2020, മേയ് 2, ശനിയാഴ്‌ച

കൊറോണക്കാലത്തെ മദ്യവില്പന മുഖ്യമന്ത്രി തടഞ്ഞു

ലോക് ഡൌൺ കാലത്ത് നിർത്തലാക്കിയ മദ്യവില്പന തിങ്കളാഴ്ചമുതൽ ആരംഭിക്കുവാൻ തയ്യാറായ  എക്സൈസ് നടപടി    മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞത് സ്വാഗതാർഹമാണ്.ലോക് ഡൌൺ കഴിഞ്ഞതിനുശേഷമേ ഇനി മദ്യ വില്പന പുനരാരംഭിക്കുകയുള്ളൂവെ  ന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അഭിനന്ദനാർഹനാണ്‌.
മദ്യവില്പന തുടങ്ങുമെന്ന് ഇടയ്ക്കിടയ്ക്കു എക്സൈസ് വകുപ്പിൽനിന്ന് അറിയിപ്പുകൾ പുറത്തുവരാറുണ്ട്.ഇത്ര തിടുക്കത്തിൽ വില്പന ആരംഭിക്കേണ്ട ഒരാവശ്യവസ്തുവാണോ മദ്യം.പ്രേതേകിച്ച് ലോക് ഡൗണിൽ കേരളം മുഴുവനും നിശ്ചലമായിരിക്കുന്ന ഒരവസ്ഥയിൽ.
മദ്യം ലഭിക്കാത്തതിൻറെ പേരിൽ അതുപയോഗിച്ചു ശീലിച്ചവർക്ക് മനസ്സീക ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും അത് ദൂരീകരിക്കുന്നതിനുവേണ്ടി മദ്യവില്പന ഉടനെ ആരംഭിക്കണമെന്നുമാണ്  ബന്ധപ്പെട്ട വകുപ്പിൻറെ അഭിപ്രായം.
മദ്യവില്പന നിറുത്തിവച്ചതിൻറെ അടുത്ത ദിവസങ്ങളിൽ മദ്യം കിട്ടാതെ വന്നതിൻറെ അസ്വസ്ഥതയാൽ  ഒന്നുരണ്ട് പേർ ആത്മഹത്യ ചെയ്തതായി വാർത്തയും വന്നിരുന്നു.എന്നാൽ തുടർന്നിങ്ങോട്ട് അത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മദ്യം ലഭ്യമല്ലാതായപ്പോൾ അതില്ലാതേയും ജീവിക്കാൻ മദ്യപന്മാർ പഠിച്ചു.കയ്യെത്തും ദൂരത്ത് ലഭ്യമാകുമ്പോൾ അതുപയോഗിക്കുവാനുള്ള പ്രവണതയും  കൂടും.
സമൂഹവ്യാപനം തടയാൻവേണ്ടിയാണ് ലോക് ഡൌൺ പ്രഖ്യാപിച്ചത്.അപ്പോൾ ലോക് ഡൌൺ പൂർണമായും പിൻവലിച്ചു സാധാരണ ജീവിതം ഉറപ്പുവന്നതിനു ശേഷം പോരെ മദ്യവില്പന.

മദ്യവില്പന നിറുത്തിയതുകൊണ്ടുള്ള സർക്കാരിൻറെ റെവന്യൂ നഷ്‍ടം മനസ്സിലാകും .പക്ഷെ,അത് നികത്തുന്നതിന് തിടുക്കത്തിൽ മദ്യവില്പന പുനരാരംഭിച്ചാൽ വിപരീതഫലമായിരിക്കും ഉണ്ടാവുക.

സമ്പൂർണ്ണ മദ്യനിരോധനം വേണമെന്നൊന്നും പറയുന്നില്ല,അതൊക്കെ തീരുമാനിക്കേണ്ടത് സർക്കാരാണ്.പക്ഷേ,വില്പന ആരംഭിച്ചാൽ മദ്യപന്മാർ അച്ചടക്കം പാലിക്കുമെന്ന് എന്താണുറപ്പ്, ലോക് ഡൌൺ ചട്ടത്തിനുള്ളിൽനിന്നുകൊണ്ട് അതുപയോഗിക്കുമെന്നും പറയുവാൻ വയ്യ.
.സമൂഹ വ്യാപനമായിരിക്കും അന്തിമഫലം.

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ