2020, മേയ് 29, വെള്ളിയാഴ്‌ച

അവയവദാനം :വാർത്തകൾ തമസ്കരിക്കപ്പെടുന്നുണ്ടോ.......?

അവയവദാനം :വാർത്തകൾ തമസ്കരിക്കപ്പെടുന്നുണ്ടോ.......?
അവയവദാനത്തിലൂടെ ഹൃദയം സ്വീകരിച്ച മൂന്നുപേരുടെ സംഗമം എറണാകുളം ലിസി ആശുപത്രിയിൽ ഫോട്ടോ കടപ്പാട് ,മലയാളമനോരമ Add caption

"ഹൃദയത്തിൽ സ്നേഹം തുന്നിയ മൂവർ സംഘം " എന്ന ശീര്ഷകത്തോടെ കഴിഞ്ഞ ദിവസം മലയാളമനോരമയിൽ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം.
തുന്നിച്ചേർത്ത ഹൃദയവുമായി ജീവിക്കുന്ന മൂന്നുപേരുടെ ചിത്രങ്ങളുമായുള്ള ആ വാർത്ത വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി.
ഈ മൂന്നുപേരുടെയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ഡോ. ചാക്കോ പെരിയപ്പുറത്തിന് അഭിനന്ദനങ്ങളും ആയുരാരാഗ്യസൗഖ്യവും നേരുന്നു.ഒപ്പം ഈ മൂന്നുപേരും പൂർണ്ണാരോഗ്യരായി ജീവിക്കുവാനുള്ള അനുഗ്രഹം ജഗദീശ്വരൻ നല്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.
എൻറെ ഓർമ്മ ശരിയാണെങ്കിൽ 2000 ലോ 2001 ലോ ആണ്  ഡോ.ചാക്കോപെരിയപ്പുറം കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ  നടത്തിയത്.അന്ന് അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൻറെ തലവനായിരുന്നു.
എറണാകുളം ജനറൽ ആശുപത്രിയ്ക്ക് സമീപം കരിക്കുവെട്ടി വില്പന നടത്തിയിരുന്ന ഒരു സാധു അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചപ്പോൾ , അദ്ദേഹത്തിൻ്റെ  ഹൃദയമാണ് അന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ.ചാക്കോ ശസ്ത്രക്രിയയിലൂടെ മറ്റൊരാളിൽ വച്ചുപിടിപ്പിച്ചത്.അന്ന് അത് വലിയ വാർത്തയായിരുന്നു.
എന്നാൽ ഇപ്പോൾ അവയവദാനവും ശസ്ത്രക്രിയയും അനവധി നടക്കുന്നുണ്ട്.പക്ഷേ,സർജറി കഴിഞ്ഞതിനുശേഷം അവയവം സ്വീകരിച്ചവർക്ക് പിന്നീടെന്തുണ്ടായിയെന്നുമാത്രം നമുക്കറിയുവാൻ കഴിയുന്നില്ല.
ഞാൻ ഈ പംക്തിയിൽ മുൻപൊരിക്കൽ ഈ വിഷയത്തെക്കുറിച്ച് വിശദമായിട്ട് എഴുതിയതായിരുന്നു.അതിനി ആവർത്തിക്കുന്നില്ല.
മസ്‌തിഷ്‌ക്ക മരണം സംഭവിച്ചുകഴിഞ്ഞ ഒരാളുടെ വിവിധ അവയവങ്ങൾ മറ്റുള്ളവർക്ക് പകുത്തുനൽകാറുണ്ട്.പക്ഷേ  അവയവം സ്വീകരിച്ചയാളിന് വിന് പിന്നീട്  എന്ത് സംഭവിച്ചുവെന്ന് മാത്രം ആരും അറിയുന്നില്ല.ലക്ഷങ്ങൾ ചെലവഴിച്ചാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.അപ്പോൾ അതിൻറെ പൂർണ്ണവിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയുവാനുള്ള അവകാശം നമുക്കില്ലേ?
അവയവദാനത്തിലൂടെ എത്രപേർക്ക് ജീവൻ നിലനിറുത്തുവാനായെന്ന്
അറിയുവാനുള്ള അവകാശം മാലോകർക്കില്ലേ.ഇത്തരം വാർത്തകൾ മാധ്യമങ്ങൾ തമസ്കരിക്കുകയാണോ ചെയ്യുന്നത് ? സത്യം എന്തെന്നറിയേണ്ടേ?
എല്ലാം സുതാര്യമായിരിക്കേണ്ടേ.
ലക്ഷങ്ങൾ വേണ്ട ഇത്തരം ശസ്ത്രക്രിയ സൗജന്യമായിട്ട് ഒരാശുപത്രിയും ചെയ്തതായിട്ട് കേട്ടുകേൾവിയില്ല.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കാര്യങ്ങൾ പുറത്തറിഞ്ഞാൽ മാത്രമേ ഏതൊക്കെ ആശുപത്രികളും ഏതൊക്കെ ഡോക്ടര്മാരുമാണ് ഇതിനു യോഗ്യരെന്ന് നമുക്കറിയുവാൻ കഴിയുകയുള്ളൂ.
അവയവ ദാനം കൊണ്ടുള്ള പൂർണ്ണ പ്രയോജനമുണ്ടാകണമെങ്കിൽ വാർത്തകൾ തമസ്കരിക്കാതെ പത്രധർമ്മം നിരവ്വഹിക്കുവാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാകണം.
എന്നാൽമാത്രമേ കൂടുതൽ അവയവദാനങ്ങൾ പ്രോത്സാഹിക്കപ്പെടുകയുള്ളൂ.








സാധാരണയായി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ