2020, ജൂൺ 30, ചൊവ്വാഴ്ച

പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയ് (63)നിര്യാതനായി




പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയ് (63)നിര്യാതനായി.കലാഭവൻ മണിയുമൊത്ത് 45 സംഗീത കാസ്സറ്റ് പുറത്തിറക്കി.
കലാഭവൻ  മണിക്കുവേണ്ടി സ്വാമി തിന്തകത്തോം എന്ന അയ്യപ്പ ഗാനകാസറ്റാണ് ആദ്യം ചെയ്യുന്നത്.തുടർന്ന് പതിനൊന്നു അയ്യപ്പ ഗാന കാസ്സറ്റുകൾക്ക് സംഗീതം ചെയ്തു.
നാടൻ പാട്ടുകളുടെ പത്തു കാസറ്റ്,ഹാസ്യഗാനങ്ങളുടെ ആൽബങ്ങൾ.അങ്ങിനെ നിരവധി ഗാനങ്ങൾ കലാഭവൻ മണിക്കു വേണ്ടി  സംഗീതം  ചെയ്തു.
കൊച്ചി നെടുങ്ങാട് ചാത്തന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി ജനിച്ച വിജയൻ, നെടുങ്ങാട് വിജയൻ എന്നാണു ആദ്യകാലങ്ങളിൽ  അറിയപ്പെട്ടിരുന്നത്.വിജയന് സംഗീതത്തിൽ ഗുരുക്കന്മാരില്ല.
നെടുങ്ങാട് പൗർണമി ആർട്സ് ക്ലബ്ബിന്റെ ഹാർമോണിയം സ്വയം വായിച്ചു പഠിച്ച് ജില്ലാകലോത്സവത്തിൽ ഉപകരണ സംഗീത വിജയിയാകുന്നതോടെയാണ് വിജയൻ സംഗീതരംഗത്തേക്കു പൂർണ്ണശ്രദ്ധ ചെലുത്തുന്നത് .
നടൻ തിക്കുറിശ്ശിയാണ് വിജയനെ സിദ്ധാർത്ഥ് വിജയനാക്കുന്നത്.ഒരാഴ്ചയായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
1983 ലെ ഓണക്കാലത്തിറക്കിയ അത്തപ്പൂക്കളാണ് ആദ്യ ആൽബം.
മകരപ്പുലരിയാണ് അവസാന കാസറ്റ് .
സ്വാമിതിന്തകത്തോം എന്ന അയ്യപ്പഗാനത്തോടെയാണ് സിദ്ധാർത്ഥ് വിജയ്  കലാഭവൻ മണിയുമായി ഒന്നിക്കുന്നത്.
അതിനുശേഷം 11 അയ്യപ്പഗാന ആൽബം മണിയുമായി പുറത്തിറക്കി.
നാടൻപാട്ടുകളും 10 ആൽബം
ചാലക്കുടിക്കാരൻ ചങ്ങാതി ,'അമ്മ ഉമ്മ മമ്മി ,മണിച്ചേട്ടാ നിമ്മി വിളിക്കുന്നു തുടങ്ങിയ കോമഡി ആൽബങ്ങളും മണിയുമായി പുറത്തിറക്കി.
ഗിരീഷ് പുത്തഞ്ചേരിയുമായും  ഈണം ചിട്ടപ്പെടുത്തി.പ്രസിഡ സംഗീതജ്ഞൻ എം എസ് വിശ്വനാഥനെയും മലയാളത്തിലെ  പ്രമുഖ ഗായകരെയും സിദ്ധാർത്ഥ് വിജയ് പാടിച്ചു.
നാലുപതിറ്റാണ്ടത്തെ സംഗീതജീവിതത്തിൽ 3000 ലധികം ഗാനങ്ങൾക്ക് സംഗീതം നൽകി.
 ഭാര്യ ദേവി,മക്കൾ നിസരി സരിഗ ,












2020, ജൂൺ 29, തിങ്കളാഴ്‌ച

"കടലമ്മ കള്ളി"

ബീച്ചിൽ ഫുട്ബാൾ കളിക്കുന്നവർ,കടലമ്മ ഫുട്‍ബോളേഴ്‌സ് എന്ന കളിക്കാരുടെ ഒരു കൂട്ടായ്മ തന്നെയിവിടെയുണ്ട്.              ഫോട്ടോ :സെബാൻ മൊണാലിസ 

"കടലമ്മ കള്ളി" ഫോർട്ടുകൊച്ചി ബീച്ച്
കുട്ടിക്കാലത്ത് കടപ്പുറത്ത് പോയിട്ടുള്ള ഓരോ കുട്ടികളും  കടൽത്തീരത്ത് എഴുതുന്ന രണ്ട് വാക്കുകളാണ്  "കടലമ്മകള്ളിയെന്ന്".തിരമാല തീരത്ത് എവിടെവരെയെത്തിയോ അതിനു തൊട്ടുമുകളിലാണ് കുട്ടികൾ ഇങ്ങനെയെഴുതുന്നത്.
   അസ്തമയം ആസ്വദിക്കുന്ന സഞ്ചാരികൾ :ഫോട്ടോ :സെബാൻ മൊണാലിസ 


 


തൊട്ടടുത്ത തിര അവിടേയ്ക്ക് അടിച്ചുകയറി അത് മായ്ച്ചുകളയും.കടലമ്മയെ കള്ളിയെന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്തതുകാരണമാണ് തിരമാല വന്നു മായ്ച്ചുകളയണതെന്നാണ് കുട്ടികളുടെ വിശ്വാസം.
അതെന്തുമാകട്ടെ,കുട്ടിക്കാലത്ത് കടപ്പുറത്ത് പോയിട്ടുണ്ടെങ്കിൽ  ഇങ്ങനെ എഴുതിക്കളിക്കാത്തവർ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.

അസ്തമയ സൂര്യൻറെ പ്രഭയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന പുതുവൈപ്പ് എൽ എൻ ജി ടെർമിനൽ,ഫോർട്കൊച്ചി ബീച്ചിൽ നിന്ന് നോക്കുമ്പോൾഫോട്ടോ :സെബാൻ മൊണാലിസ 

വളരെ പ്രസിദ്ധമായ ഫോർട്കൊച്ചി കടപ്പുറത്തിൻറെ  ഇപ്പോഴത്തെ അവസ്ഥകണ്ടപ്പോളാണ് ഈ പഴയ കുസൃതിക്കളി ഓർത്തുപോയത്.
കുറേക്കാലമായിട്ടു ഇവിടെ ഇങ്ങനെയാണ്,മഴതുടങ്ങുമ്പോൾ,കടലമ്മയ്ക്കു കലിയിളകും....പിന്നെ മനോഹരമായ കൊച്ചിക്കടപ്പുറം കടലമ്മ തിരിച്ചെടുക്കും,ഒരവകാശംപോലെ...
  ബീച്ചിൽ പട്ടം പറത്തുവാൻ പോകുന്നവർ.വിശേഷ ദിവസങ്ങളിൽ കൊച്ചിയിൽ വിവിധ തരത്തിലെ പട്ടം പറപ്പിക്കൽ കൊച്ചിക്കാരുടെ ഒരു
വിനോദമാണ്ഫോട്ടോ :സെബാൻ മൊണാലിസ

n
കടലമ്മയുടെ കലിയടങ്ങുമ്പോൾ കൊണ്ടുപോയതൊക്കെ തിരിച്ചുനല്കും.ഒരനുഷ്ഠാനം പോലെ....ഡിസംബറിൽ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുമുൻപ് ബീച്ച് പൂർവ്വസ്ഥിതിയിലാക്കും.




ഫോട്ടോ :എ ആർ മുജീബ്‌ കൊച്ചി 


വൈപ്പിൻകരയിൽ ലൈറ്റ് ഹൗസിനു തെക്കു മുരിക്കുംപാടം പടിഞ്ഞാറ് ഭാഗത്താണ് ഇങ്ങനെയെടുക്കുന്ന മണ്ണിൽ ഭൂരിഭാഗവും നിക്ഷേപിക്കപ്പെടുന്നത്.പുതുവൈപ്പിൽ പ്രവർത്തിക്കുന്ന ഫിഷറീസ് സർവകലാശാലയും,എസ് പി എം,എൽ എൻ ജി പദ്ധതികളും മറ്റും സ്ഥാപിച്ചിരിക്കുന്നത് കടലമ്മ ദാനമായി നൽകിയ മണ്ണിലാണ്.

നടപ്പാതയിൽ വരെ കടൽവെള്ളം കയറിയപ്പോൾ.ഇപ്പോൾ ഇവിടേയ്ക്ക് ആർക്കും പ്രവേശനമില്ല.കടൽ അത്രയ്ക്ക് കലിതുള്ളിനിൽക്കുകയാണ്  
എ ആർ മുജീബ്‌ കൊച്ചി 


Adഇപ്പോഴത്തെ അവസ്ഥ
ഫോട്ടോ :എ ആർ മുജീബ്‌ കൊച്ചി d caption

ഇപ്പോഴത്തെ അവസ്ഥ
എ ആർ മുജീബ്‌ കൊച്ചി Add caption

വേമ്പനാട്ടു കായലും ആലുവാപ്പുഴയുടെ കൈവഴിയും ഒന്നിച്ചു സംഗമിക്കുന്ന കൊച്ചി അഴിമുഖത്ത് ഫോർട്ട് കൊച്ചിയിൽ തീരം കുറവായതിനാൽ വെള്ളത്തിൻറെ ഗതി തെക്കോട്ട് തിരിയുന്നതിനാലാണ് സ്ഥിരമായിട്ട് ഇവിടെ കര നിലനിൽക്കാത്തതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.എങ്ങനെയായാലും ശാസ്ത്രീയമായിട്ടു വേണ്ട ഗവേഷണം നടത്തുവാൻ സർക്കാർ തയ്യാറാകണം.മനോഹരമായ ഈ കടപ്പുറത്തെ സംരക്ഷിക്കണം.
 സ 

2020, ജൂൺ 27, ശനിയാഴ്‌ച

ഇത് ഒരു ബോട്ട് ജെട്ടിയാണ് . വൈപ്പിൻ ഫോട്കൊച്ചി ഫെറിയുടെ വൈപ്പിൻ ജെട്ടി


ഇത് ഒരു ബോട്ട് ജെട്ടിയാണ് .
വൈപ്പിൻ ഫോട്കൊച്ചി ഫെറിയുടെ വൈപ്പിൻ ജെട്ടിയാണിത്.
ഇവിടെയാണ് ബോട്ടു വരുമ്പോൾ യാത്രക്കാർക്ക് കയറിനിൽക്കുവാനുള്ള സ്ഥലം.
ഇത് തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി,എങ്ങനെയാണ് തകർന്നതെന്ന് ആർക്കും അറിയില്ല.

വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസിലെ ഒരെണ്ണംവാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റിയപ്പോൾ യാത്രാക്ലേശം പരിഹരിക്കുവാൻ ബോട്ടു ഓടിക്കാമെന്ന് തീരുമാനിച്ചപ്പോൾ ബോട്ട് അടുപ്പിക്കുവാൻ ജെട്ടിയില്ലാത്ത അവസ്ഥ.
കൊച്ചി നഗരസഭയുടെ വൈപ്പിൻ ഫോട്കൊച്ചി ഫെറി സർവീസിലെ യാത്രാക്ലേശം സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് നിത്യവും ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്.
ഒന്നുകിൽ രണ്ട് റോറോയും സ്ഥിരമായി ഓടാറില്ല.
രണ്ടെണ്ണം ഓടുമ്പോൾ ബോട്ട് ഓടിയാൽ വൈപ്പിനിൽ അടുപ്പിക്കുവാൻ നിലവിലുള്ള ജെട്ടിയിൽ പറ്റുകയില്ല.സാധാരണ യാത്രക്കാർക്കും വാഹന യാത്രക്കാർക്കും എന്നും ദുരിതം തന്നെ

പരിഹാരമാർഗം  ഇതേയുള്ളൂ.

വൈപ്പിൻ ജെട്ടിയിൽ നിന്ന്  റോ റോ സർവീസ് ഇപ്പോൾ നടക്കുന്നതുപോലെതന്നെ നടക്കട്ടെ.

ബോട്ട് സർവീസ് ഗോശ്രീ ജംക്ഷനിൽ നിന്ന് ആരംഭിക്കുക.
ഗോശ്രീ ജംഗ്ഷൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ്.
വൈപ്പിൻ ജെട്ടിയിൽ വന്നുചേരുന്ന ആളുകളിലേക്കാളും വളരെ കൂടുതൽ ആളുകൾ നിത്യവും ഗോശ്രീ ജംഗ്ഷനിലാണ് ഇപ്പോൾ വന്നുചേരുന്നത്.
യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം സർവീസ് നടത്തേണ്ടത്.
വൈപ്പിലേക്കു ബസ്സുകൾ പോകുന്നില്ലെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും.
റോ റോ രണ്ടും  ബോട്ടും സുഗമമായി ഓടിക്കുവാനും  ഇത് സഹായകമാകും.

വാട്ടർ മെട്രോ വൈപ്പിനിൽ പണിയുവാൻ തീരുമാനിച്ച ബോട്ടുജെട്ടി കാളമുക്കിലെ ഗോശ്രീ പാലത്തിന്റെ സർവീസ് റോഡ് വന്ന് ചേരുന്നിടത്ത് പണിയുക.അവിടെനിന്ന് ഫോർട്ട് കൊച്ചി കമാലക്കടവിലേക്കും മട്ടാഞ്ചേരിയിലേക്കും വേണമെങ്കിൽ ഐലണ്ടിലേക്കും ബോട്ടു സർവീസ് നടത്താം




Add കൊച്ചി നഗരസഭയുടെ വൈപ്പിൻ ജെട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ: വീഡിയോ :എം ആർ മുജീബ് ,കൊച്ചി

caption

2020, ജൂൺ 24, ബുധനാഴ്‌ച

കേരള സൈഗാൾ വിടവാങ്ങി.


കേരള സൈഗാൾ വിടവാങ്ങി.
കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന മലയാള നാടക ചലച്ചിത്ര നടനും ഗായകനുമായ ശ്രീ പാപ്പുക്കുട്ടി ഭാഗവതർ നിര്യാതനായി.

നാടകാഭിനയ രംഗത്ത് പിന്നണി പാട്ടുകാരില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പാടി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അരങ്ങ് വാണിരുന്നത്

913 മാർച്ച് 29ന് എറണാകുളം വൈപ്പിൻ ദ്വീപിലെ ഓച്ചന്തുരുത്ത് ജനിച്ചു. അച്ഛൻ-
മിഖായേൽ ,'അമ്മ- അന്നമ്മ .
വേദമണി എന്ന നാടകത്തിൽ ബാലനടനായിട്ടാണ് നാടക രംഗത്തേക്ക് കടന്നുവന്നത്.

മിശിഹാചരിത്രം എന്ന നാടകത്തിൽ  മഗ്ദലേന മറിയത്തിൻറെ വേഷമിട്ട്   പ്രൊഫഷണൽ നാടക നടനുമായി.
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ഭഗവതരും അഭിനയിച്ച മിശിഹാ ചരിത്രത്തിൽ സ്നാപകയോഹന്നാനായും അഭിനയിച്ചു.

തിക്കുറിശ്ശിയുടെ മായ എന്ന  നാടകത്തിൽ അദ്ദേഹം നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു.
നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം   പതിനയ്യായിരത്തിലധികം സ്റ്റേജുകളിൽ  അഭിനയിച്ചിട്ടുണ്ട്.

കോയമ്പത്തൂർ പക്ഷിരാജാ സ്റ്റുഡിയോയുടെ പ്രസന്ന എന്ന സിനിമയാണ് ആദ്യ ചലച്ചിത്രം .പ്രസന്നയിൽ വിധിയുടെ ലീല എന്ന അശരീരി ഗാനം പാടിക്കൊണ്ട് മുപ്പത്തിയേഴാം വയസ്സിൽ  സിനിമ പിന്നണിഗായകനുമായി .

യേശുദാസിനൊപ്പവും ,ശ്രീലതയ്‌ക്കൊപ്പവും സിനിമയിൽ പാട്ടു പാടി.

എന്റടുക്കൽ വന്നടുക്കും പെമ്പിറന്നോളെ എനാഗാനം മേരിക്കുണ്ടൊരു

 കുഞ്ഞാടിനുവേണ്ടി തൊണ്ണൂറ്റിയെട്ടാം വയസ്സിലാണ് (2010) അദ്ദേഹം പാടിയത്.
പ്രേംനസീറിനും സത്യനും വേണ്ടിയും നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്

 1988 ൽ പുറത്തിറങ്ങിയ വൈസ് ചാൻസലറാണ് അവസാനത്തെ സിനിമ


 2017 ൽ മരണമടഞ്ഞ ബേബിയാണ് ഭാര്യ.പ്രശസ്ത സിനിമാ സംവിധായകൻ കെ ജി ജോർജിന്റെ ഭാര്യ പിന്നണി ഗായിക സെൽമ മകളാണ്.ചലച്ചിത്ര നടൻ മോഹൻ ജോസ് , സാബു  ജോസ് എന്നിവരാണ് മറ്റുമക്കൾ.

പരേതയായ ബേബിയാണ് ഭാര്യ. ഇവർ 2017-ൽ അന്തരിച്ചു. പ്രശസ്ത ഗായികയായ സെൽമ ജോർജ്, ചലച്ചിത്രനടൻ മോഹൻ ജോസ്, സാബു ജോസ് എന്നിവരാണ് മക്കൾ.




എന്ന


വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസ് നാളെ (25 06 2020) മുതൽ ഒരെണ്ണം





Add

കെ  എസ് ഐ എൻ സി ബോട്ട് 

caption

  സേതുസഗർ  റോറോ

വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസ്  നാളെ (25 06 2020) മുതൽ ഒരെണ്ണം മാത്രമേ സർവീസിനുണ്ടായിരിക്കുകയുള്ളൂ.
സേതുസഗർ 1 കൊച്ചി ഷിപ്‌യാർഡിൽ  നാളെ വാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റുന്നതിനാലാണ് സർവീസ് മുടങ്ങുന്നതെന്ന് കെ  എസ് ഐ എൻ സി അധികൃതർ അറിയിച്ചു.
രാവിലെ 7 മണി മുതൽ രാത്രി 8 .30 വരെയായിരിക്കും സർവീസ്.
വെള്ളിയാഴ്ച മുതൽ ബോട്ട് സർവീസ് ഉണ്ടായിരിക്കുമെന്നും കെ  എസ് ഐ എൻ സി അറിയിച്ചിട്ടുണ്ട് .
റോറോസർവീസ് സമയം രാവിലെ 7 മണി മുതൽ രാത്രി 8.30 വരെ

2020, ജൂൺ 21, ഞായറാഴ്‌ച

പിഴലക്കാരുടെ സ്വപ്നം യാഥാർഥ്യമാവുമോ...?

മൂലമ്പിള്ളി-പിഴല പാലം നാളെ (22 -06-2020 ) ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ  പിഴലക്കാരുടെ സ്വപ്നം യാഥാർഥ്യമാവുമോ...?

40000 ജനങ്ങൾ താമസിക്കുന്ന കടമക്കുടി പഞ്ചായത്തിൽപ്പെട്ട ഒരു ചെറിയ ദ്വീപാണ് പിഴല.ഗോശ്രീ പാലം വരുന്നതിനുമുൻപ് 650 മീറ്റർ അകലെയുള്ള മൂലമ്പിള്ളിയിലേക്കും അവിടെ നിന്ന് ചിറ്റൂരേക്കും കടത്തിറങ്ങിയാണ് ബസ്സിന്‌ എറണാകുളത്തേക്ക് പോയിരുന്നത്.വല്ലാർപാടം കണ്ടെയ്‌നർ റോഡ് മൂലമ്പിള്ളിയിൽക്കൂടി കടന്നുപോയതോടെ  പിഴലക്കാർക്കു മൂലമ്പിള്ളിയിലേക്കു പാലം പണിതാൽ അവരുടെ ഗതാഗത പ്രശ്‍നം പരിഹരിക്കപ്പെടുമെന്ന തിരിച്ചറിവിൽ നിന്നാണ്  പിഴലപ്പാലം പണിയുന്നത്.
2004 ൽ ഗോശ്രീപാലം വന്നെങ്കിലും പിഴല പാലത്തിനുവേണ്ടി ഒട്ടേറെ സമരങ്ങൾ അവർ നടത്തേണ്ടിവന്നു.
 അവസാനം 2013 ൽ മൂലമ്പിള്ളി-പിഴല പാലം നിർമ്മാണം ആരംഭിച്ചു.
പാലം തുറന്നാലും സുഗമമായ ഗതാഗതം സാധ്യമാകണമെങ്കിൽ അപ്രോച്ചു റോഡിൻറെ നിർമ്മാണം പൂർത്തീകരിക്കണം.
രാത്രികാലങ്ങളിൽ മതിയായ ചികിത്സകിട്ടാതെ മരണമടഞ്ഞ നിരവധിപേരുടെ ആത്മാവിന് ശാന്തികിട്ടണമെങ്കിൽ പാലത്തോടനുബന്ധിച്ചുള്ള റോഡുകളുടെയും നിർമാണം പൂർത്തീകരിക്കണം.
ചെമ്മീൻകെട്ടുകളുടേയും ഇടയിൽക്കൂടിയുള്ള സഞ്ചാരവും പ്രകൃതിരമണീയമായ കാഴ്ചകളുടെയും സങ്കേതമായ പിഴലദ്വീപിന് വമ്പിച്ച ടൂറിസ സാധ്യതകളുണ്ട്.അത് വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നുമാത്രം.














2020, ജൂൺ 20, ശനിയാഴ്‌ച

"എല്ലാവരും തെണ്ടിക്കല്ലേ ഭഗവാനെയെന്ന് പ്രാർത്ഥിക്കുമ്പോൾ നീയൊക്കെ തെണ്ടിക്കോളാം ഭഗവാനെയെന്നാണോ പ്രാർത്ഥിക്കുന്നത് ,ഹരഹരോ,ഹരഹരോ ...."




ഏതാണ്ട് ഇരുപത് വര്ഷം വരെ കേരളത്തിലെ ഒരു സാധാരണ കാഴ്ചയായിരുന്നു ഇത്തരം ചെറ്റക്കുടിലുകൾ.ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതോടെ എല്ലാവരും കുടിലുകളിൽനിന്നു കോൺക്രീറ്റ് കെട്ടിടങ്ങളിലേക്കും ഫ്‌ളാറ്റുകളിലേക്കും മാറി.ജീവിതം സുരക്ഷിതമാക്കി.
പക്ഷെ,കോൺക്രീറ്റ് സമുച്ചയങ്ങളിലേക്കും മറ്റും മാറിയതോടെ തൊട്ടപ്പുറത്ത് നടക്കുന്ന ഒരുകാര്യവും നാമറിയാതായി.സ്വന്തം വീട്ടിൽത്തന്നെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മറ്റും അറിയുന്നത് പലരും നേരം വെളുത്തതിനുശേഷമായിരിക്കും.കതകടച്ചു ഫാനോ അല്ലെങ്കിൽ എ സി യോ ഓൺചെയ്തു കഴിഞ്ഞാൽ കാലാവസ്ഥാവ്യതിയാനങ്ങൾപോലും നമുക്കറിയുവാൻപറ്റുന്നില്ല,അതൊരു വാസ്തവം.
എന്നാൽ ,സമ്പന്നരാകട്ടെ ചെറ്റക്കുടിലുകളിൽ കിടക്കുവാൻ അധികപണം കൊടുത്ത് റിസോർട്ടുകൾ തേടിനടക്കുന്നു.
കാട്ടുകുതിര നാടകത്തിൽ  "കൊച്ചുവാവ "എന്ന രാജൻ പി ദേവിൻറെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഈ അവസരത്തിൽ ഓർമ്മ വരുന്നു.
കരതെണ്ടി പഴനിക്കുപോകുവാൻ നേർച്ചയെടുത്തുനടക്കുന്നവരോട് കൊച്ചുവാവ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
"എല്ലാവരും തെണ്ടിക്കല്ലേ ഭഗവാനെയെന്ന് പ്രാർത്ഥിക്കുമ്പോൾ നീയൊക്കെ തെണ്ടിക്കോളാം ഭഗവാനെയെന്നാണോ  പ്രാർത്ഥിക്കുന്നത് ,ഹരഹരോ,ഹരഹരോ ...."
ഏതാണ്ട് അതുപോലെയാണ് സമ്പന്നർ അധികപണം മുടക്കി കുടിലുകളന്വേഷിച്ച് റിസോർട്ടുകൾ തേടിനടക്കുന്നത് .
കാലം പോയ പോക്കേ ......

2020, ജൂൺ 19, വെള്ളിയാഴ്‌ച

നാവികർക്ക് വഴികാട്ടുന്ന വൈപ്പിൻ ലൈറ്റ് ഹൗസ്





പുതുവൈപ്പ് ലൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന കൊച്ചി ലൈറ്റ് ഹൗസ് വൈപ്പിൻകരയിലെ പുതുവൈപ്പിൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നത് 1979 നവംബർ 15 നാണ്.അതിനുമുൻപും കൊച്ചിയിൽ ലൈറ്റ് ഹൗസ് ഉണ്ടായിരുന്നു.


 ഫോട്കൊച്ചി കടപ്പുറത്ത് 1839 ലാണ് കടൽയാത്രക്കാർക്കുവേണ്ടി ഒരു ലൈറ്റ് ഹൗസ് സ്ഥാപിക്കുന്നത്.അന്നതിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന ഒരു വിളക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് റിഫ്ലെക്റ്റിംഗ് മെക്കാനിസമുള്ള ദീപം ഉപയോഗിച്ചുതുടങ്ങി.1936 ആയപ്പോൾ 25 മീറ്റർ ഉയരമുള്ള ടവറിൽ ഗ്യാസ് ലൈറ്റ് സ്ഥാപിച്ചു. പിന്നീട് ഒരു വലിയ ലൈറ്റ് ഹൗസ് സ്ഥാപിക്കണമെന്ന ആവശ്യമുയർന്നപ്പോൾ അതിനു സ്ഥലം കണ്ടെത്തിയത് വൈപ്പിൻകരയിലെ പുതുവൈപ്പിലായിരുന്നു.അങ്ങിനെയാണ് കൊച്ചി ലൈറ്റ് ഹൗസിൽ ഇവിടെ സ്ഥാപിതമാകുന്നത്.എറണാകുളം ഭാഗത്തുനിന്ന് വരുന്നവർ ഗോശ്രീ മൂന്നാം പാലമിറങ്ങിയതിനുശേഷം നേരെ എൽ എൻ ജി റോഡിൽ പ്രവേശിച്ച് 4 കിമി വാഹനത്തിൽ യാത്ര ചെയ്‌താൽ ലൈറ്റ് ഹൗസിലെത്താം.പറവൂർ ഭാഗത്തുനിന്നുവരുന്നവർ പുതുവൈപ്പ് ജംക്‌ഷനിൽ നിന്ന് ലെഫ്റ് എടുത്ത് ഒന്നര കിമി നേരെ പോയാലും ഇവിടെയെത്താം.
ലൈൻ ബസ്സിനാണ് വരുന്നതെങ്കിൽ ഇരു ഭാഗത്തുള്ളവരും പുതുവൈപ്പ് ജംക്‌ഷനിൽ ഇറങ്ങിയതിനുശേഷം ഒന്നര കിമി പടിഞ്ഞാട്ട് നടന്നോ ഓട്ടോയിലോ പോയാൽ ലൈറ്റ് ഹൗസിലെത്താം.
46 മീറ്റർ ഉയരമുള്ള ഇതിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 49 മീറ്ററാണ്
വെളുത്തനിറത്തിലുള്ള പ്രകാശം പരത്തുവാൻ നാല് M H ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഓരോ ലൈറ്റ് ഹൗസിൽനിന്നും പുറപ്പെടുന്ന പ്രകാശത്തിന് ഓരോ അടയാളങ്ങളുണ്ടാകും,കൊച്ചിയിലേത് K ആകൃതിയിലുള്ള പ്രകാശമാണ് പരത്തുന്നത്.
28 നോട്ടിക്കൽ മൈൽ അതായത് 52 കിമി ദൂരത്തിൽ ഇതിന്റെ പ്രകാശം കടലിൽ കാണുവാൻ കഴിയും.കരകാണാക്കടലിലൂടെ രാത്രിയിൽ യാത്രചെയ്യുന്ന കടൽയാത്രക്കാർക്ക് കര എവിടെയാണെന്ന് കണ്ട് പിടിക്കുവാനും പ്രകാശത്തിന്റെ അടയാളമായ K കാണുമ്പോൾ പ്രകാശം വരുന്നത് കൊച്ചിയിൽ നിന്നാണെന്നും മനസ്സിലാക്കുവാൻ സാധിക്കുന്നു.
രാവിലെ 10 മണിമുതൽ 1 മണിവരെയും ഉച്ചയ്ക്ക് 2 മണിമുതൽ 6 മണിവരെയും പ്രേവേശനമുണ്ട്.ലിഫ്റ്റ് സൗകര്യവുമുണ്ട് .
വൈപ്പിൻ ലൈറ്റ് ഹൗസിൻറെ ചിത്രമെടുത്തത്: ആഷ്‌ലിൻ ബെർണാഡ്.




2020, ജൂൺ 18, വ്യാഴാഴ്‌ച

മാനുഷരെല്ലാം മരണഭീതിയിൽ നെട്ടോട്ടവും വട്ടോട്ടവും



ഹോ .. എത്ര നാളായി സ്വൈരമായിട്ടൊന്നു ഈ കടപ്പുറത്ത് വിശ്രമിച്ചിട്ട്.
പകലൊടുങ്ങാറായിട്ടും ഒറ്റ മനുഷ്യരും  ഈ പരിസരത്ത്  വന്നിട്ടില്ല, ഇവരൊക്കെയെങ്ങോട്ട് പോയി......
നൂറുകണക്കിനുപേർ ദിവസവും സന്ദർശിച്ചിരുന്ന പുതുവൈപ്പ് ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നുള്ള ഒരു കാഴ്ചയാണിത്.
ഇരുകാലികളെല്ലാം അദൃശ്യനായ കൊറോണയെന്ന സൂഷ്മാണുവിനെ പേടിച്ചു മാസ്കും ധരിച്ച് ലോക് ഔട്ടിലും ക്വാറന്റൈനിലുമാണെന്ന കാര്യം ഈ നാല്കാലികൾക്ക് അറിയില്ലല്ലോ....
മാനുഷരെല്ലാം മരണഭീതിയിൽ നെട്ടോട്ടവും വട്ടോട്ടവും നടത്തുകയാണ്...
ഓടുന്നവർ ഓടട്ടെ.....നമുക്ക് സ്വസ്ഥമായിട്ടൊന്നു വിശ്രമിക്കാം....
നാൽക്കാലികളായ  ഇവർക്കെന്തിനാ മരണഭയം,പോറ്റിവളർത്തിയവർതന്നെ ഒരു നാൾ കൊലക്കളത്തിലേക്ക് കൊണ്ടുവിടുമെന്നത് ഇവർക്കറിയില്ലല്ലോ.....

ഫോട്ടോ :ആൻറണി പ്രിൻസ്





2020, ജൂൺ 17, ബുധനാഴ്‌ച

അറബിക്കടലിൻറെ തീരത്ത് ഇനി തിരുത കൊയ്ത്ത്കാലം.






കാലാവര്ഷക്കാലമാകുമ്പോൾ സാധാരണ അറബിക്കടലിൻറെ തീരത്ത് കാണുന്ന ഒരു കാഴ്ചയാണ് തിരുത പിടുത്തം.
അറബിക്കടലിൻറെ തീരത്ത് ഇനി തിരുത  കൊയ്ത്ത്കാലം. കാലവർഷം തുടങ്ങുമ്പോൾ വീശുമത്സ്യത്തൊഴിലാളികൾക്കു കടലമ്മ കനിഞ്ഞു നൽകുന്ന പൊന്നാണ് പിടയ്ക്കുന്ന തിരുതകൾ .
  മത്സ്യരാജനായ തിരുതകൾ കൂട്ടത്തോടെ തീരത്തേക്കുവരുന്ന സമയമാണ്  കാലവർഷക്കാലം.
കടലിലെ ശക്തമായ തിരയ്‌ക്കൊപ്പം ഒഴുകി വരുന്ന തിരുതയെ വലയിലാക്കുവാൻ  വിദഗ്ധനായ ഒരാൾക്കുമാത്രമേ കഴിയൂ.വരുന്ന തിരമാലയിൽ തിരുതയുണ്ടെന്ന് ദൂരെവച്ചുതന്നെ നോക്കിമനസിലാക്കുന്ന വീശുകാരൻ തിരമാല തീരത്ത് പതിക്കുമ്പോൾ കയ്യിലുള്ള വല നീട്ടിയെറിഞ്ഞു തിരുതയെ വലയിലാക്കുന്നു. തിരുതയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കുകയെന്നതാണ് വീശുകാരൻറെമിടുക്ക്.
നായരമ്പലത്തെ   വിദഗ്ധനായ തിരുത വീശുകാരനാണ്‌ ശിവനും മകൻ സുനുവും.
അനീഷ് നായരമ്പലമാണ് തിരുത്തപിടുത്തം വീഡിയോയിലാക്കിയത്

യത് 

2020, ജൂൺ 16, ചൊവ്വാഴ്ച

ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു

 ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു
ടെലഫോണിൻറെ ഒരു പഴയകാലരൂപം .ഇന്ന് ഫോൺ ചെയ്യുമ്പോൾ ആളുകളെ കണ്ട് വിളിക്കുവാൻ പറ്റുന്ന ഈ യുഗത്തിൽ ഇത്തരം ഫോണുകളും ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കുവാൻ കഴിയട്ടെ.
ഇന്ന് മൊബൈൽ ഫോണും മറ്റുമായി ജനകീയമായിരിക്കുകയാണ്.ലോകത്തെവിടെ വിളിക്കുവാനും വലിയ ചെലവില്ല.ടെലിഫോൺ ഒരാഡംബരവസ്തുവായിരുന്ന കാലവുമുണ്ടായിരുന്നെന്നും പുതു തലമുറ ഓർക്കുക.
ചേപ്പനത്തെ ഒരു വില്ലയിൽനിന്നുള്ള ചിത്രങ്ങളാണിത് 








കൊറോണ വൈറസ് ഭീതി മൂലം ടൂറിസ്റ്റുകൾ  ഒരുവശത്തു കൊറോണ വൈറസ് ഭീതി പരന്നതിനെ തുടർന്ന് സഞ്ചാരികളുടെ ഒഴുക്ക് നിലച്ച പുതുവൈപ്പ് ബീച്ച്. ഇരുപത്തിയഞ്ച് കിലോ മീറ്ററിലധികം നീണ്ടുകിടക്കുന്ന വൈപ്പിൻകരയുടെ പടിഞ്ഞാറേതീരം കടലിനോട് ചേർന്നുകിടക്കുന്നതിനാൽ നെടുനീളത്തിലുള്ള കടപ്പുറം കൊണ്ട് അനുഗ്രഹീതമാണ്.

ലോക്‌ഡൗണും ട്രോളിംഗ് നിരോധനവും മത്സ്യബന്ധന മേഖലയെ തളർത്തിയിരിക്കുന്നു ption



Add caഇനി വറുതിയുടെ നാളുകൾ -ട്രോളിംഗ് നിരോധനെത്തുടർന്നു വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിൽ യന്ത്രവൽകൃത ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നു.
 

2020, ജൂൺ 11, വ്യാഴാഴ്‌ച

ഒരു ആൻഡമാൻ യാത്ര ......2 ലൈയിംസ്‌റ്റോൺ കേവ് Lime stone cave ,Andaman








ലൈയിംസ്‌റ്റോൺ കേവ്



ആൻഡമാൻ ദ്വീപിലെ വളരെ മനോഹരമായ ഒരു കാഴ്ചയാണ് ലൈയിംസ്‌റ്റോൺ കേവിൽ നമുക്ക് കാണുവാൻ കഴിയുന്നത്.



പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 90 കി മി അകലെയുള്ള ഈ ചുണ്ണാമ്പ് ഗുഹയിലേക്കുള്ള  യാത്ര രണ്ട് ഘട്ടമായിട്ടാണ് നടത്തുവാൻ കഴിയുകയുള്ളൂ.
STS ബസ് ടെർമിനലിൽ നിന്ന് സാധാരണ ലൈൻ ബസ്സുകളും കിട്ടും.
 അതിരാവിലെ അഞ്ചര മണിക്കുതന്നെ ഡ്രൈവർ ഭുവൻ ഞങ്ങളുടെ ലോഡ്ജിനുമുൻപിൽ ടെമ്പോ ട്രാവെല്ലറുമായി എത്തി.എല്ലാവരും വാഹനത്തിൽ കയറി.ജിർക്കറ്റാങ് എന്ന സ്ഥലത്തെ ഫോറസ്റ് ചെക് പോസ്റ്റിൽ നിന്ന് പാസ് ലഭിച്ചാൽ മാത്രമേ വനത്തിലൂടെയുള്ള യാത്ര നടത്തുവാൻ കഴിയുകയുള്ളൂ.

ഒരുദിവസത്തെ ടൂറിസ്റ്റുകൾക്ക് മുഴുവനും പാസ്സ് കൊടുത്തുകഴിഞ്ഞതിനു ശേഷം എല്ലാ വാഹനങ്ങളും കോൺവോയ് ആയിട്ടാണ് വനത്തിലൂടെ യാത്ര തുടരുന്നത്.ജാർവാ റിസേർവ് ഫോറെസ്റ്റിലൂടെയുള്ള ഈയാത്രയ്ക്കു നിശ്ചിത വേഗതയിലും ഓവർടേക്കിങ് ഒഴിവാക്കിയുമായിരിക്കണമെന്ന് പ്രേത്യേക  നിർദേശമുണ്ട്.ആൻഡമാനിലെ  ആദിവാസികളുടെ വിഹാരകേന്ദ്രമാണ് ജാർവാ വനം.വാഹനങ്ങളിൽ നിന്ന് യാതൊന്നും പുറത്തേക്കു വലിച്ചെറിയരുതെന്നും കയ്യും തലയും പുറത്തിടരുതെന്നും അങ്ങിനെ അനവധി നിർദേശങ്ങളാണ് ലഭിച്ചത്.ഞങ്ങൾ വളരെ നേരത്തേയെത്തിയതിനാൽ വാഹനവ്യൂഹത്തിന്റെ മുൻഭാഗത്തതായിട്ടുതന്നെ ഞങ്ങളുടെ ട്രാവലറിനും ഇടം കിട്ടി.
49 കി മി വനത്തിലൂടെ യാത്രയുണ്ടായിരുന്നു.വനയാത്ര വളരെ രസകരമായിരുന്നു.ഇടയ്ക്കിടയ്ക്കു ആദിവാസികളെ നമുക്ക് കാണുവാൻകഴിയും.അക്രമകാരികളായ ഇവരുടെ സ്വൈരവിഹാരത്തിനു തടസ്സം തോന്നിയാൽ നമ്മളെ ആക്രമിക്കും,ഇവരെ മുഖ്യധാരയിൽ കൊണ്ടുവരാൻ സർക്കാർ പല പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ടെങ്കിലും അവർക്കു അതിൽ താല്പര്യമില്ലെന്നാണ് ഞങ്ങളുടെ ഗൈഡ് പറഞ്ഞത്.എങ്കിലും ആൻഡമാനിൽ മറ്റു വനവാസികളെക്കാളും ഭേദമാണ് ജർവായിലേത്.ഏതാണ്ട് പകുതി ദൂരം യാത്ര കഴിഞ്ഞപ്പോൾ റോഡുവക്കിൽ നിന്നിരുന്ന ഒരു വനവാസി വാഹനവ്യൂഹത്തിൻറെ അടുത്തേക്കു വരുകയും വാഹനങ്ങളെ കൈകൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഞങ്ങളുടെ വാഹനത്തിനെയും കൈകൊണ്ട് തട്ടി.
എല്ലാവരും ഭയന്നുപോയി,പക്ഷെ പിന്നീടൊന്നും ചെയ്തില്ല.
ഉച്ചയോടെ ഭാരത് ടാങ്ലെത്തി.അവിടെ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം പിന്നെ ബോട്ടുയാത്രയാണ്.ഇവിടത്തെ ജെട്ടിയുടെ പേര് നിലമ്പുർ ജെട്ടിയെന്നാണ്.കടലിലൂടെ 40 മിനുട്ട് ബോട്ട് യാത്ര.എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചു,രണ്ട് ഔട്ട് ബോർഡ് എൻജിൻ ബോട്ടുകളിലായായിരുന്നു ഞങ്ങളുടെ യാത്ര.കണ്ടല്കാടുകൾ ദ്വീപിനു ചുറ്റും നിൽക്കുന്നത് നമുക്ക് കാണുവാൻ കഴിയും.ചുണ്ണാമ്പ് ഗുഹയുടെ സമീപത്തുള്ള ജെട്ടിയിൽ ഞങ്ങളിറങ്ങി,പിന്നെ 15 മിനുട്ടോളം നടന്നുപോകണം,നേരിയ മഴയുണ്ടായിരുന്നെങ്കിലും ചെളിയിലും പാടത്തുകൂടിയും ഞങ്ങൾ നടന്നു ഗുഹയിലെത്തി.നമ്മുടെ നാട്ടിൻപുറത്തുകൂടിയുള്ള യാത്രപോലെതന്നെ.  ജനവാസമില്ലാത്ത ദ്വീപാണ്.സർക്കാർ ഏതാനും പേരെ ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചെങ്കിലും അവരൊക്കെ തിരിച്ചു പോകുകയാണ് ചെയ്യുന്നത്.പ്രാഥമിക സൗകര്യങ്ങളൊന്നും ഇവിടെയില്ല.
ഗുഹയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമുക്കുകാണാം പ്രകൃതിതന്നെ തയ്യാറാക്കിയിട്ടുള്ള  വിവിധ രീതിയിലുള്ള ചിത്രങ്ങളും പ്രതിമകളും പോലെയുള്ള കലാശില്പങ്ങൾ.
ഗണപതിയുടെ മുഖഛായയുള്ളതും താമരമൊട്ടിന്റെ ആകൃതിയുള്ളതും ഒക്കെ നമുക്ക് കാണുവാൻകഴിയും.അങ്ങനെ വളരെ മനോഹരമായ കാഴ്ചയാണ് അന്ന് ഞങ്ങൾക്ക് കാണുവാൻ കഴിഞ്ഞത്.ഗൈഡും ഡ്രൈവറുമായ ഭുവൻ ധൃതികൂട്ടി,ആറു മണിക്കുമുന്പ്  നിലമ്പുർ ജെട്ടിയിൽ തിരിച്ചെത്തണം.അല്ലെങ്കിൽ ജാർവാ ഫോറെസ്റ്റിലൂടെയുള്ള വാഹനവ്യൂഹത്തിൽ നമ്മൾ ഉൾപ്പെടുകയില്ല.തിരിച്ചു അന്ന് പോകുവാൻ കഴിയുകയുമില്ല.
വനത്തിലൂടെയും കടലിലൂടെയും മണിക്കൂറുകളോളമുള്ള അന്നത്തെ യാത്ര,അല്പം മഴയും കൊണ്ടുള്ളതുമായ ആ യാത്ര വളരെ രസകരവും ഉല്ലാസപ്രദമായിരുന്നു. രാത്രി എട്ടുമണിയോടെ ഞങ്ങൾ ടൂറിസ്റ്റ് ഹോമിലെത്തി

 

















   

2020, ജൂൺ 9, ചൊവ്വാഴ്ച

ഒരു ആൻഡമാൻ യാത്ര ....1


ഒരു ആൻഡമാൻ യാത്ര ....1



2018 സെപ്തംബര്18ചൊവ്വ രാവിലെ എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് ഞങ്ങൾ 11പേർ ആൻഡമാൻ ദ്വീപുകൾ സന്ദര്ശിക്കുന്നതിനുവേണ്ടി റെയിൽ മാർഗം യാത്ര പുറപ്പെട്ടു .മിലിറ്ററി എഞ്ചിനീയറിംഗ് സർവീസിലുള്ളഞാനും ,ടി എ ജെയിംസ് ,ജെയിംസ് കുര്യാക്കോസ്,തുടങ്ങിയ വരുൾപ്പെടെ മൂന്ന് കുടുംബങ്ങളാണ് ഞങ്ങളുടെ സംഘത്തിലുള്ളത്
അടുത്ത ദിവസം പുലർച്ചെ 5.45മണിക് ചെന്നൈ ഐയർപ്പോര്ട്ടിൽ നി ന്ന്
എയർ ഇന്ത്യ വിമാനത്തിൽ പോര്ടബ്ലെ റിലേക് പുറപ്പെട്ടു .രാവിലെ 8മണിയോടെ പോർട്ട് ബ്ലെയേറിൽ ഞങ്ങളെത്തിയപ്പോൾ ഞങ്ങളെ സ്വീകരിക്കുവാൻ ഗൈഡ് ഭുവനും ഡ്രൈവറും പ്ലക്കാർടുമായി അവിടെയുണ്ടായിരുന്നു .ഗൈഡ് ഏർപ്പാടുചെയ്തിരുന്ന ടൂറിസ്ഹോറ്റു ഹോ മിലേക്കു അദ്ദേഹത്തോടൊപ്പം ഞങ്ങൾ പുറപ്പെട്ടു .
ഞങ്ങളിൽ അഞ്ചു പേർക്കു വിമാനയാത്ര ആദ്യമായിരുന്നു .അതിന്റേതായ ആകാംക്ഷ മുഖത്തു കാണാമായിരുന്നു .




എയര്ഹോസ്റ്റസ്മാർ സുരക്ഷാനിർദ്ദേശങ്ങൾ നല്കിയതിനുശേഷം വിമാനം ഉയർന്നു .പിന്നീട് അടിയന്തിരഘട്ടങ്ങളിൽ ചെയ്യേണ്ടകാര്യങ്ങൾ അവർ കാണിച്ചുതന്നു .
വിമാനം ചെന്നൈ നഗരത്തിനുമുകളിലൂടെ പറന്നുയർന്നു .
ചെന്നൈയിൽ നിന്ന് 1330 km ദൂരെയാണ് പോര്ടബ്ലൈർഎയർ പോർട്ട് .
2 മണിക്കൂർ സമയമാണ് ചെന്നൈയിൽനിന്ന് പോര്ടബ്ലൈറിൽ എത്തുവാൻ വേണ്ടത് .എയർ ഇന്ത്യയുടെ വിമാനമായിരുന്നു ഞങ്ങളുടേത് .വിമാനം ഉയരുന്നതിനു ശേഷം എല്ലാവര്ക്കും പ്രാതൽ ഓരോരുത്തരുടെയും സീറ്റിൽ എത്തി .
എല്ലാവരും പ്രാതൽ കഴിക്കുന്ന തിരക്കിലായിരുന്നു .ജനൽ ഭാഗത്തു സീറ്റ് കിട്ടിയവർ പുറംകാഴ്ചകൾ ആസ്വദിക്കുന്നു
വിമാനം ആൻഡമാൻ ദ്വീപുകളുടെ മുകളിലൂടെ പറക്കുമ്പോൾ കടലിൽ കൊച്ചുകൊച്ചുപച്ച തുരുത്തുകൾവളരെ നയനമനോഹരമായാണ് കാണപ്പെട്ടത് .
ബംഗാൾ ഉത്കടലിന്റെ രാജകുമാരിയെന്നാണ്‌ആൻഡമാൻ ദ്വീപസമൂഹങ്ങളെ വിളിക്കുന്നത് .
24 ദ്വീപുകളാണ് ആൻഡമാൻ ഗ്രൂപ്പിലുള്ളത്.
ആന്ഡമാന്ഗ്രൂപ്ദ്വീപുകളുടെ ആകെ നീളം 467km ഉം വീതി 52km ഉം ആണ് .ശരാശരി വീതി 24km ആണ് .
259km നീളവും 58km വീതിയുമാണ് നിക്കോബാർ ദ്വീപുകൾക്കുള്ളത് .
1536sqkm വിസ്‌തീർണമുള്ള മിഡിൽ ആൻഡമാൻ ഐലൻഡ് ആണ് ആൻഡമാൻ ഗ്രൂപ്പിലെ വലിയദ്വീപ് ,1045sqkm വിസ്‌തീർണമുള്ള ഗ്രെയ്റ്റ്നിക്കോബാർ ദ്വീപാണ് നിക്കോബാർ ഗ്രൂപ്പിലെ ഏറ്റവും വലിയ ദ്വീപ്
curlew Island (0.03sqkm )ആൻഡമാൻ ഗ്രൂപ്പിലെചെറിയദ്വീപ്......
1 .3 sqkmവിസ്‌തീർണമുള്ള Pilomillow ദ്വീപാണ് നിക്കോബാർ ഗ്രൂപ്പിലെ ഏറ്റവും ചെറിയദ്വീപ് .



2020, ജൂൺ 8, തിങ്കളാഴ്‌ച

കാറ്റ് മുഴുക്കും കിഴക്കോട്ട്

എളങ്കുന്നപ്പുഴ പൂക്കാട് പുഴയിലൂടെ മണൽ വള്ളം പോകുന്ന ഈ ദൃശ്യം പകർത്തിയത് :സെബാൻ മൊണാലിസ :ഫയൽ ചിത്രം 

" ഒരു വള്ളം,അതിൻറെ രണ്ട് ഭാഗത്തായി വലിയ രണ്ട്  മണൽകൂമ്പാരം,
  രണ്ട് അറ്റത്തും  ഓരോ തുഴച്ചിലുകാർ, വള്ളത്തിൻറെ  മുൻവശത്തിനടുത്തുള്ള പടിയിൽഉറപ്പിച്ചിട്ടുള്ള പാമരവും പായും,
കാറ്റിൻറെ ഗതിയനുകൂലമാകുന്നതനുസരിച്ചു വള്ളത്തിലെ പാമരം ഉയർത്തും.പിന്നെ വള്ളത്തിന്റെ പുറകിലിരിക്കുന്നയാൾ പങ്കായംകൊണ്ട് ഗതി നിയന്ത്രിച്ചാൽ മാത്രം മതിയാകും.കാറ്റ് പ്രതികൂലമാണെങ്കിൽ നെടുനീളത്തിലുള്ള കഴുക്കോലുപയോഗിച്ചു പുഴയിൽ കുത്തിയാണ് വള്ളം  കൊണ്ടുപോകുന്നത്.മുൻവശത്തുനിൽക്കുന്നയാൾ കഴുക്കോൽ കുത്തുമ്പോൾ വള്ളം നീങ്ങുന്നതനുസരിച്ച് വള്ളത്തിന്റെ വില്ലിലൂടെ (അരികിലൂടെ)പുറകോട്ടു നടക്കും.അപ്പോൾ പുറകിലുള്ളയാൾ വള്ളത്തിന്റെ മറുവശത്തുള്ള വില്ലിലൂടെ കഴുക്കോലുമായി മുൻപിലെത്തിയിട്ടുണ്ടാകും.ഇനി മുൻപിലെത്തിയിട്ടുള്ള രണ്ടാമന്റെ ഊഴമാണ്.ഇങ്ങനെ മാറി മാറിയാണ് വള്ളം പുഴയിലൂടെ കുത്തികൊണ്ടുവരുന്നത്.
,90 കൾ  വരെ  വൈപ്പിൻകരയുടെ കിഴക്കേ പുഴയി ലൂടെ നിരനിരയായി മണൽ വള്ളങ്ങൾ ഇങ്ങനെ  പോയികൊണ്ടിരിന്നത്  ഒരു നിത്യകാഴ്ചയായിരുന്നു.
പമ്പാനദിയിലെ മണൽവാരലുമായി ബന്ധപ്പെട്ട വാർത്തകളാണല്ലോ കോവിഡ് വാർത്തകഴിഞ്ഞാൽ  ഇന്ന് കേരളം ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.അത് ടൺ കണക്കിന് മണൽ വാരലിന്റെ കഥ.
എന്നാൽ ഇത് ആലുവാ പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിനൊപ്പം വന്നിരുന്ന മണൽ വാരി ഉപജീവനം നടത്തിയിരുന്നവരുടെ കഥ.പുഴയിലൂടെ ഒഴുകിയെത്തുന്ന
 വെള്ളത്തിൻറെ തിരുവനുസരിച്ച് ചില സ്ഥലങ്ങളിൽ  മണൽ അടിഞ്ഞുകൂടിയിരുന്നു.
 ഇത്തരം മണലുകളാണ്  വള്ളക്കാർ കോരിക്കൊണ്ടുവന്ന് ഉപജീവനമാർഗ്ഗം തേടിയിരുന്നത്.പുഴയിൽ അടിഞ്ഞുകൂടിയിരുന്ന  മണൽ നീക്കുമ്പോൾ പുഴയുടെ നീരൊഴുക്ക് സുഗമമാകുവാനും ഇതിടയാക്കിയിരുന്നു. മണൽ വാരലും മണൽക്കൊള്ളയും നടത്തുന്ന മണൽമാഫിയകൾ രംഗത്ത് വരുന്നതിനുമുമ്പ് കെട്ടിട നിർമ്മാണാവശ്യങ്ങൾക്ക് മണൽ കൊണ്ടുവന്നിരുന്നത് ഇത്തരം വള്ളക്കാരായിരുന്നു.ഓർഡർ അനുസരിച്ചും അല്ലാതെയും ഇത്തരം വള്ളക്കാർ  ആവശ്യക്കാരൻറെ തൊട്ടടുത്തുള്ള പുഴയോരത്തോ  തോട്ടുകടവിലോ മണൽ എത്തിച്ചുകൊടുത്തിരുന്നു.

കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നുവരുവാൻ തുടങ്ങിയതോടെ മണലിന്റെ ആവശ്യം കൂട്ടിവന്നപ്പോൾ  മണൽ ഒരു വൻ ബിസ്സിനെസ്സ് ആയി മാറിയതോടെ മണലൂറ്റൽ തകൃതിയായി,മണൽ മാഫിയയും  സജീവമായി.മണൽലോറികളിൽ കൊണ്ടുപോകുവാൻ തുടങ്ങി
പിന്നീട് മണൽവാരുന്നത് അനിയന്ത്രിതമായതോടെ പരിസ്ഥിതി പ്രശനം ഉടലെടുത്തു,മണൽ വാരിയ ഗർത്തത്തിൽ പെട്ട് അപകടങ്ങളും പതിവായി.
പുഴയിലൂടെ ഒഴുകിയെത്തുന്നതിൽ കൂടുതൽ മണലൂറ്റുവാൻ തുടങ്ങിയതോടെ മണൽ വാരലും നിരോധിച്ചു.












2020, ജൂൺ 7, ഞായറാഴ്‌ച

നീട്ടുവലയിലെ മത്സ്യബന്ധനം




 നീട്ടുവലയിലെ മത്സ്യബന്ധനം

കരിമീനെന്താ വില?         മീൻ വാങ്ങുവാൻ വന്നയാൾ വില ചോദിച്ചു.                കിലോ 600 രൂപ,        കച്ചവടക്കാരന്റെ മറുപടി.
വില ചോദിച്ചയാൾ പതിയെ പുറകോട്ട് വലിഞ്ഞു.
സാമാന്യം വലിയ കരിമീന് മാർക്കറ്റിൽ ഇപ്പോൾ അറുന്നൂറു രൂപയാണ്. ചിലപ്പോൾ അതിലും കൂടുതലായിരിക്കും.
യാഥാർത്‌ഥത്തിൽ ഈ വില മത്സ്യ തൊഴിലാളിക്ക് കിട്ടുന്ന വിലയല്ല.വില്പനക്കാരനും മീൻപിടുത്തക്കാരനുമിടയിൽ ഒരു ഇടനിലക്കാരനുണ്ടാവും.
ഒരുവശത്ത് കായലും മറുവശത്ത് കടലും കൊണ്ട് സമൃദ്ധമായ വൈപ്പിൻ ദ്വീപിലെ മത്സ്യത്തൊഴിലാളികൾ വ്യത്യസ്ത രീതിയിലുള്ള മീൻപിടുത്ത മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്.അതിലെ പലരീതികളും ഇന്ന് നിലവിലില്ല.നമ്മൾ ചർച്ച ചർച്ച ചെയ്ത പാച്ചുവഞ്ചിയിലെ ചെമ്മീൻപിടുത്തം     അതിനുദാഹരണമാണ്.
വൈപ്പിൻകരയിലെ മിക്ക മാർക്കറ്റുകളിലും കരിമീൻ സുലഭമാണ്.എന്നാൽ
ഇത് എങ്ങിനെയാണ് പിടിക്കുന്നതെന്ന് നമുക്ക് നോക്കാം. 150 -200 മീറ്ററോളും എഴുപത് പോയിൻറ്(ഏതാണ്ട് രണ്ടിഞ്ച് )  കണ്ണി വലുപ്പമുള്ള വല,
ഒരു വഞ്ചിയും
രണ്ട് മത്സ്യത്തൊഴിലാളികളുമുണ്ടെങ്കിൽ
കരിമീൻ പിടിക്കുന്നതിന് പോകാം.
രണ്ട് മീറ്ററോളം വീതിയുള്ള വലയുടെ ഒരുവശത്ത് ഈയമണികളും മറുവശത്ത് തെർമോകോൾകൊണ്ടുള്ള പൊന്തും കെട്ടിയിട്ടുണ്ടായിരിക്കും.

കരിമീൻ താവളങ്ങൾ എവിടെയാണെന്ന് കണ്ടെത്തി അതിനെവളഞ്ഞുകൊണ്ട് വലനീട്ടും.സാധാരണ കായലിലെ കണ്ടൽ കാടിന് സമീപത്തും തീരത്തിനോട് ചേർന്നുമാണ് കരിമീൻ കാണുന്നത്.വലനീട്ടിക്കഴിഞ്ഞാൽ പിന്നെ പങ്കായം കൊണ്ട് വെള്ളത്തതിൽ അടിച്ചു മീനെ ഓടിക്കും.ഇങ്ങനെയോടുന്ന മീനുകൾ വെള്ളത്തിൽ വിലങ്ങനെ നിൽക്കുന്ന വലയിൽ കുടുങ്ങും.കാരച്ചെമ്മീനും ഈ വലയിൽ കുടുങ്ങാറുണ്ട്.ഇങ്ങനെ പല ആവർത്തി വല നീട്ടിയാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്.

അടുപ്പിച്ചടുപ്പിച്ച് മൂന്നു നിര വലകളുപയോഗിച്ചും നീട്ടുവലക്കാർ മീൻ പിടിക്കാറുണ്ട്.80 പോയിൻറ് കണ്ണിവലുപ്പമുള്ള രണ്ട് വലകളുടെ ഇടയിൽ 50 പോയിൻറ് കണ്ണി വലുപ്പമുള്ള മറ്റൊരു വലയും ഒന്നിച്ചു നെയ്തു പിടിപ്പിച്ച് പുഴയിൽ  വലനീട്ടുന്നു.ഇങ്ങനെ നീട്ടുന്ന വലയിൽനിന്നു ഒരു മീനിനും രക്ഷപെട്ട് പോകുവാൻ കഴിയുകയില്ല."ഡിസ്കോ"യെന്ന ഓമനപ്പേരിലാണ് ഈ വലയെ മത്സ്യത്തൊഴിലാളികളൾ വിളിക്കുന്നത്.കൊല്ലം ഭാഗത്തെ മത്സ്യത്തൊഴിലാളികളാണ് ഇത്തരം വലയുപയോഗിച്ചു മീൻപിടിച്ചിരുന്നത്.
വല കൂട്ടിയോചിപ്പിക്കുവാനും മീൻ പിടിക്കുവാനും നേരത്തെ  കൊല്ലം മത്സ്യത്തൊഴിലാളികളെ      ഇവിടെ കൊണ്ടുവന്ന് പരിശീലനം നേടിയിരുന്നു.കൊല്ലത്തെ ഈ രീതിയിലുള്ള മത്സ്യബന്ധനം ഇന്നിവടെ സർവസാധാരണമാണ്.














2020, ജൂൺ 3, ബുധനാഴ്‌ച

"ഞാൻ പോകുന്നു "

"ഞാൻ പോകുന്നു " 
ഒൻപതാം ക്ലാസ്‌കാരിയായ ഒരു കുരുന്നു തൻറെ നോട്ട് ബുക്കിൽ അവസാനമായി കുറിച്ച രണ്ട് വാക്കുകളാണത്.
 കേരളത്തിനെ മുഴുവനും ഇന്നലെ കണ്ണീരിലാഴ്ത്തിയ ദേവികയെന്ന ഒൻപതാം ക്ലാസ്‌കാരിയുടെ വാക്കുകളാണിത്.
മലപ്പുറം വാളാഞ്ചേരിയിലെ ബാലകൃഷ്ണന്റെ മകൾ ദേവിക (14) ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാ യിരുന്നു.
കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്റെ വീട്ടിൽ സ്മാർട് ഫോണില്ല, വീട്ടിലുണ്ടായിരുന്ന ടി വി കുറച്ചുദിവസങ്ങൾക്കുമുൻപ് കേടായി,അത് നന്നാക്കുന്നതിനുള്ള പണം അച്ഛൻറെ കൈവശമില്ലാതിരുന്നതിനാൽ ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല.
മറ്റു കുട്ടികൾ ഓൺ ലൈൻ പഠനത്തിലേർപ്പെട്ടപ്പോൾ തന്റെ പഠനം മുടങ്ങുമോയെന്ന ഭയമാണ് ദേവികയെ ആത്മഹൂതിയ്ക്ക് പ്രേരിപ്പിച്ചത്.
സർക്കാർ നടത്തിയ കണക്കെടുപ്പ് പ്രകാരം രണ്ട് ലക്ഷത്തി അറുപതിനായിരം വിദ്യാര്തഥികൾക്ക് ഓൺ ലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു.
അത്തരം ഒരു സാഹചര്യത്തിൽ ജൂൺ ഒന്നിനുതന്നെ അദ്ധ്യയന വർഷംആരംഭിക്കേണ്ടിയിരുന്നോ ?
പല അധ്യനവര്ഷങ്ങളും ജൂൺ ഒന്നിന് ശേഷം ആരംഭിച്ചിട്ടുണ്ടല്ലോ.
അപ്പോൾ പറയും ഇത് ട്രയൽ ആണെന്ന്.പുതിയ രീതി ആരംഭിക്കുന്നത് കാണുവാനും അതിന്റെ ഭാഗഭാക്കാകുവാനും ആകാംക്ഷയോടെ കാത്തിരുന്ന കുട്ടിയുടെ വേദനകാണുവാൻ ആർക്കും കഴിഞ്ഞില്ല.  
ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തവർക്ക് അതിനുവേണ്ടസൗകര്യം ചെയ്തുകൊടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. 
എന്നാൽ മറ്റു കുട്ടികൾ ഓൺ ലൈൻ പഠനത്തിലേർപ്പെട്ടപ്പോൾ തന്റെ പഠനം മുടങ്ങുമോയെന്ന ഭയമാണ് ദേവികയെ ആത്മഹൂതിയ്ക്ക് പ്രേരിപ്പിച്ചത്.പഠനത്തിൽ മിടുക്കിയായിരുന്നു ദേവിക.  
ലോക് ഡൗണിനെതുടർന്ന് ഏറെ കൊട്ടിഘോഷിച്ചു സർക്കാർ തുടങ്ങിയ ഓൺ ലൈൻ അധ്യയനം സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികളിലും എത്തുമോയെന്ന് വ്യക്തമായി പരിശോധിക്കാതിരുന്നതിൻറെ രക്തസാക്ഷിയായി ദേവിക.
ഉള്ളിൽ നീറ്റലുമായി തേങ്ങുന്ന ലക്ഷക്കണക്കിന് കുട്ടികൾ പുറത്തുനിന്നപ്പോൾ വിദ്യാഭ്യാസ വകുപ്പ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. 
 ഇങ്ങനെയൊരു തുടക്കം വേണമായിരുന്നോ?
ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടിളെ കണ്ടെത്തിയ അധ്യാപകർ അതിന് പ്രതിവിധിയുണ്ടെന്നും പഠനം ഒരുകാരണവശാലും മുടങ്ങില്ലെന്നും  കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു.കുട്ടികളും അധ്യാപകരുമായിട്ടാണ് നേരിട്ടുള്ള ബന്ധം, അല്ലാതെ വിദ്യാഭ്യാസ മന്ത്രിയുമായിട്ടോ മുഖ്യമന്ത്രിയുമായിട്ടോ അല്ല.സർക്കാരിനൊപ്പം 
അധ്യാപർക്കും ദേവികയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു ഒഴിഞ്ഞുമാറാനാവില്ല.
മകൾ നഷ്ടമായ ദേവികയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുവാൻ ....
അവരുടെ തീരാവേദന ശമിപ്പിക്കുവാൻ ....
ആർക്കാണ് കഴിയുക .



 















2020, ജൂൺ 1, തിങ്കളാഴ്‌ച

"രണ്ടുകുപ്പി കള്ളുണ്ടെങ്കിൽ അപ്പനെയോ അമ്മനെയോ മകനെക്കൊണ്ട് തല്ലിക്കാമെന്നു"




"രണ്ടുകുപ്പി കള്ളുണ്ടെങ്കിൽ  അപ്പനെയോ അമ്മനെയോ മകനെക്കൊണ്ട്  തല്ലിക്കാമെന്നു" പണ്ട് കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്.

സംസ്ഥാനത്ത് മദ്യവില്പന തുടങ്ങി രണ്ട് ദിവസം പൂർത്തിയാകും മുൻപ് ഇവിടെ നടന്ന നാല് ദാരുണ കൊലപാതകങ്ങളെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ  ആദ്യം  ഓർമ്മയിൽ എത്തിയതാണ് മേൽ സൂചിപ്പിച്ചത്.ഒരിടത്ത് അമ്മയും മറ്റൊരിടത്ത് അച്ഛനും മകന്റെ കയ്യാൽ മരണപ്പെട്ടു.വേറെ രണ്ട് പേരും മരിച്ചത് മദ്യപിച്ചതിനെ തുടർന്നുണ്ടായ കശപിശയിലൂടെയാണ്.പത്തനംതിട്ട എ ആർ ക്യാമ്പിൽ പോലീസുകാരും മദ്യപിച്ച് അടിപിടിയുണ്ടാക്കി.
ലോക് ഡൗണിലെ നീണ്ട ഇടവേളയ്ക്കു ശേഷം മദ്യവില്പന തകൃതിയായി നടക്കുകയാണ്.സംസ്ഥാനത്ത് പതിനഞ്ചു ലക്ഷത്തോളം പേർ ആപ്പുകൾ ഡൌൺ ലോഡ് ചെയ്തുകഴിഞ്ഞെന്നാണ് അറിയുവാൻ കഴിഞ്ഞത്.അപേക്ഷിക്കുന്നവർക്ക് നാല് ദിവസത്തിലൊരിക്കൽ മൂന്നു ലിറ്റർ മദ്യം ലഭിക്കും.  എസ് എം എസ് വഴിയുള്ള രെജിസ്ട്രേഷനും ലക്ഷക്കണക്കിനുപേർ നടത്തിക്കഴിഞ്ഞു.
ടോക്കണിലെ സമയത്തിനു വളരെ മുൻപ് തന്നെ ബാറുകൾക്ക് മുൻപിലെത്തുന്നവർ വളരെ ക്ഷമയോടെ സാമൂഹ്യ അകലം പാലിച്ചും പാലിക്കാതെയും ക്യു നിന്ന് മദ്യം വാങ്ങുന്ന കാഴ്ചയാണ് ഈ രണ്ട് ദിവസങ്ങളിലും ബാറുകളുടെ മുൻപിൽ  കണ്ടത്.
ഇതകത്താക്കിക്കഴിഞ്ഞാൽ എല്ലാ പരിധികളും ലംഘിച്ചു പുറത്തേക്കു വരുന്ന ദുർഭൂതം സംഹാരതാണ്ഡവമാടുകയാണ്.
മദ്യ വില്പന നിറുത്തിയപ്പോൾ മദ്യം ലഭിക്കാത്ത അസ്വസ്ഥതയാൽ  മദ്യപർ   ആത്മഹത്യ ചെയ്യുന്നുവെന്ന പ്രചരണമാണ് ആദ്യ ഏതാനും ദിവസങ്ങളിലുണ്ടായത്.ജനങ്ങൾതന്നെ  അത്തരം വാർത്തകളെ അവഗണിച്ചപ്പോൾ  വാറ്റാണ് കേരളത്തിൽ നടക്കുന്നതെന്ന പ്രചാരണമാണ് മദ്യലോബിയുടെ ഭാഗത്തുനിന്നുണ്ടായത്.
ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി കേരളത്തിലെ ജനങ്ങളെ മുഴുവനും മദ്യത്തിൽ മുക്കിക്കൊല്ലുവാൻ  ഭരണാധികാരികൾമൂലം  ഇടയാകരുത്.
ലോക് ഡൗണിനെ തുടർന്ന് തൊഴിൽമേഖലകൾ മുഴുവനും നിശ്ചലമായ അവസ്ഥയിൽ തൊഴിലാളികൾ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോളും കൂട്ടിയവിലയ്ക് മദ്യം വാങ്ങുവാൻ ആളുകളുടെ കയ്യിൽ  പണം സുലഭമാണെന്നല്ലേ  നമ്മൾ കണ്ടത്.
കോവിഡ് പോലുള്ള മഹാമാരിയുടെ ഭീതിയിൽ അടങ്ങികിടന്നിരുന്ന മദ്യാസക്തി പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുകയാണ് ചെയ്തത്.
ആരാധനാലയങ്ങൾ തുറന്നുകൊടുക്കുവാൻ മടിക്കുന്ന സാഹചര്യത്തിൽ മദ്യവില്പന യദേഷ്ടം നടത്തുവാൻ അനുവദിച്ചത് വിവേകമുള്ള ഒരു ഭരണാധികാരികൾക്കും ഭൂഷണമല്ല.ഇതേരീതിയിൽ ഇത് തുടർന്നാൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിക്കുന്നതോടൊപ്പംസാമൂഹ്യ വ്യാപനത്തിലൂടെ കൊറോണയും പടർന്നുപിടിക്കുവാൻ ഏറെ സാധ്യതയാണ് കാണുന്നത്. കൊറോണ വ്യാപനം കൂടുന്ന ഈയവസരത്തിൽ ഇതുവരെ കൈവരിച്ച നേട്ടം കൈമോശം വരുവാൻ മദ്യവില്പനയിടയാക്കരുത്.