2020, മേയ് 12, ചൊവ്വാഴ്ച

ഐ ഓ സി പുതുവൈപ്പ് വിടുവാൻ ഇനിയും വൈകരുത്

പുതുവൈപ്പ് എൽ പി ജി ടെർമിനൽ പദ്ധതിക്കെതിരെ  ആരംഭത്തിൽത്തന്നെ നാട്ടുകാർ സമരം തുടങ്ങിയിരുന്നെങ്കിലും  2017 ജൂൺ മുതലാണ് ഇത് ശക്തിപ്രാപിച്ചത്.പദ്ധതി പ്രദേശത്തുതന്നെയുള്ള stസെബാസ്റ്റ്യൻ പള്ളിപ്പരിസരത്തുനിന്ന് ആരംഭിച്ച  ഐ ഓ സി  മാർച്ചും തുടർന്നുണ്ടായ പോലീസ് ലാത്തിചാർജുമാണ്  സമരത്തിന് വലിയ വാർത്തപ്രാധാന്യം നേടിക്കൊടുത്തത്. സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനക്കൂട്ടത്തെ പോലീസ് നടുറോഡിലിട്ട്  ക്രൂരമായി ലാത്തിച്ചാർജ് ചെയ്തത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയഒരു സംഭവമായിരുന്നു. നിരപരാധികളായ സമരക്കാരെ അറസ്റ് ചെയ്ത പോലീസ്അവർക്കെതിരെ അന്ന് കേസുമെടുത്തിരുന്നു. ഡി സി പി യതീഷ് ചന്ദ്രയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത ഈ ലാത്തിചാർജിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ   സംസ്ഥാന സർക്കാർ നടപടിയെടുക്കാഞ്ഞതിൽ നാട്ടുകാർക്ക് പരക്കെ അമർഷവുമുണ്ട്.





വൈപ്പിന്കരയിലെ ജനങ്ങൾ നിരവധി ദുരന്തങ്ങൾ കണ്ടവരാണ്  .82 ലെ വൈപ്പിൻ മദ്യദുരന്തം,സർക്കാർ ചാരായ ഷാപ്പിലൂടെ നൽകിയ ചാരായമാണ് അന്ന് എൺപതോളം പേരുടെ ജീവനപഹരിച്ചത്.
83 ലെ മുരിക്കുംപാടം വഞ്ചിയപകടം പതിനെട്ടുപേർ അന്ന് മരിച്ചു.മുരിക്കുംപാടത്തുനിന്നു എറണാകുളത്തേയ്ക് പോകുന്ന ബോട്ടുകൾ പനമ്പുകാട്‌നിന്നാരംഭിച്ചു മുരിക്കുംപാടം വഴി പോകണമെന്ന ആവശ്യം നടപ്പാകുവാൻ 18 പേര് പുഴയിൽ മുങ്ങിമരിക്കേണ്ടിവന്നു. നിരവധി ബസ്സപകടങ്ങളും ഇവിടെ നമ്മൾ കണ്ടതാണ്.2015 ഓഗസ്റ് 26 നു പതിനൊന്നുപേരുടെ ജീവനെടുത്തുകൊണ്ട് ഫോട്കൊച്ചിയിൽ കൊച്ചി നഗരസഭാ ഫെറി ബോട്ടും കായലിൽ മുങ്ങിത്താണു.
ഇതെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള നഗ്നമായ നിയമലംഘനമാണ്.അപകടങ്ങൾ നടന്നുകഴിയുമ്പോൾ   അന്വേഷണകമ്മീഷനുകളേയും മറ്റും നിയമിച്ച് രക്ഷപെടുത്തേണ്ടവരെയൊക്കെ രക്ഷപ്പെടുത്തുന്നു. അത്തരം ഒരവസ്ഥ പുതുവൈപ്പിലുണ്ടാകരുത്.
അത്യാധുനിക സുരക്ഷാക്രമീകരണകളുണ്ടെന്നു പറഞ്ഞാലും ജനവാസ മേഖലയിൽ ഇത്തരം അപകടകരമായ പദ്ധതികൾക്ക് അനുമതികൊടുക്കുവാനുള്ള തീരുമാനമെടുക്കുംമുൻപ്  ബന്ധപ്പെട്ടവർ അല്പംകൂടി  വിവേകത്തോടെ കാര്യങ്ങൾ കാണണമായിരുന്നു.
പുതുവൈപ്പ് എൽ പി ജി ടെർമിനൽ പദ്ധതിക്കെതിരെ  ആരംഭത്തിൽത്തന്നെ നാട്ടുകാർ സമരം തുടങ്ങിയിരുന്നെങ്കിലും  2017 ജൂൺ മുതലാണ് ഇത് ശക്തിപ്രാപിച്ചതും പൊതുജനശ്രദ്ധ നേടിയതും.പദ്ധതി പ്രദേശത്തുതന്നെയുള്ള സെൻറ്.സെബാസ്റ്റ്യൻ പള്ളിപ്പരിസരത്തുനിന്ന് ആരംഭിച്ച  ഐ ഓ സി  മാർച്ചും തുടർന്നുണ്ടായ പോലീസ് ലാത്തിചാർജുമാണ്  സമരത്തിന് വലിയ വാർത്തപ്രാധാന്യം നേടിക്കൊടുത്തത്. സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനക്കൂട്ടത്തെ പോലീസ് നടുറോഡിലിട്ട്  ക്രൂരമായി ലാത്തിച്ചാർജ് ചെയ്തത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയഒരു സംഭവമായിരുന്നു. നിരപരാധികളായ സമരക്കാരെ അറസ്റ് ചെയ്ത പോലീസ് അവർക്കെതിരെ അന്ന് കേസുമെടുത്തിരുന്നു. ഡി സി പി യതീഷ് ചന്ദ്രയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത ഈ ലാത്തിചാർജിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ   സംസ്ഥാന സർക്കാർ നടപടിയെടുക്കാഞ്ഞതിൽ നാട്ടുകാർക്ക് പരക്കെ അമർഷവുമുണ്ട്.
പോർട്ട് ട്രസ്റ്റ് പാട്ടത്തിനു നൽകിയ സ്ഥലത്താണ് പുറം കടലിൽ ഐ ഓ സി  ജെട്ടി പണിയുന്നത്.അതിനാൽ പ്രതിവർഷം അൻപതുകോടി അവർക്കു കിട്ടും.പദ്ധതി പ്രാവർത്തികമായാൽ സംസ്ഥാന സർക്കാരിനും നികുതിയിനത്തിൽ കോടികൾ കൈവരും,
ഇത്തരം നേട്ടങ്ങളുള്ള ഒരു പദ്ധതി ഉപേക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് താല്പര്യമുണ്ടാവുകയില്ല.അത് സ്വാഭാവികം മാത്രം.

 എന്നാൽ,മത്സ്യത്തൊഴിലാളികളും കൂലിവേലക്കാരുമായ ഇവിടത്തുകാർക്ക്  അവരുടെ തൊഴിൽ ചെയ്തു സ്വസ്ഥമായി ജീവിക്കുവാൻ ഈ പദ്ധതിയൊരു തടസ്സമായിക്കൂടാ. ജനങ്ങളുമായി വീണ്ടും ഒരേറ്റുമുട്ടലിനു ഇടവരുത്താതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ  ജനവാസ മേഖലയിൽനിന്ന് ഈ പദ്ധതി ഒഴിവാക്കുവാൻ ഇനിയും അമാന്തിക്കരുത്......





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ