2020, മേയ് 16, ശനിയാഴ്‌ച

അവയവദാനാനന്തരം


കൂടുതലും അപകടങ്ങൾ മൂലം മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ അവയവങ്ങളാണ് ഇങ്ങനെ ദാനം ചെയ്യുവാൻ ലഭിക്കുന്നത്.
അകാലത്തിൽ പൊലിഞ്ഞുപോയ ഒരു ജീവനിൽനിന്നു മറ്റു മൂന്നോ നാലോ പേർക്ക് പുതുജീവൻ ലഭിക്കുകയെന്നത് ഒരു പുണ്യപ്രവൃത്തിയാണ്.അവയവദാനം പ്രോത്സാഹാഹിക്കപ്പെടേണ്ടകാര്യം തന്നെയാണ്.
അവയവദാനത്തിന് ശേഷം അവയവം സ്വീകരിച്ചയാൾക്കു പിന്നീട് എന്ത് സംഭവിച്ചെന്ന് ആരും അറിയാറില്ല.ഇത്തരം ശസ്ത്രക്രിയയ്ക്കുതന്നെ ഭീമമായ ചെലവാണ്,അപ്പോൾ അതിനു വിധേയമായവരുടെ പിന്നീടുള്ള സ്ഥിതി എന്താണെന്ന് പരസ്യമാകാത്തതിനുള്ള  കാരണമെന്താണ് ?       രണ്ട് വർഷങ്ങൾക്കു മുൻപ് എൻറെ ഒരു സഹപ്രവർത്തകന് ഇത്തരത്തിൽ അവയവദാനത്തിലൂടെ ലഭിച്ച ഹൃദയം മാറ്റിവയ്ക്കുകയുണ്ടായി.
പത്ത് വർഷങ്ങൾക്കു മുൻപ് ഹൃദയശസ്ത്രക്രിയയും അതിനുശേഷം സ്‌ട്രോക് ചികിത്സയുടെ ഭാഗമായി തലയ്ക്കും ശസ്ത്രക്രിയ ചെയ്തിട്ടുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
അവയവം ലഭ്യമായിട്ടുണ്ടെന്നുള്ള വിവരം ആശുപത്രിയിൽനിന്നു ലഭിച്ചപ്പോൾ ഒരു ശസ്ത്രക്രിയയ്‌ക്ക്‌ വിധേയനാകാൻ പറ്റാത്ത ഒരവസ്ഥയിലായിരുന്നു.കടുത്ത പനിയുള്ള ഒരു സമയത്താണ് ഇയാളെ കൂട്ടിക്കൊണ്ടുപോകുവാൻ ആംബുലൻസുമായി ആശുപത്രിയിൽനിന്നെത്തുന്നത്.
ശാസ്ത്രക്രിയകഴിഞ്ഞുആശുപത്രിയിൽ നിന്ന് വീട്ടിലെത്തുന്നതിനു മുൻപുതന്നെ  മരണം സംഭവിച്ചു.
ചിലപ്പോൾ ഇത് ഒരൊറ്റപ്പെട്ട സംഭവമായിരിക്കാം.

ഹൃദയ മാറ്റ ശാസ്ത്രക്രിയകഴിഞ്ഞയാൾ മരണമടഞ്ഞെന്നരീതിയിലുള്ള  വാർത്തയാണ് ഞങ്ങൾ  പത്രങ്ങളിൽ കൊടുത്തത്.എന്നാൽ അടുത്തദിവസം വാർത്തവന്നില്ല.
അതിനെക്കുറിച്ചന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി വിചിത്രമായിരുന്നു.സ്വാഭാവികമരണമെന്നേ വാർത്തകൊടുക്കുവാൻ പറ്റുകയുള്ളൂ,അല്ലെങ്കിൽ ആശുപത്രിക്കാരുടെ എതിർപ്പുവരുമെന്ന്.
സത്യസന്ധമായിട്ടുള്ള  വാർത്തയാണ് കൊടുക്കുന്നതെന്നാണ് എല്ലാ പത്രക്കാരും പറയുന്നത്,എന്നിട്ടെന്തിനാണ് ഈ തമസ്കരണം. സൂര്യന് കീഴെയുള്ള എല്ലാകാര്യങ്ങളെക്കുറിച്ചും സർവേ നടത്തി വാർത്തയാക്കുന്നവരാണ് നമ്മുടെ പത്രക്കാർ.എന്നാൽ അവയവമാറ്റ ശസ്ത്രക്രിയാനന്തരം എന്ത് സംഭവിച്ചുവെന്ന്   അന്വേഷിക്കുന്നതിനോ സംഭവിച്ചകാര്യങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുവാനോ എന്തുകൊണ്ടാണ് ഇത്ര വിമുഖത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ