ്മയെ കള്ളിയെന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്തതുകാരണമാണ് തിരമാല വന്നു മായ്ച്ചുകളയണതെന്നാണ് കുട്ടികളുടെ വിശ്വാസം.
അതെന്തുമാകട്ടെ,കുട്ടിക്കാലത്ത് കടപ്പുറത്ത് പോയിട്ടുണ്ടെങ്കിൽ  ഇങ്ങനെ എഴുതിക്കളിക്കാത്തവർ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.

അസ്തമയ സൂര്യൻറെ പ്രഭയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന പുതുവൈപ്പ് എൽ എൻ ജി ടെർമിനൽ,ഫോർട്കൊച്ചി ബീച്ചിൽ നിന്ന് നോക്കുമ്പോൾഫോട്ടോ :സെബാൻ മൊണാലിസ 

വളരെ പ്രസിദ്ധമായ ഫോർട്കൊച്ചി കടപ്പുറത്തിൻറെ  ഇപ്പോഴത്തെ അവസ്ഥകണ്ടപ്പോളാണ് ഈ പഴയ കുസൃതിക്കളി ഓർത്തുപോയത്.
കുറേക്കാലമായിട്ടു ഇവിടെ ഇങ്ങനെയാണ്,മഴതുടങ്ങുമ്പോൾ,കടലമ്മയ്ക്കു കലിയിളകും....പിന്നെ മനോഹരമായ കൊച്ചിക്കടപ്പുറം കടലമ്മ തിരിച്ചെടുക്കും,ഒരവകാശംപോലെ...
  ബീച്ചിൽ പട്ടം പറത്തുവാൻ പോകുന്നവർ.വിശേഷ ദിവസങ്ങളിൽ കൊച്ചിയിൽ വിവിധ തരത്തിലെ പട്ടം പറപ്പിക്കൽ കൊച്ചിക്കാരുടെ ഒരു
വിനോദമാണ്ഫോട്ടോ :സെബാൻ മൊണാലിസ

n
കടലമ്മയുടെ കലിയടങ്ങുമ്പോൾ കൊണ്ടുപോയതൊക്കെ തിരിച്ചുനല്കും.ഒരനുഷ്ഠാനം പോലെ....ഡിസംബറിൽ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുമുൻപ് ബീച്ച് പൂർവ്വസ്ഥിതിയിലാക്കും.




ഫോട്ടോ :എ ആർ മുജീബ്‌ കൊച്ചി 


വൈപ്പിൻകരയിൽ ലൈറ്റ് ഹൗസിനു തെക്കു മുരിക്കുംപാടം പടിഞ്ഞാറ് ഭാഗത്താണ് ഇങ്ങനെയെടുക്കുന്ന മണ്ണിൽ ഭൂരിഭാഗവും നിക്ഷേപിക്കപ്പെടുന്നത്.പുതുവൈപ്പിൽ പ്രവർത്തിക്കുന്ന ഫിഷറീസ് സർവകലാശാലയും,എസ് പി എം,എൽ എൻ ജി പദ്ധതികളും മറ്റും സ്ഥാപിച്ചിരിക്കുന്നത് കടലമ്മ ദാനമായി നൽകിയ മണ്ണിലാണ്.

നടപ്പാതയിൽ വരെ കടൽവെള്ളം കയറിയപ്പോൾ.ഇപ്പോൾ ഇവിടേയ്ക്ക് ആർക്കും പ്രവേശനമില്ല.കടൽ അത്രയ്ക്ക് കലിതുള്ളിനിൽക്കുകയാണ്  
എ ആർ മുജീബ്‌ കൊച്ചി 


Adഇപ്പോഴത്തെ അവസ്ഥ
ഫോട്ടോ :എ ആർ മുജീബ്‌ കൊച്ചി d caption

ഇപ്പോഴത്തെ അവസ്ഥ
എ ആർ മുജീബ്‌ കൊച്ചി Add caption

വേമ്പനാട്ടു കായലും ആലുവാപ്പുഴയുടെ കൈവഴിയും ഒന്നിച്ചു സംഗമിക്കുന്ന കൊച്ചി അഴിമുഖത്ത് ഫോർട്ട് കൊച്ചിയിൽ തീരം കുറവായതിനാൽ വെള്ളത്തിൻറെ ഗതി തെക്കോട്ട് തിരിയുന്നതിനാലാണ് സ്ഥിരമായിട്ട് ഇവിടെ കര നിലനിൽക്കാത്തതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.എങ്ങനെയായാലും ശാസ്ത്രീയമായിട്ടു വേണ്ട ഗവേഷണം നടത്തുവാൻ സർക്കാർ തയ്യാറാകണം.മനോഹരമായ ഈ കടപ്പുറത്തെ സംരക്ഷിക്കണം.
 സ 

2020, ജൂൺ 27, ശനിയാഴ്‌ച

ഇത് ഒരു ബോട്ട് ജെട്ടിയാണ് . വൈപ്പിൻ ഫോട്കൊച്ചി ഫെറിയുടെ വൈപ്പിൻ ജെട്ടി


ഇത് ഒരു ബോട്ട് ജെട്ടിയാണ് .
വൈപ്പിൻ ഫോട്കൊച്ചി ഫെറിയുടെ വൈപ്പിൻ ജെട്ടിയാണിത്.
ഇവിടെയാണ് ബോട്ടു വരുമ്പോൾ യാത്രക്കാർക്ക് കയറിനിൽക്കുവാനുള്ള സ്ഥലം.
ഇത് തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി,എങ്ങനെയാണ് തകർന്നതെന്ന് ആർക്കും അറിയില്ല.

വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസിലെ ഒരെണ്ണംവാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റിയപ്പോൾ യാത്രാക്ലേശം പരിഹരിക്കുവാൻ ബോട്ടു ഓടിക്കാമെന്ന് തീരുമാനിച്ചപ്പോൾ ബോട്ട് അടുപ്പിക്കുവാൻ ജെട്ടിയില്ലാത്ത അവസ്ഥ.
കൊച്ചി നഗരസഭയുടെ വൈപ്പിൻ ഫോട്കൊച്ചി ഫെറി സർവീസിലെ യാത്രാക്ലേശം സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് നിത്യവും ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്.
ഒന്നുകിൽ രണ്ട് റോറോയും സ്ഥിരമായി ഓടാറില്ല.
രണ്ടെണ്ണം ഓടുമ്പോൾ ബോട്ട് ഓടിയാൽ വൈപ്പിനിൽ അടുപ്പിക്കുവാൻ നിലവിലുള്ള ജെട്ടിയിൽ പറ്റുകയില്ല.സാധാരണ യാത്രക്കാർക്കും വാഹന യാത്രക്കാർക്കും എന്നും ദുരിതം തന്നെ

പരിഹാരമാർഗം  ഇതേയുള്ളൂ.

വൈപ്പിൻ ജെട്ടിയിൽ നിന്ന്  റോ റോ സർവീസ് ഇപ്പോൾ നടക്കുന്നതുപോലെതന്നെ നടക്കട്ടെ.

ബോട്ട് സർവീസ് ഗോശ്രീ ജംക്ഷനിൽ നിന്ന് ആരംഭിക്കുക.
ഗോശ്രീ ജംഗ്ഷൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ്.
വൈപ്പിൻ ജെട്ടിയിൽ വന്നുചേരുന്ന ആളുകളിലേക്കാളും വളരെ കൂടുതൽ ആളുകൾ നിത്യവും ഗോശ്രീ ജംഗ്ഷനിലാണ് ഇപ്പോൾ വന്നുചേരുന്നത്.
യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം സർവീസ് നടത്തേണ്ടത്.
വൈപ്പിലേക്കു ബസ്സുകൾ പോകുന്നില്ലെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും.
റോ റോ രണ്ടും  ബോട്ടും സുഗമമായി ഓടിക്കുവാനും  ഇത് സഹായകമാകും.

വാട്ടർ മെട്രോ വൈപ്പിനിൽ പണിയുവാൻ തീരുമാനിച്ച ബോട്ടുജെട്ടി കാളമുക്കിലെ ഗോശ്രീ പാലത്തിന്റെ സർവീസ് റോഡ് വന്ന് ചേരുന്നിടത്ത് പണിയുക.അവിടെനിന്ന് ഫോർട്ട് കൊച്ചി കമാലക്കടവിലേക്കും മട്ടാഞ്ചേരിയിലേക്കും വേണമെങ്കിൽ ഐലണ്ടിലേക്കും ബോട്ടു സർവീസ് നടത്താം




Add കൊച്ചി നഗരസഭയുടെ വൈപ്പിൻ ജെട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ: വീഡിയോ :എം ആർ മുജീബ് ,കൊച്ചി

caption

2020, ജൂൺ 24, ബുധനാഴ്‌ച

കേരള സൈഗാൾ വിടവാങ്ങി.


കേരള സൈഗാൾ വിടവാങ്ങി.
കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന മലയാള നാടക ചലച്ചിത്ര നടനും ഗായകനുമായ ശ്രീ പാപ്പുക്കുട്ടി ഭാഗവതർ നിര്യാതനായി.

നാടകാഭിനയ രംഗത്ത് പിന്നണി പാട്ടുകാരില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പാടി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അരങ്ങ് വാണിരുന്നത്

913 മാർച്ച് 29ന് എറണാകുളം വൈപ്പിൻ ദ്വീപിലെ ഓച്ചന്തുരുത്ത് ജനിച്ചു. അച്ഛൻ-
മിഖായേൽ ,'അമ്മ- അന്നമ്മ .
വേദമണി എന്ന നാടകത്തിൽ ബാലനടനായിട്ടാണ് നാടക രംഗത്തേക്ക് കടന്നുവന്നത്.

മിശിഹാചരിത്രം എന്ന നാടകത്തിൽ  മഗ്ദലേന മറിയത്തിൻറെ വേഷമിട്ട്   പ്രൊഫഷണൽ നാടക നടനുമായി.
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ഭഗവതരും അഭിനയിച്ച മിശിഹാ ചരിത്രത്തിൽ സ്നാപകയോഹന്നാനായും അഭിനയിച്ചു.

തിക്കുറിശ്ശിയുടെ മായ എന്ന  നാടകത്തിൽ അദ്ദേഹം നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു.
നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം   പതിനയ്യായിരത്തിലധികം സ്റ്റേജുകളിൽ  അഭിനയിച്ചിട്ടുണ്ട്.

കോയമ്പത്തൂർ പക്ഷിരാജാ സ്റ്റുഡിയോയുടെ പ്രസന്ന എന്ന സിനിമയാണ് ആദ്യ ചലച്ചിത്രം .പ്രസന്നയിൽ വിധിയുടെ ലീല എന്ന അശരീരി ഗാനം പാടിക്കൊണ്ട് മുപ്പത്തിയേഴാം വയസ്സിൽ  സിനിമ പിന്നണിഗായകനുമായി .

യേശുദാസിനൊപ്പവും ,ശ്രീലതയ്‌ക്കൊപ്പവും സിനിമയിൽ പാട്ടു പാടി.

എന്റടുക്കൽ വന്നടുക്കും പെമ്പിറന്നോളെ എനാഗാനം മേരിക്കുണ്ടൊരു

 കുഞ്ഞാടിനുവേണ്ടി തൊണ്ണൂറ്റിയെട്ടാം വയസ്സിലാണ് (2010) അദ്ദേഹം പാടിയത്.
പ്രേംനസീറിനും സത്യനും വേണ്ടിയും നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്

 1988 ൽ പുറത്തിറങ്ങിയ വൈസ് ചാൻസലറാണ് അവസാനത്തെ സിനിമ


 2017 ൽ മരണമടഞ്ഞ ബേബിയാണ് ഭാര്യ.പ്രശസ്ത സിനിമാ സംവിധായകൻ കെ ജി ജോർജിന്റെ ഭാര്യ പിന്നണി ഗായിക സെൽമ മകളാണ്.ചലച്ചിത്ര നടൻ മോഹൻ ജോസ് , സാബു  ജോസ് എന്നിവരാണ് മറ്റുമക്കൾ.

പരേതയായ ബേബിയാണ് ഭാര്യ. ഇവർ 2017-ൽ അന്തരിച്ചു. പ്രശസ്ത ഗായികയായ സെൽമ ജോർജ്, ചലച്ചിത്രനടൻ മോഹൻ ജോസ്, സാബു ജോസ് എന്നിവരാണ് മക്കൾ.




എന്ന


വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസ് നാളെ (25 06 2020) മുതൽ ഒരെണ്ണം





Add

കെ  എസ് ഐ എൻ സി ബോട്ട് 

caption

  സേതുസഗർ  റോറോ

വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസ്  നാളെ (25 06 2020) മുതൽ ഒരെണ്ണം മാത്രമേ സർവീസിനുണ്ടായിരിക്കുകയുള്ളൂ.
സേതുസഗർ 1 കൊച്ചി ഷിപ്‌യാർഡിൽ  നാളെ വാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റുന്നതിനാലാണ് സർവീസ് മുടങ്ങുന്നതെന്ന് കെ  എസ് ഐ എൻ സി അധികൃതർ അറിയിച്ചു.
രാവിലെ 7 മണി മുതൽ രാത്രി 8 .30 വരെയായിരിക്കും സർവീസ്.
വെള്ളിയാഴ്ച മുതൽ ബോട്ട് സർവീസ് ഉണ്ടായിരിക്കുമെന്നും കെ  എസ് ഐ എൻ സി അറിയിച്ചിട്ടുണ്ട് .
റോറോസർവീസ് സമയം രാവിലെ 7 മണി മുതൽ രാത്രി 8.30 വരെ

2020, ജൂൺ 21, ഞായറാഴ്‌ച

പിഴലക്കാരുടെ സ്വപ്നം യാഥാർഥ്യമാവുമോ...?

മൂലമ്പിള്ളി-പിഴല പാലം നാളെ (22 -06-2020 ) ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ  പിഴലക്കാരുടെ സ്വപ്നം യാഥാർഥ്യമാവുമോ...?

40000 ജനങ്ങൾ താമസിക്കുന്ന കടമക്കുടി പഞ്ചായത്തിൽപ്പെട്ട ഒരു ചെറിയ ദ്വീപാണ് പിഴല.ഗോശ്രീ പാലം വരുന്നതിനുമുൻപ് 650 മീറ്റർ അകലെയുള്ള മൂലമ്പിള്ളിയിലേക്കും അവിടെ നിന്ന് ചിറ്റൂരേക്കും കടത്തിറങ്ങിയാണ് ബസ്സിന്‌ എറണാകുളത്തേക്ക് പോയിരുന്നത്.വല്ലാർപാടം കണ്ടെയ്‌നർ റോഡ് മൂലമ്പിള്ളിയിൽക്കൂടി കടന്നുപോയതോടെ  പിഴലക്കാർക്കു മൂലമ്പിള്ളിയിലേക്കു പാലം പണിതാൽ അവരുടെ ഗതാഗത പ്രശ്‍നം പരിഹരിക്കപ്പെടുമെന്ന തിരിച്ചറിവിൽ നിന്നാണ്  പിഴലപ്പാലം പണിയുന്നത്.
2004 ൽ ഗോശ്രീപാലം വന്നെങ്കിലും പിഴല പാലത്തിനുവേണ്ടി ഒട്ടേറെ സമരങ്ങൾ അവർ നടത്തേണ്ടിവന്നു.
 അവസാനം 2013 ൽ മൂലമ്പിള്ളി-പിഴല പാലം നിർമ്മാണം ആരംഭിച്ചു.
പാലം തുറന്നാലും സുഗമമായ ഗതാഗതം സാധ്യമാകണമെങ്കിൽ അപ്രോച്ചു റോഡിൻറെ നിർമ്മാണം പൂർത്തീകരിക്കണം.
രാത്രികാലങ്ങളിൽ മതിയായ ചികിത്സകിട്ടാതെ മരണമടഞ്ഞ നിരവധിപേരുടെ ആത്മാവിന് ശാന്തികിട്ടണമെങ്കിൽ പാലത്തോടനുബന്ധിച്ചുള്ള റോഡുകളുടെയും നിർമാണം പൂർത്തീകരിക്കണം.
ചെമ്മീൻകെട്ടുകളുടേയും ഇടയിൽക്കൂടിയുള്ള സഞ്ചാരവും പ്രകൃതിരമണീയമായ കാഴ്ചകളുടെയും സങ്കേതമായ പിഴലദ്വീപിന് വമ്പിച്ച ടൂറിസ സാധ്യതകളുണ്ട്.അത് വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നുമാത്രം.