2020, ജൂൺ 20, ശനിയാഴ്‌ച

"എല്ലാവരും തെണ്ടിക്കല്ലേ ഭഗവാനെയെന്ന് പ്രാർത്ഥിക്കുമ്പോൾ നീയൊക്കെ തെണ്ടിക്കോളാം ഭഗവാനെയെന്നാണോ പ്രാർത്ഥിക്കുന്നത് ,ഹരഹരോ,ഹരഹരോ ...."




ഏതാണ്ട് ഇരുപത് വര്ഷം വരെ കേരളത്തിലെ ഒരു സാധാരണ കാഴ്ചയായിരുന്നു ഇത്തരം ചെറ്റക്കുടിലുകൾ.ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതോടെ എല്ലാവരും കുടിലുകളിൽനിന്നു കോൺക്രീറ്റ് കെട്ടിടങ്ങളിലേക്കും ഫ്‌ളാറ്റുകളിലേക്കും മാറി.ജീവിതം സുരക്ഷിതമാക്കി.
പക്ഷെ,കോൺക്രീറ്റ് സമുച്ചയങ്ങളിലേക്കും മറ്റും മാറിയതോടെ തൊട്ടപ്പുറത്ത് നടക്കുന്ന ഒരുകാര്യവും നാമറിയാതായി.സ്വന്തം വീട്ടിൽത്തന്നെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മറ്റും അറിയുന്നത് പലരും നേരം വെളുത്തതിനുശേഷമായിരിക്കും.കതകടച്ചു ഫാനോ അല്ലെങ്കിൽ എ സി യോ ഓൺചെയ്തു കഴിഞ്ഞാൽ കാലാവസ്ഥാവ്യതിയാനങ്ങൾപോലും നമുക്കറിയുവാൻപറ്റുന്നില്ല,അതൊരു വാസ്തവം.
എന്നാൽ ,സമ്പന്നരാകട്ടെ ചെറ്റക്കുടിലുകളിൽ കിടക്കുവാൻ അധികപണം കൊടുത്ത് റിസോർട്ടുകൾ തേടിനടക്കുന്നു.
കാട്ടുകുതിര നാടകത്തിൽ  "കൊച്ചുവാവ "എന്ന രാജൻ പി ദേവിൻറെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഈ അവസരത്തിൽ ഓർമ്മ വരുന്നു.
കരതെണ്ടി പഴനിക്കുപോകുവാൻ നേർച്ചയെടുത്തുനടക്കുന്നവരോട് കൊച്ചുവാവ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
"എല്ലാവരും തെണ്ടിക്കല്ലേ ഭഗവാനെയെന്ന് പ്രാർത്ഥിക്കുമ്പോൾ നീയൊക്കെ തെണ്ടിക്കോളാം ഭഗവാനെയെന്നാണോ  പ്രാർത്ഥിക്കുന്നത് ,ഹരഹരോ,ഹരഹരോ ...."
ഏതാണ്ട് അതുപോലെയാണ് സമ്പന്നർ അധികപണം മുടക്കി കുടിലുകളന്വേഷിച്ച് റിസോർട്ടുകൾ തേടിനടക്കുന്നത് .
കാലം പോയ പോക്കേ ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ